Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ഇനി പുതിയ സുഡാന്‍...സുഡാനിലെ പുതിയ കാവല്‍ സര്‍ക്കാര്‍ രാജ്യത്തെ കിരാത നിയമങ്ങള്‍ നീക്കി

14 JULY 2020 09:04 AM IST
മലയാളി വാര്‍ത്ത

സുഡാനിലെ പുതിയ കാവല്‍ സര്‍ക്കാര്‍ ഏകാധിപതി ഒമാര്‍ അല്‍ ബാഷറിന് കീഴില്‍ നില നിന്നിരുന്ന കാടന്‍ നിയമങ്ങള്‍ എടുത്തുമാറ്റി. സുഡാനിലെ പുതിയ ഭരണാധികാരി അബ്ദള്ളാ ഹാംദോക്ക് ഇക്കാര്യം സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. നാല് ദശകത്തോളം നീണ്ട പാരമ്പര്യത്തിന് ശേഷമാണ് സുഡാനില്‍ സാമൂഹ്യ നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

സുഡാനിലെ ഔദ്യോഗിക മതമായ ഇസ്ളാമില്‍ നിന്നും മതം മാറുന്നതിനും മദ്യപിക്കുന്നതിനും ഉണ്ടായിരുന്ന കടുത്ത ശിക്ഷകള്‍ എടുത്തു കളഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് മുന്‍ നിര്‍ത്തി നിര്‍ബ്ബന്ധിതമായി നടത്തിയിരുന്ന ചേലാകര്‍മ്മവും എടുത്തുമാറ്റി.

പുരുഷന്മാരിലെ സുന്നത്തിന് സമാനമായി സ്ത്രീകളില്‍ ലൈംഗികാവയവത്തിന് മുകളിലെ ത്വക്ക് മുറിച്ചെടുക്കുന്ന ആചാരമാണ് ചേലാകര്‍മ്മം. മതവുമായി ബന്ധപ്പെടുത്തി ഇക്കാലത്തും തുടരുന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. രാജ്യത്തെ പത്തില്‍ ഒമ്പത് കുട്ടികളിലും നടത്തിയിരുന്ന ചേലാകര്‍മ്മം അവരുടെ രഹസ്യഭാഗത്ത് അണുബാധയ്ക്കും മൂത്ര സംബന്ധിയായ അസുഖങ്ങള്‍, കിഡ്നി സംബന്ധമായ അസുഖങ്ങള്‍, ലൈംഗിക വേളയില്‍ വേദന പോലെയുള്ള അനേകം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. രാജ്യത്തെ 15-നും 49-നും ഇടയില്‍ പ്രായമുള്ള 87 ശതമാനം സ്ത്രീകളിലും നടന്നിട്ടുണ്ട്. ചേലാകര്‍മ്മം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും ഇനി അത് നടത്തിയാല്‍ മൂന്ന് വര്‍ഷം തടവ് അര്‍ഹിക്കുന്ന ശിക്ഷയായിരിക്കുമെന്നും പുതിയ പ്രസ്താവനയില്‍ പറയുന്നു.

ഇതിനൊപ്പം ഇസ്ളാമതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് മാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണവും കളഞ്ഞു. 97 ശതമാനം പേരും ഇസ്ളാംമതത്തില്‍ വിശ്വസിക്കുന്ന സുഡാനില്‍ മതംമാറ്റം ക്രിമിനല്‍ കുറ്റമായി പരിഗണിച്ചിരുന്നു. മതം മാറിയാല്‍ വധശിക്ഷയോ ചാട്ടവാറടിയോ ആയിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഈ നിയമവും എടുത്തുമാറ്റി.

രാജ്യത്തെ മുസ്ളീങ്ങള്‍ക്കൊപ്പം രണ്ടു ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്കും മദ്യ നിരോധനം ബാധകമായിരുന്നു. ഗോപ്യമായിട്ട് പോലും മദ്യപിച്ചതായി തെളിഞ്ഞാല്‍ അന്യ മതക്കാര്‍ക്കും ശിക്ഷ ഉറപ്പായിരുന്നു. എന്നാല്‍ ഇതും ഇനി അപ്രസക്തമായി. രാജ്യത്ത് മുസ്ലീങ്ങളല്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന മദ്യ നിരോധനം എടുത്തുകളഞ്ഞു. എന്നാല്‍ മുസ്ളീങ്ങള്‍ക്ക് മദ്യ നിരോധനം തുടരുന്നു. നിയമലംഘനം അവര്‍ നടത്തിയാല്‍ ഇസ്ളാമിക നിയമം അനുസരിച്ച് ശിക്ഷിക്കും.

1983-ല്‍ മുന്‍ പ്രസിഡന്റ് ജാഫര്‍ നിമേയ്രിയാണ് മദ്യനിരോധനം ഉള്‍പ്പെടെ കടുത്ത ഇസ്ളാമിക നിയമം രാജ്യത്ത് നടപ്പാക്കിയത്. തലസ്ഥാനമായ ഖാര്‍ത്തോമില്‍ തന്റെ വിസ്‌കി കുപ്പികള്‍ നൈല്‍ നദിയില്‍ ഏറിഞ്ഞു കളഞ്ഞായിരുന്നു അന്ന് അദ്ദേഹം നിരോധനം പ്രഖ്യാപിച്ചത്. പിന്നാലെ ഭരണം ഏറ്റെടുത്ത സ്വേച്ഛാധിപതി ഒമര്‍ അല്‍ ബാഷിര്‍ ഈ നിയമങ്ങള്‍ തുടരുകയും ചെയ്തു. അതോടെ അനിസ്ളാമികള്‍ മുന്ന് ശതമാനം മാത്രമുള്ള സുഡാനില്‍ മദ്യം കുടിക്കണമെങ്കിലും വില്‍ക്കണമെങ്കിലും ക്രിസ്ത്യാനികള്‍ക്ക് അതിര്‍ത്തി വിടേണ്ടി വരുമായിരുന്നു.

സുഡാനില്‍ മുസ്ളീങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ ദീര്‍ഘകാലം വംശീയ കലാപം നടന്നിരുന്നു. അനേകം ജീവനുകള്‍ നഷ്ടമാകുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 22 വര്‍ഷത്തോളം നീണ്ട പോരാട്ടം അവസാനിച്ചത് ക്രിസ്ത്യാനികള്‍ കുടുതലുള്ള ഭാഗം വേര്‍തിരിച്ച് ദക്ഷിണ സുഡാന്‍ എന്ന രാജ്യം ഉണ്ടാക്കിയതോടെയാണ്. ദക്ഷിണ സുഡാന്‍ അതിര്‍ത്തിയിലെ ന്യൂബാ പര്‍വ്വതത്തിലും തലസ്ഥാനമായ ഖാര്‍ട്ടോമിലുമാണ് ക്രിസ്ത്യാനികള്‍ കൂടുതലുള്ളത്. അതേസമയം ഒരു ശതമാനം ഇപ്പോഴും സുഡാനിലെ ആഫ്രിക്കന്‍ പാരമ്പര്യ വിശ്വാസം പിന്തുടരുന്നവരാണ്.

വലിയ ജനകീയ പ്രതിഷേധത്തിലൂടെ 2019 -ല്‍ ഏകാധിപധി ഒമര്‍ അല്‍ ബാഷിറിനെ താഴെയിറക്കിയതോടെയാണ് അബ്ദുല്‍ബാരി യുടെ നേതൃത്വത്തിലുള്ള കാവല്‍ഭരണം വന്നത്. സുഡാനെ ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും നവീകരണത്തിലേക്കും നയിക്കുമെന്നാണ് പുതിയ പ്രധാനമന്ത്രിയുടെ വാഗ്ദാനം.

സ്ത്രീകളുടെ വസ്ത്ര ധാരണവും പെരുമാറ്റവും സംബന്ധിച്ച കാര്യത്തില്‍ ബാഷിര്‍ ഭരണത്തിന് കീഴില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയമം 2019 നവംബര്‍ - ഡിസംബറില്‍ നിയമമന്ത്രാലയം പിന്‍വലിച്ചു. അതുപോലെ തന്ന കുടുംബത്തോടൊപ്പം പുറത്ത് പോകാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് വേണമെന്നതും അധികം താമസിയാതെ തന്നെ എടുത്തു കളയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (29 minutes ago)

Couple arrives with four-year-old child to buy cannabis  (35 minutes ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (38 minutes ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (41 minutes ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (51 minutes ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (58 minutes ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (3 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (6 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends