സ്വപ്ന റാണിയ്ക്ക് മുഖ്യ മന്ത്രിയുടെ ഓഫീസിലും കോൺസുലേറ്റിലും ബന്ധം... സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത് ശിവശങ്കര്‍! മണിമണിയായി ആ ബന്ധം പുറത്ത് വിട്ട് എൻ ഐ എ! തെളിവുകൾ പുറത്ത് വിടുമ്പോൾ അടിപതറി മുഖ്യൻ
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേരള രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ച്കൊണ്ടാണ് സ്വപ്നയെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിലും കോണ്‍സുലേറ്റിലും വലിയ സ്വാധീനമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരി വെച്ച് വെളിപ്പെടുത്തലുമായി എന്‍ഐഎ. സ്വപ്‌നാ സുരേഷിന്റെ ജാമ്യഹര്‍ജിക്കെതിരേ എന്‍ഐഎ കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് സ്വാധീനം ഉണ്ടായിരുന്നു എന്നും അടുപ്പമുണ്ടെന്നുമാണ് കോടതിയില്‍ എന്‍ഐഎ സോളിസിറ്റര്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങളിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് അസാധാരണമായ സ്വാധീനം ഉണ്ടായിരുന്നെന്നും അനൗദ്യോഗികമായി അടുപ്പം ഉണ്ടായിരുന്നു എന്നുമാണ് പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി ശിവശങ്കറുമായി വലിയ അടുപ്പമുണ്ടായിരുന്നു. സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത് ശിവശങ്കര്‍ ആയിരുന്നു. സ്വപ്‌നയ്ക്ക് കോണ്‍സുലേറ്റിലും വലിയ സ്വാധീനം ഉണ്ടായിരുന്നു.
കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസില്‍ ഒരു കാര്യവും സ്വപ്‌ന അറിയാതെ നടന്നിരുന്നില്ല. എന്നും കോണ്‍സുലേറ്റിലെ ജോലി രാജി വെച്ച ശേഷവും 1000 ഡോളര്‍ ഇവര്‍ പ്രതിഫലം പറ്റിയിരുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ ഇടപാടില്‍ ഏതെങ്കിലും ഭാഗത്ത് പങ്കെടുത്തിരുന്ന ചെറിയ കണ്ണികള്‍ക്ക് പോലും ഓരോ ഇടപാടിനും 50,000 രൂപ വീതം പ്രതിഫലം നല്‍കിയിരുന്നു എന്നെല്ലാമാണ് പറഞ്ഞിരിക്കുന്നത്.സ്വപ്നയുടെ ജ്യാമ ഹർജിയെ എതിർത്തുകൊണ്ട് എൻ ഐ എ യാണ് ഇ കാര്യങ്ങളൊക്കെ പുറത്ത് വിട്ടിരിക്കുന്നത്.
അതേസമയം സ്വപ്‌നയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളടെ വിവരം പുറത്തുവരുമ്ബോള്‍ കേരളത്തിലെ ഇടതുസര്‍ക്കാരിന് തലവേദന കൂടുകയാണ്. സംസ്ഥാനത്തെ ഒരു മന്ത്രി സ്വപ്‌നയുടെ ഫ്‌ളാറ്റ് സന്ദര്‍ശിച്ചതായും മറ്റൊരു മന്ത്രിയുടെ വീട്ടില്‍ സ്വപ്‌ന സമ്മാനങ്ങളുമായി എത്തിയെന്നുമുള്ള വിവരമാണ് അന്വേഷണ സംഘത്തിന് കിട്ടുന്നത്. മിക്ക മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നു എന്നും രണ്ടുമന്ത്രിമാര്‍ക്ക് നിരന്തര ബന്ധം ഉണ്ടായിരുന്നു എന്നും സൂചന ലഭിച്ചത് അനുസരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സാധാരണഗതിയില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആണെങ്കില്‍ പോലും സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോകോള്‍ വഴിയാണ് അനുമതി തേടേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ കിട്ടാനും പ്രോട്ടോകോള്‍ വിഭാഗം വഴി അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ അതൊന്നുമില്ലാതെയാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്.
സ്വകാര്യ ആവശ്യത്തിനായിരുന്നു മന്ത്രി സ്വപ്‌നയുടെ വീട്ടിലേക്ക് എത്തിയത്. മറ്റൊരു മന്ത്രിയുടെ വീട്ടിലേക്ക് സ്വപ്‌ന സമ്മാനങ്ങളുമായി പോയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മന്ത്രി സ്വപ്‌നയ്ക്ക് മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഭരണപക്ഷവുമായി വളരെ അടുപ്പമുള്ള ഒരു കുടുംബത്തിലെ അംഗം സ്വര്‍ണ്ണം വില്‍ക്കാന്‍ പോയ സ്വര്‍ണ്ണക്കടത്ത് സംഘത്തിനൊപ്പം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി വിവരമുണ്ട്. ഭരണപക്ഷത്തെ ഉന്നതന്‍ സ്വപ്‌നയുടെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന്റെ ഉന്നതതല തീരുമാനങ്ങള്‍ പലതും സ്വപ്‌ന അപ്പപ്പോള്‍ അറിഞ്ഞിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌ന തീവ്രവാദ സംഘടനകള്‍ക്കു വിവരം ചോര്‍ത്തി നല്‍കുന്ന ചാരപ്പണി ചെയ്തിരുന്നോ എന്ന് എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്. ഖത്തര്‍ വഴിയുള്ള ധനസഹായം നിലച്ചതോടെയാണു തീവ്രവാദ ആവശ്യങ്ങള്‍ക്കായി യു.എ.ഇ. വഴി കള്ളക്കടത്ത് ഊര്‍ജിതമായതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. സുരക്ഷിതമാര്‍ഗം എന്നനിലയിലാണു കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് തെരഞ്ഞെടുത്തത്. വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവരാമെന്ന സൗകര്യവും കാരണമായി.
അതേസമയം സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വൻസമ്പാദ്യം സംബന്ധിച്ച വിവരങ്ങൾ എൻഐഎ പുറത്തു വിട്ടതിന് പിന്നാലെയാണ് അനധികൃത സ്വത്തുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറിൽ നിന്നും പണവും സ്വർണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. പണവും സ്വർണവും ആയാണ് ഇത്രയും കോടിയുടെ സമ്പാദ്യം കണ്ടെടുത്തത്. എന്നാൽ ഇത്രയേറെ കോടികൾ സമ്പാദ്യമായി ഉണ്ടെങ്കിലും സ്വപ്ന സുരഷ് ആദായനികുതി അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് സ്വപ്നയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ചില സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം സ്വപ്നയ്ക്ക് ഉണ്ടായിരുന്നതായി ആദായനികുതി വകുപ്പ് സംശയിക്കുന്നു. സ്വപ്നയുടെ ബാങ്ക് ഇടപാടുകളൾ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിൻ്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങൾ കൈമാറും.
https://www.facebook.com/Malayalivartha