സഹോദരന്റെ രഹസ്യ ബന്ധത്തിന് കുടുംബം തടസമായി! സ്നേഹത്തോടെ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത് കൂടപ്പിറപ്പിനും പെറ്റമ്മയ്ക്കും അച്ഛനും.... കേസിൽ നിർണായകമായത് ഒരൊറ്റ തെളിവ് .. ആൽബിൻ ലഹരിയ്ക്ക് അടിമയാണോ എന്ന സംശയത്തിൽ അന്വേഷണസംഘം... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...
ശർദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്നാണ് ആൻമേരിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് ആൻമേരി മരിച്ചു.
പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛർദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. മൂവരും കഴിച്ച ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടർമാർ കണ്ടെത്തി.
സഹോദരന് ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാൾക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതാണ് കേസിൽ നിർണായകമായത്. കുടുബംത്തിലെ ഒരാൾക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടർമാരിൽ സംശയം ജനിപ്പിച്ചു.
തുടർന്ന് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയെ ഐസ്ക്രീമിൽ വിഷം കലർത്തി ഇരുപത്തിരണ്ടുകാരനായ സഹോദരൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.
അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ബെന്നിയുടെ നില അതീവഗുരുതരമാണ്. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സഹോദരൻ ആൽബിൽ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിച്ചില്ല.
https://www.facebook.com/Malayalivartha