വമ്പന്മാരെ പുറത്ത് ചാടിക്കാൻ അവസാന അടവും പുറത്തെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്! ഫൈസലിന് പിന്നാലെ ശിവശങ്കറും പെട്ടു... ഇ.ഡി. ഉദ്യോഗസ്‌ഥര്‍ സ്വപ്‌നയെ കസ്‌റ്റഡിയിലിരിക്കെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് അഭിഭാഷകന്‍; രണ്ടു ദിവസത്തേക്കു കസ്‌റ്റഡി നീട്ടിയപ്പോൾ പുറത്ത് കൊണ്ടുവരാൻ ആ നിർണ്ണായക വെളിപ്പെടുത്തലുകൾ
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വീണ്ടുമൊരു കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ മുന്നിലേക്ക്. കസ്‌റ്റംസിനും എന്‍.ഐ.എയ്‌ക്കും പിന്നാലെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ്(ഇ.ഡി) അദ്ദേഹത്തെ ചോദ്യംചെയ്യാനൊരുങ്ങുന്നത്. സ്വര്‍ണക്കടത്തു കേസില്‍ അറസ്‌റ്റിലായ സ്വപ്‌ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ഇ.ഡി. വ്യക്‌തമാക്കി. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നു സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്‌നയുടെ സത്യസന്ധത സംശയിക്കത്തക്കതാണെന്നു ശിവശങ്കറിനു വ്യക്‌തമായ ധാരണയുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ഇനിയും ചോദ്യംചെയ്യണമെന്ന് ഇ.ഡി. കോടതിയെ അറിയിച്ചത്. പ്രളയകാലത്തു സഹായം തേടി സര്‍ക്കാര്‍ സംഘം യു.എ.ഇയിലെത്തിയപ്പോള്‍ അവിടെവച്ചും ഇരുവരും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
സ്വപ്‌ന, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ നാലു ദിവസം കൂടി കസ്‌റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷയില്‍, ഇവര്‍ക്കു ജാമ്യം നല്‍കുന്നത് ഒളിവില്‍ പോകാനും അന്വേഷണം അട്ടിമറിക്കാനും വഴിയൊരുക്കുമെന്ന ആശങ്കയും ഇ.ഡി. അറിയിച്ചിട്ടുണ്ട്. സ്വപ്‌നയ്‌ക്ക് ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ ചോദ്യംചെയ്യല്‍ ആവശ്യമാണ്. നിരീക്ഷണത്തിലുള്ള ചിലരെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിപുലമായ ഗൂഢാലോചനയെക്കുറിച്ചറിയാന്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ആവശ്യമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. സ്വപ്‌നയെ ഇ.ഡി. ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് അവരുടെ അഭിഭാഷകന്‍ ജോ പോള്‍ കോടതിയില്‍ പരാതിപ്പെട്ടു. പുലര്‍ച്ചെ മൂന്നരയ്‌ക്കും മറ്റും വിളിച്ചെഴുന്നേല്‍പിച്ചു ചോദ്യം ചെയ്യുമായിരുന്നു. വനിതാ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യം ഇല്ലായിരുന്നു. ആരോഗ്യസ്‌ഥിതി കണക്കിലെടുക്കാതെ തുടര്‍ച്ചയായി ആറു മണിക്കൂര്‍ വരെ ചോദ്യം ചെയ്‌തെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇനി സ്വപ്‌നയെ ചോദ്യം ചെയ്യുമ്പോള്‍ വനിതാ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യമുണ്ടാകണമെന്നും രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയിലേ ചോദ്യംചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. രണ്ടു ദിവസത്തേക്കു കസ്‌റ്റഡി നീട്ടിക്കൊടുത്തു.
അതേസമയം കഴിഞ്ഞ ദിവസം ഫൈസലിന്റെ മൊഴിയും രേഖ പെടുത്തിയിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതല്‍ ആശ്രയിച്ചത് ഉദ്യോഗസ്ഥ പിന്തുണ കൂടുതലായത് കൊണ്ടാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി ഫൈസല്‍ ഫരീദ് പറഞ്ഞിരുന്നു.. കൊച്ചിയില്‍ കാര്യങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ തിരുവനന്തപുരം തെരഞ്ഞെടുക്കുകയായിരുന്നു. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തില്‍ ഉദ്യോഗസ്ഥരുടെ അറിവുണ്ടായിരുന്നെന്നും ഫൈസല്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിലെ കണ്ണി മാത്രമാണ് താനെന്നും ഫൈസല്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കടത്ത് പിടിയ്ക്കപ്പെടുമെന്ന് കരുതിയില്ലെന്ന് ഫൈസല്‍.ഫൈസലിന്റെ മൊഴി എന്‍ഐഎ രേഖപ്പെടുത്തി.
അതേസമയം ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്‌നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ഫൈസല്‍ ഫരീദ് ദുബായില്‍ എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലില്‍ ഫൈസല്‍ വ്യക്തമാക്കി. ദുബായ് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.തിരുവനന്തപുരം ഉദ്യോഗസ്ഥരുമായി സ്വപ്നയ്ക്കും സരിത്തിനും മികച്ച ബന്ധം ഉണ്ടായിരുന്നു.
സ്വപ്നയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായും മികച്ച ബന്ധമാണ് ഉണ്ടായിരുന്നത് ശിവശങ്കറിനെ നേരിട്ട് അറിയില്ലെന്നും ബന്ധമില്ലെന്നും ഫൈസല്‍.കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കും വരെ കൂടുതല്‍ സ്വര്‍ണം കടത്താന്‍ പദ്ധതി ഇട്ടിരുന്നു. നയതന്ത്ര ബാ.ഗേജിന് പുറമേ സ്ത്രീകള്‍ വഴിയും സ്വര്‍ണം കടത്തിയിരുന്നുവെന്നും സ്വര്‍ണക്കടത്തിന് മുന്‍പ് അറസ്റ്റിലായവരുമായും സ്വര്‍ണക്കടത്ത് ശ്യംഖലയ്ക്ക് ബന്ധമുണ്ടെന്നും ഫൈസല്‍ മൊഴി നല്‍കി.
അതേസമയം നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് അധികാരത്തിന്റെ ഇടനാഴികളിലുള്ള സ്വാധീനം പ്രകടമാണെന്ന് സാമ്പത്തിക കുറ്റവിചാരണക്കോടതി. കേസിലെ പ്രതികളായ സ്വപ്ന, മലപ്പുറം വേങ്ങര സ്വദേശി ഇ. സയീദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാന സർക്കാരിലെ ഉന്നതരുമായി അടുപ്പമുള്ള സ്വപ്ന സുരേഷിന് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നതു തെളിവുകൾ നശിപ്പിക്കപ്പെടാൻ വഴിയൊരുക്കുമെന്ന കസ്റ്റംസിന്റെ
വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അധികാര വഴികളിൽ സ്വാധീനമുള്ള പ്രതിക്കു ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കേസുകളിൽ പ്രതികളാവുന്ന സ്ത്രീകൾക്കു സാധാരണ ലഭിക്കാറുള്ള ആനൂകൂല്യങ്ങൾ സ്വപ്നയ്ക്കു നൽകുന്നത് ഉചിതമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉന്നത സ്വാധീനം ഉപയോഗിച്ചാണു സ്വപ്ന സുരേഷ് സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായ ജോലി നേടിയത്. തിരുവനന്തപുരത്തെ കോൺസുലേറ്റിലെ ജോലി രാജി വച്ചിട്ടും അവിടത്തെ ഉന്നതരെ സഹായിക്കാൻ ഇവർക്കു കഴിഞ്ഞിരുന്നു.
പ്രതി അങ്ങേയറ്റം സ്വാധീന ശക്തിയുള്ള സ്ത്രീയാണെന്നു കസ്റ്റംസ് ഹാജരാക്കിയ രേഖകളിലും വ്യക്തമാണ്. സ്വപ്ന സുരേഷ് തയാറായില്ലെങ്കിൽ നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തു നടക്കുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് വ്യാപനം തടയാൻ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരത്തു നിന്നു കാറിൽ കൊച്ചിയിലേക്ക് ഒളിച്ചു കടന്ന സ്വപ്ന അവിടെ താമസിച്ച ശേഷം കൂട്ടുപ്രതി സന്ദീപ് നായർക്കൊപ്പം റോഡ് മാർഗം ബെംഗളൂരുവിലേക്കു പോയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകൾ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബെംഗളൂരുവിലെത്താൻ പ്രതികൾക്കു കഴിഞ്ഞെന്ന പ്രോസിക്യൂഷൻ വാദവും കോടതി ശരിവച്ചു.
https://www.facebook.com/Malayalivartha