വെറുത്ത് വെറുത്ത് അവസാനം നിയന്ത്രണം; മാധ്യമങ്ങളുടെ വായ അടപ്പിക്കാന്‍ പോലീസ് എത്തി; മാധ്യമങ്ങള്‍ പറയുന്നതെല്ലാം പച്ചകള്ളം; എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാണ്; ഇനി സര്‍ക്കാരിന് ഒരു തലവേദയും ഉണ്ടാകില്ല
എല്ലാത്തിനും കാരണം മാധ്യമങ്ങാണ്. കള്ളം പറയുന്ന മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മേല്‍ കരിവാരി തേയ്ക്കുകയണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അപ്പോള്‍ പിന്നെ മാധ്യങ്ങളെ നിയന്ത്രിക്കണ്ടേ? അതും പിണറായി കൂട്ടില്‍ അടച്ച കേരള പോലീസ് എന്ന സ്വന്തം തത്തയെ ഉപയോഗിച്ച്. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ പൂട്ടാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് തന്നെ സര്‍ക്കാര്‍ രൂപം നല്‍കിട്ടുണ്ട്. സര്‍ക്കാരിനെതിരെ നല്‍കുന്ന എല്ലാ വാര്‍ത്തയും ഇനി മുതല്‍ വ്യാജവര്‍ത്തകള്‍ ആകുമോ എന്ന് വ്യക്തമാക്കിട്ടില്ലെങ്കിലും സര്‍ക്കാരിനെതിരായ വാര്‍ത്തകളെ നിയന്ത്രിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. അടിയന്തരാവസ്ഥകാലത്ത് അതിനെതിരെ സമരം ചെയ്ത് ജയില്‍ കിടന്ന ഒരു നേതാവ് ഇങ്ങനെ തന്നെ ചെയ്യണം. അപ്പോഴെ അയാള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നേതാവാകും.
മാധ്യമങ്ങലുമായുള്ള പിണറായിയുടെ സ്‌നേഹം ഇപ്പോഴൊന്നും തുടങ്ങിയതല്ല. തനിക്ക് ആവശ്യമില്ലാത്തപ്പോള്‍ പിണറായിക്ക് മാധ്യമങ്ങള്‍ പരനാറികളും പുറത്ത് നില്‍ക്കേണ്ടവരുമാണ്. കേരളത്തില്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നതോടെ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ചില നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. മുഖ്യന്ത്രിയെയും, പ്രത്യേകിച്ച് സഹമന്ത്രിമാരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രാപ്യരാക്കുക എന്നതായിരുന്നു അതിലൊന്ന്. അതിനായുള്ള ഒരു സര്‍ക്കുലര്‍ 2018 നവംബര്‍ 15ന് സര്‍ക്കാര്‍ പുറത്തിറക്കി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെതായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഒപ്പിട്ടാണ് സര്‍ക്കുലര്‍ പുറത്തുവന്നത്. മുഖ്യമന്ത്രിയോടോ മന്ത്രിമാരോടോ പ്രമുഖവ്യക്തികളോടോ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്ന കീഴ്‌വഴക്കം തടയുകയായിരുന്നു സര്‍ക്കുലറിന്റെ പ്രധാനലക്ഷ്യം. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പ്രമുഖവ്യക്തികള്‍ക്കോ പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലത്തുവച്ചോ, വിമാനത്താവളം, റെയില്‍വേസ്‌റ്റേഷന്‍, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ വച്ചോ മാധ്യമങ്ങളുമായി സംസാരിക്കണമെന്നുണ്ടെങ്കില്‍ നേരിട്ടങ്ങു സംസാരിക്കാന്‍ കഴിയില്ല. അവര്‍ അക്കാര്യം സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. അവര്‍ വന്ന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയശേഷം മാധ്യമങ്ങളെ വിവരം അറിയിക്കും. അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തി ഐ.ആന്‍ഡ് പി.ആര്‍.ഡി.ക്കാര്‍ പറയുന്ന സ്ഥലത്തുവച്ച് പ്രതികരണമെടുക്കണം.
ഇത്രയും സമയം മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രമുഖ വ്യക്തികളോ ആരായാലും അവിടെ കാത്തു നില്‍ക്കുമെന്നായിരിക്കും സര്‍ക്കുലര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ കരുതിയിട്ടുണ്ടാകുക.'ഐ.ആന്‍ഡ്പി.ആര്‍.ഡി.യുടെ അനുമതിയോടെ മാത്രം ഇവരെ കാണാന്‍ അനുമതി നല്‍കാവുന്നതാണ് ' എന്ന് സര്‍ക്കുലറില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലാണ് ഐ.ആന്‍ഡ് പി.ആര്‍.ഡി.എന്നാല്‍, മുഖ്യമന്ത്രിക്കു മാത്രം ഐ.ആന്‍ഡ് പി.ആര്‍.ഡി. വഴിയല്ലാതെ മാധ്യമങ്ങളുമായി ബന്ധപ്പെടാം. മറ്റു മന്ത്രിമാരെ പൂട്ടാന്‍വേണ്ടിക്കൂടിയായിരുന്നു ഈ ഉത്തരവ്. വിചിത്രവും തീര്‍ത്തും അപ്രായോഗികവുമായ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥരുടെ തല പരിശോധിക്കണമെന്നാണ് ചില മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്. കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അങ്ങനെ ഉത്തരവ് പ്രാബല്യത്തിലായില്ല.
മാധ്യമങ്ങളെ എങ്ങനെ നിര്‍വീര്യമാക്കാം എന്നു ഗവേഷണം നടത്തുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നതു കണ്ടുപിടിക്കാനായി ഒരു 'വാസ്തവം കണ്ടെത്തല്‍' (Fact check) പരിപാടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. 2019 ഡിസംബറില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലാണ് ഇതിനായുള്ള സംവിധാനം ഒരുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത് കണ്ടെത്തി യഥാര്‍ത്ഥവിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലും വെബ് സൈറ്റിലും നല്‍കുക എന്നതാണ് ഫേറ്റ് ചെക്ക് എന്ന ഈ പരിപാടി. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി കൊണ്ടുവന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇത് മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ആന്‍ഡ് പി.ആര്‍.ഡി.യിലും ഫേറ്റ് ചെക്കിനുള്ള സംവിധാനം അടുത്തിടെ ഏര്‍പ്പെടുത്തിയ്ത. സാമൂഹികമാധ്യമങ്ങളിലും, അച്ചടിദൃശ്യമാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ പരിശോധിച്ച് വാസ്തവമല്ലാത്തവയ്ക്ക് 'ഫെയ്ക്ക് ന്യൂസ്'മുദ്രയടിച്ചു വിടുകയാണ് ലക്ഷ്യം. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍, ഒരു സെന്‍സര്‍ഷിപ്പ് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണീ നടപടി എന്ന് ഊഹിക്കാം. എന്നാല്‍, വാസ്തവം കണ്ടെത്താനാവശ്യമായ സംവിധാനമൊന്നും ഐ.ആന്‍ഡ് പി.ആര്‍.ഡി.യില്‍ ഇല്ല.വിരോധമുള്ളവരെ മാത്രം പിടിക്കാന്‍ വിപുലമായ സംവിധാനമൊന്നും വേണ്ടല്ലോ.
ഫേറ്റ് ചെക്കിംഗിന്റെ കാര്യത്തില്‍ ഐ.ആന്‍ഡ് പി.ആര്‍.ഡി.ക്ക് തുടക്കംതന്നെ പിഴച്ചു.പി.എസ്.സി.പരീക്ഷ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ അടങ്ങിയ ഫയല്‍ സര്‍ക്കാര്‍ പ്രസ്സില്‍നിന്ന് കാണാതായി എന്ന് ആഗസ്റ്റ് 12ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത ഫേക്ക് ന്യൂസ് ആണെന്ന് ഐ. ആന്‍ഡ് പി.ആര്‍.ഡി.ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു .എന്നാല്‍, ഫയല്‍ നഷ്ടമായി എന്ന് അച്ചടിവകുപ്പു ഡയറക്ടര്‍ പോലീസില്‍ കേസു കൊടുത്തതോടെ ഐ.ആന്‍ഡ് പി.ആര്‍.ഡി.വെട്ടിലായി. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ച് തടിയൂരി. ആനയുടെ പണിയെടുക്കാന്‍ അണ്ണാനെക്കൊണ്ടാകില്ലെന്നും വ്യക്തമായി.
അധികാരത്തില്‍ വന്നതുമുതല്‍ മാധ്യമങ്ങളെ എങ്ങനെയൊക്കെ അടിച്ചമര്‍ത്താന്‍ കഴിയും, മാധ്യമ പ്രവര്‍ത്തകരെ എങ്ങനെയൊക്കെ അവഹേളിക്കാന്‍ കഴിയും എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായിയാണ് മാധ്യമങ്ങളെ തുടര്‍ച്ചയായി ആധിക്ഷേപിക്കുന്നത്. ചില മാധ്യമപ്രവര്‍ത്തകരെ സ്വാധീനിച്ച് മാധ്യമങ്ങളെ കൈയിലെടുക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം പേരും എതില്‍ സ്വരമായതോടെ നിക്കക്കള്ളിയില്ലാതെ ആയതാണ് ഇപ്പോഴത്തെ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നതില്‍ അവസാനിച്ചത്.
https://www.facebook.com/Malayalivartha