Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

കടുപ്പിച്ച് യു.എ.ഇ, ഫൈസല്‍ ഫരീദ് ഇനി പുറംലോകം കാണില്ല; തിരുവനന്തപുരം കോണ്‍സുലേറ്റ് സംശയമുനയിലുള്ള സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. സഹകരിക്കുന്നില്ലെന്ന ആശങ്ക...

16 SEPTEMBER 2020 09:45 AM IST
മലയാളി വാര്‍ത്ത

സ്വർണ കടത്ത് കേസിൽ ദിനംപ്രതി പുതിയ ട്വിസ്റ്റുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ കേസിൽ ദുബായിലെ വമ്പൻ ഫൈസല്‍ ഫരീദിനെ ദുബായില്‍ ചെക്കുകേസില്‍ പെടുത്തിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

സ്വര്‍ണം കയറ്റിവിട്ട മറ്റു രണ്ടു പേരും ഫൈസലിനൊപ്പം അറസ്റ്റിലായതോടെ സ്വര്‍ണക്കടത്തു കേസില്‍ അട്ടിമറി ശ്രമമെന്നു സംശയം. വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ലെന്നായതോടെ എന്‍.ഐ.എയുടേതടക്കം അന്വേഷണം വഴിമുട്ടുന്നു.

തിരുവനന്തപുരം കോണ്‍സുലേറ്റ് സംശയമുനയിലുള്ള സ്വര്‍ണക്കടത്തു കേസില്‍ യു.എ.ഇ. സഹകരിക്കുന്നില്ലെന്ന ആശങ്കയാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ഇന്ത്യയിലെത്തിക്കുന്ന പ്രതികള്‍ സ്വര്‍ണക്കടത്തില്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തിയാല്‍ യു.എ.ഇക്കു രാജ്യാന്തര തലത്തില്‍ നാണക്കേടാകുമെന്നതാണു കാരണം. കുറ്റവാളികളെ കൈമാറാന്‍ യു.എ.ഇയടക്കം നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്ക്കു കരാറുണ്ടെങ്കിലും യഥാവിധി പാലിക്കാറില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഡല്‍ഹിയില്‍ നിന്നു ദുബായിലെത്തിയ എന്‍.ഐ.എ. സംഘം ഫൈസലിനെയും മറ്റും ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന വിവരമാണ് ഇന്ത്യന്‍ എംബസി വഴി ലഭിച്ചത്. ഫൈസലിനെതിരേ അവിടെ കേസെടുക്കരുതെന്നു നേരത്തേ വിദേശമന്ത്രാലയം വഴി അഭ്യര്‍ഥിച്ചിരുന്നു. വിട്ടുകിട്ടല്‍ വൈകിക്കാന്‍ കേരളത്തില്‍നിന്നു ദുബായ് അധികൃതരില്‍ സമ്മര്‍ദമുണ്ടെന്നും സൂചനയുണ്ട്. കുറ്റപത്രം വൈകിയാല്‍ അറസ്റ്റിലായ പ്രതികള്‍ക്കു ജാമ്യം കിട്ടാന്‍ സാഹചര്യമൊരുങ്ങും.

ഇന്ത്യയിലെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. സ്വര്‍ണം അയച്ചവരെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയുമാണു ചോദ്യംചെയ്യാനുള്ളത്. നിര്‍ണായക വിവരങ്ങള്‍ കിട്ടേണ്ടത് സ്വര്‍ണം കയറ്റിവിട്ട ഫൈസലില്‍നിന്നാണ്.

കഴിഞ്ഞ നവംബര്‍ മുതല്‍ നയതന്ത്ര ചാനല്‍വഴി 21 തവണ സ്വര്‍ണം കടത്തിയെന്നാണു സന്ദീപ് നായരുടെയും നേരത്തേ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെയും മൊഴി. അവസാനത്തെ രണ്ടുതവണയാണു ഫൈസല്‍ സ്വര്‍ണം കയറ്റിവിട്ടത്.

സ്വര്‍ണം കയറ്റിവിട്ട മറ്റു ചിലരുടെ വിവരങ്ങള്‍ സരിത്തിന്റെ പെന്‍ഡ്രൈവിലുണ്ടായിരുന്നു. ഇങ്ങനെ തിരിച്ചറിഞ്ഞ രണ്ടു പേരെയാണു ദുബായിലെത്തിയിട്ടും ചോദ്യംചെയ്യാന്‍ കഴിയാതെപോയത്. യു.എ.ഇയുടെ സഹകരണമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്ന സംശയത്തിലാണു അന്വേഷണ സംഘം.

എല്ലാറ്റിനും പിന്നില്‍ കോണ്‍സല്‍ ജനറലും അറ്റാഷെയുമുണ്ടെന്നാണ് സരിത്തും സ്വപ്‌നയും അന്വേഷണ ഏജന്‍സികളോടു പറഞ്ഞത്. ഓരോ സ്വര്‍ണക്കടത്തിലും അവര്‍ക്കു കമ്മിഷന്‍ നല്‍കിയിരുന്നെന്നും പ്രതികള്‍ മൊഴി നല്‍കി.

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ കെട്ടിടനിര്‍മാണത്തിനു കരാറെടുത്ത യൂണിടാക് കമ്പനിയുടമയുടെ മൊഴിയും കോണ്‍സല്‍ ജനറലിന് എതിരാണ്. ഫൈസല്‍ ഇത് ആവര്‍ത്തിച്ചേക്കാം.

അതേസമയം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) വഴിയുള്ള സ്വപ്ന സുരേഷിന്റെ കണ്‍സള്‍ട്ടന്‍സി സേവനം അവസാനിപ്പിക്കാന്‍ സ്‌പേസ് പാര്‍ക്ക് അവലോകന യോഗം ആലോചിച്ചിരുന്നതായി സൂചിപ്പിക്കുന്ന മിനിട്ട്‌സ് പുറത്ത് വിട്ടിരിക്കുകയാണ്. കഴിഞ്ഞ മേയില്‍ നടന്ന സ്‌പേസ് പാര്‍ക്ക് അവലോകന യോഗത്തിലാണ് ജോലിയിൽ സ്വപ്‌നയ്ക്കുള്ള കഴിവിനെക്കുറിച്ച് ചോദ്യമുയര്‍ന്നത്.

എന്നാലിത് നടപ്പായില്ല. ജോലിയില്‍ സ്വപ്നയുടെ കഴിവിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നത്. ഈ യോഗത്തില്‍ ഐടി സെക്രട്ടറി എം.ശിവശങ്കറും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്വപ്നയെ പുറത്താക്കാന്‍ നടപടി എടുത്തില്ല.

ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്നയെ നിയമിച്ചത്. കൂടുതല്‍ എന്‍ജിനീയറിങ്, സ്‌പേസ് ടെക് കഴിവുള്ളയാളെയാണ് ആവശ്യമുണ്ടായിരുന്നതെന്നാണു ചീഫ് സെക്രട്ടറിതല സമിതിയെ സ്‌പേസ് പാര്‍ക്ക് അധികൃതര്‍ അറിയിച്ചത്.

സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കു സേവനം നല്‍കിയിരുന്നതു കെപിഎംജിയായിരുന്നു. എന്നാല്‍, കണ്‍സള്‍ട്ടന്റിനെ ആവശ്യപ്പെട്ടു സ്‌പേസ് പാര്‍ക്ക് ആദ്യം സമീപിച്ചതു കെപിഎംജിയെ ആയിരുന്നെങ്കിലും അവര്‍ മറുപടി കൊടുത്തില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (36 minutes ago)

Couple arrives with four-year-old child to buy cannabis  (42 minutes ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (45 minutes ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (48 minutes ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (58 minutes ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (1 hour ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (4 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (6 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends