Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

വരുന്നു ഇന്ത്യ-ജപ്പാന്‍-റഷ്യ സഖ്യം; ഇനി കളികള്‍ വേറെ ലെവല്‍; ജയശങ്കറിന്റെ മാസ്റ്റര്‍ സ്‌ട്രോക്കില്‍ തകര്‍ന്നടിഞ്ഞ് ചൈന; ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം ജപ്പാനും റഷ്യയും ശക്തിപ്പെടുത്തുന്നു; ചെന്നൈ-വ്‌ളാഡിവോസ്‌റ്റോക്ക് സമുദ്രപാത ചൈനക്ക് കരണത്തടി

21 SEPTEMBER 2020 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

റഷ്യയുടെ അതിര്‍ത്തി ഭൂമിയില്‍ ചൈന കണ്ണ് വെക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. പാശ്ചാത്യ രാജ്യങ്ങള്‍ നടപ്പില്‍ വരുത്തിയ ഉപരോധങ്ങള്‍ കാരണം ശ്വാസം മുട്ടുന്ന റഷ്യക്കു ചൈനയെ അധികം പിണക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ റഷ്യയുടെ വ്‌ലാഡിവോസ്‌റ്റോക് അതിര്‍ത്തിയില്‍ ചൈന പതുക്കെ പതുക്കെ അധിനിവേശം നടത്തുമ്പോഴും ഒരു പരിധി വരെ കൈകെട്ടി നോക്കി നില്‍ക്കുവാന്‍ മാത്രമേ റഷ്യക്ക് കഴിഞ്ഞിരുന്നുള്ളൂ. എങ്കില്‍ തന്നെയും ഈയടുത്തായി റഷ്യ തങ്ങളുടെ ചൈനീസ് അതിര്‍ത്തിയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ചിരുന്നു. ഇത് ചൈനക്ക് ഒരു താക്കീതു തന്നെയായിരുന്നു. മേഖലയിലും പൊതുവെയും ഇന്ത്യ-റഷ്യ ബാന്ധവം നയതന്ത്രപരവും സൈനികവും ആയി പതുക്കെ വര്‍ധിച്ചു വരുകയാണ്. ഇത് ചൈനക്ക് ഭീഷണിയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ചൈനീസ് അധിനിവേശത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍ ഇന്ത്യന്‍ കാര്‍ഡ് ഇറക്കുകയാണ് റഷ്യ. നിലവില്‍ തന്നെ ഇന്ത്യ-റഷ്യ സഹകരണം ചൈനയെ സംബന്ധിച്ചിടത്തോളം എടുത്താല്‍ പൊങ്ങാത്ത അടിയാണ്. എന്നാല്‍ അതിന്റെ മുകളിലാണ് ഇപ്പോള്‍ ഇന്ത്യ മുന്നോട്ടു വച്ചിരിക്കുന്ന പുതിയ നിര്‍ദേശം. ഇന്ത്യ-ജപ്പാന്‍ സഹകരണ സംരംഭങ്ങള്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് കൂടെ വ്യാപിപ്പിക്കുവാനുള്ള ഒരു നിര്‍ദേശം ആണ് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പ് മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്റ്ററി (എഫ്.ഐ.സി.സി.ഐ) യുടെ ആഭിമുഖ്യത്തില്‍ നടന്ന വെര്‍ച്യുല്‍ മീറ്റിംഗിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടു വച്ചതു. ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം റഷ്യയുടെ ഫാര്‍ ഈസ്റ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണം, എന്ന നിര്‍ദേശമാണ് ഡോക്ടര്‍ ജയശങ്കര്‍ മുന്നോട്ടു വച്ചതു. നിലവില്‍ ഇന്ത്യക്കു ജപ്പാനുമായും റഷ്യയുമായുമുള്ള ബന്ധം പരിഗണിക്കുമ്പോള്‍ ഈ നിര്‍ദേശം ഫല പ്രാപ്തിയിലേക്കു എത്തുന്നതിനു വലിയ കാല താമസം ഒന്നും വേണ്ടി വരില്ലെന്നത് നിസംശയം ആണ്. റഷ്യയുടെ ഫാര്‍ ഈസ്റ്റ് മേഖല വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതും വിഭവസമൃദ്ധവുമായ ഒരു പ്രദേശമാണ്. നിലവില്‍ ചൈന ആണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ ചൈനയുടെ അധിനിവേശ സ്വഭാവത്തെ കുറിച്ച് നന്നായറിയാവുന്ന റഷ്യ, മേഖലയില്‍ ഇന്ത്യന്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന്റെ കൂടെ ജപ്പാന്‍ വരുകയാണെങ്കില്‍ വലിയ രീതിയില്‍ കളികള്‍ മാറാന്‍ പോവുകയാണ് എന്നതില്‍ സംശയമുള്ള ആരെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നില്ല.

വിഭവ സമൃദ്ധമായ റഷ്യയിലെ ഫാര്‍ ഈസ്റ്റ് മേഖലയ്ക്കുള്ള ചൈനയുടെ അധിനിവേശവും അത്യാഗ്രഹവും കഴിഞ്ഞ കുറച്ച് മാസങ്ങളായി നന്നായി രേഖപ്പെടുത്തി വരുന്നതാണ്. കുറച്ചു കാലം മുന്‍പാണ് റഷ്യയുടെ ഫാര്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ ഇന്ത്യ ഒരു ഗണ്യമായ നിക്ഷേപ ഇറക്കിയത്, ഇപ്പോള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുതന്ത്രങ്ങളെ പ്രതിരോധിക്കുവാന്‍ വേണ്ടി ഒരു റഷ്യ-ഇന്ത്യ-ജപ്പാന്‍ സഹകരണത്തിലേക്കു മറ്റു രണ്ടു രാജ്യങ്ങളെയും ഇന്ത്യ ക്ഷണിക്കുമ്പോള്‍ ചൈനയുടെ അധിനിവേശ പ്രവര്‍ത്തനങ്ങളെ മേഖലയില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാനാണ് ഇന്ത്യ മുന്‍കൈ എടുക്കുന്നത്. റഷ്യന്‍ വിദൂര കിഴക്കന്‍ മേഖലയിലെ സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതയാണ് എസ് ജയ്ശങ്കര്‍ പ്രകടിപ്പിച്ചത്. ഇന്ത്യ സാമ്പത്തിക പദ്ധതികളില്‍ പങ്കാളികളാകാന്‍ വളരെയധികം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് മാത്രവുമല്ല മേഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം ആണ് റഷ്യ ആഗ്രഹിക്കുന്നതും. മറ്റൊന്ന് പസഫിക് ദ്വീപ് രാജ്യങ്ങളാണ്, അവിടെ ഇന്ത്യ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിച്ചു കഴിഞ്ഞു. കൂടാതെ മേഖലയില്‍ ഇന്ത്യ തങ്ങളുടെ പങ്കാളിത്തവും രാഷ്ട്രീയവും വികസിപ്പിച്ചെടുത്തിട്ടുണ്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ടറി യുടെ ആഭിമുഖ്യത്തില്‍ നടന്ന വെര്‍ച്യുല്‍ മീറ്റിംഗില്‍ ജയശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ റഷ്യയിലെ ഫാര്‍ ഈസ്റ്റില്‍ ഒരു വലിയ നിക്ഷേപകനാണ് ഇന്ത്യ, വ്‌ലാഡിവോസ്‌റ്റോക്ക് സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി മോദി വിദൂര കിഴക്കന്‍ മേഖലയുടെ വികസനത്തിനായി റഷ്യയ്ക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിരുന്നു. ഇന്ത്യയുടെ ചെന്നൈയെ റഷ്യന്‍ ഫാര്‍ ഈസ്റ്റ് നഗരമായ വ്‌ലാഡിവോസ്‌റ്റോക്കുമായി ബന്ധിപ്പിക്കുന്ന ഒരു കടല്‍ പാത വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ന്യൂഡല്‍ഹി. ഒരേ സമയം അതുതെക്കന്‍ ചൈനാക്കടലിലൂടെ കടന്നുപോകുകയും റഷ്യന്‍ വിദൂര കിഴക്കന്‍ പ്രദേശം സുരക്ഷിതമാക്കുകയും ചെയ്യുന്നു ഇത് ചൈനക്കുള്ള ശക്തമായ താക്കീതു തന്നെയാണ്. റഷ്യയെയും ജപ്പാനെയും ഒരു മേശക്കിരുവശത്തു കൊണ്ടുവന്നതിലൂടെ ഇന്ത്യ ഒരു നയതന്ത്ര മാസ്റ്റര്‍സ്‌ട്രോക്ക് തന്നെയാണ് കളിക്കുന്നത് . ജപ്പാനും ഇന്ത്യയും അവിഭാജ്യ ഘടകമായ ക്വാഡിന്റെ ഭാഗമായി ഇന്തോപസഫിക്കില്‍ സജീവമായി ഇടപെടുന്നതിനെ കുറിച്ചും ചൈനീസ് ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനെക്കുറിച്ചും റഷ്യക്ക് ചില വൈമുഖ്യങ്ങളുണ്ട്. എന്നിരുന്നാലും, ചൈനീസ് അധിനിവേശ ശ്രമങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാന്‍ മോസ്‌കോ തങ്ങളുടെ വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജയശങ്കറിന്റെ പ്രസ്താവനകള്‍ വരുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചത് ആണെന്നും കരുതാന്‍ വയ്യ.

റഷ്യയുടെ ഫാര്‍ ഈസ്റ്റ് മേഖലയിലെ ചൈനാ അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം, ഈ മേഖലയിലെ ചൈനയുടെ വികലമായ 'വികസന വാദ ആശയം' തടയാന്‍ ചെന്നൈ-വഌഡിവോസ്‌റ്റോക്ക് സമുദ്രപാതയുമായി ബന്ധപ്പെടാന്‍ ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഇന്തോപസഫിക്കില്‍ തങ്ങളുടെ പഴയ യാഥാസ്ഥിതിക നിലപാട് ഉപേക്ഷിച്ച് മോസ്‌കോ ഇന്ത്യയോട് കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ മതിയായ കാരണം തന്നെയാണ്. ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നിവ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ആശയം കൊണ്ടുവന്നുകൊണ്ട് ന്യൂഡല്‍ഹി ശക്തമായ ചില ശക്തമായ അടിയൊഴുക്കുകള്‍ക്കു വേണ്ടിയാണു ശ്രമിക്കുന്നത് . നിലവില്‍ ഇന്തോപസഫിക് മേഖലയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, എന്തിനു ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ പോലും കണക്റ്റിവിറ്റിയും മറ്റ് പ്രധാന പദ്ധതികളിലും നിലവില്‍ ഇന്ത്യ-ജപ്പാന്‍ സഹകരണം അതി ശക്തമാണ് . ഇതിലേക്ക് റഷ്യയെയും കൂട്ടി ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ ഇപ്പൊ നടത്തി കൊണ്ടിരിക്കുന്നത്. ജനസംഖ്യ കുറഞ്ഞതും അവികസിതവുമായ റഷ്യന്‍ ഫാര്‍ ഈസ്റ്റിലെ ചൈനീസ് സാന്നിധ്യം പ്രതിരോധിക്കാന്‍ നിലവില്‍ റഷ്യ ഇന്ത്യയുടെ നിക്ഷേപവും സഹായവുമാണ് വലിയ രീതിയില്‍ തേടി കൊണ്ടിരിക്കുന്നത്.

അടിസ്ഥാന സൗകര്യവികസനത്തിനുപുറമെ, ഏകദേശം 8 ദശലക്ഷം ജനസംഖ്യയുള്ള ഈ മേഖലയിലെ ചൈനീസ് ബിസിനസുകള്‍ സൃഷ്ടിച്ച ജനസംഖ്യാപരമായ മാറ്റത്തെ നേരിടാന്‍ ഈ മേഖലയിലെ ഇന്ത്യന്‍ തൊഴില്‍ ശക്തിയും റഷ്യ ആഗ്രഹിക്കുന്നു. മേഖലയിലെ ചൈനീസ് നിക്ഷേപകര്‍ക്ക് സ്ഥിരമായി ഭൂമി കൈമാറ്റം ചെയ്യുന്നത് റഷ്യ ഈയിടെ നിരോധിച്ചിരുന്നു. വരാനിരിക്കുന്ന എല്ലാ ചൈനീസ് പദ്ധതികള്‍ക്കും പ്രാദേശിക ജനങ്ങളുടെ ജനസംഖ്യയുടെ 80 ശതമാനം തൊഴില്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. റഷ്യയുമായുള്ള ഇന്തോപസഫിക്കില്‍ ധാരാളം പൊതു നിലപാടുകള്‍ ഇന്ത്യക്കു കണ്ടെത്താനായിട്ടുണ്ട് . റഷ്യ ഇന്ത്യയും ജപ്പാനും ആയി ചേരുകയാണെങ്കില്‍, പാശ്ചാത്യ ലോക ഉപരോധങ്ങളില്‍ നിന്ന് മോസ്‌കോയെ രക്ഷപ്പെടുത്തുന്നതില്‍ ഇന്ത്യക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും, മാത്രമല്ല പസഫിക്കിലെ കടലാസ് വ്യാളിയെ അകറ്റി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു കുതിച്ചുചാട്ടമായി ഇത് ഉപയോഗിക്കുകയും ചെയ്യാം.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്ന് ഇന്ത്യയ്ക്കും ജപ്പാനും ഒരുമിച്ച് റഷ്യയെ ബോധ്യപ്പെടുത്താന്‍ കഴിയും. നിലവില്‍, ഈ നിര്‍ദ്ദേശം ഒരു ആശയപരമായ ഘട്ടത്തില്‍ മാത്രമാണ്, എന്നാല്‍ ഇന്ത്യയുമായും ജപ്പാനുമായും സംയുക്ത നിക്ഷേപങ്ങളിലും പദ്ധതികളിലും പ്രവര്‍ത്തിക്കാനുള്ള ക്ഷണം റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് നിരസിക്കാന്‍ ഏതാണ്ട് അസാധ്യം തന്നെയായ ഒരു വാഗ്ദാനമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (13 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (14 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (15 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (15 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (15 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (15 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (15 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (16 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (20 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (20 hours ago)

ആസ്തി ഇങ്ങനെ  (21 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (21 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (21 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (21 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (21 hours ago)

Malayali Vartha Recommends