Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ഇന്ത്യ ചുട്ടെരിക്കുമെന്നു ഉറപ്പ്; കരഞ്ഞു നിലവിളിച്ചു ചൈനീസ് പട്ടാളം; ഒടുവില്‍ സത്യം പുറത്തായി; ഇന്ത്യന്‍ സൈനികരെ നേരിടാന്‍ ചൈന ലഡാക്കിലോട്ടു വിട്ടത് പ്രായം കുറഞ്ഞ സംഘത്തെ; പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കണ്ണില്‍ ചോരയില്ലാത്ത നടപടി

24 SEPTEMBER 2020 04:31 PM IST
മലയാളി വാര്‍ത്ത

തായ്‌വാന്‍ സ്വതന്ത്രകാംഷികളായ മാധ്യമങ്ങളും ചൈനീസ് മാധ്യമങ്ങളും തമ്മില്‍ വളരെ വിചിത്രമായതും രസകരമായതും ആയ ഒരു വാക് യുദ്ധം പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒന്ന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് ഇത്. പ്രസ്തുത വിഡിയോയില്‍ ഇന്ത്യയുടെ ലഡാക് അതിര്‍ത്തിയിലേക്ക് നിയമിക്കപ്പെട്ട ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ വാവിട്ടു നിലവിളിക്കുന്നതായുള്ള ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് ഇന്ത്യക്കാരുടെയും തായ്‌വാന്‍ കാരുടെയും പരിഹാസത്തിനു പാത്രമായിരിക്കുന്നതു.

ലഡാക് മേഖലയില്‍ നിയമിക്കപെട്ടതിന്റെ ഭയം കാരണമാണ് ചൈനീസ് പട്ടാളം കരയുന്നതെന്ന് തായ്‌വാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധരിപ്പിക്കുമ്പോള്‍ അതിനെ ശക്തിയോടെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് ചൈനീസ് മുഖ പത്രമായ ഗ്ലോബല്‍ ടൈംസ്. ശത്രുക്കള്‍ നടത്തുന്ന ദുഷ് പ്രചരണങ്ങള്‍ പോലെ അല്ല കാര്യങ്ങള്‍ എന്നും ലഡാക്കില്‍ പോകുന്നതിന്റെ ഭയം കാരണം അല്ല അവര്‍ കരയുന്നത് മറിച്ച് അച്ഛനെയും അമ്മയെയും വിട്ടു നില്ക്കാന്‍ പോകുന്നതിന്റെ സങ്കടം കാരണം ആണെന്നും ശക്തമായി വ്യക്തമാക്കിയിരിക്കുകയാണ് ചൈനീസ് മാധ്യമങ്ങള്‍. എന്തായാലും ചൈനീസ് പട്ടാളക്കാര്‍ കരഞ്ഞു വാവിട്ടു നിലവിളിക്കുകയായിരിന്നു വിഡിയോയില്‍ എന്നതയില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ലായിരുന്നു എന്നത് തീര്‍ച്ചയായും ഒരു നല്ല കാര്യം തന്നെയാണ്. ശത്രുക്കള്‍ തമ്മില്‍ യുദ്ധ മുന്നണിയില്‍ ഇത്തരത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകുന്നതു വളരെ അപൂര്‍വ്വം തന്നെ.

ചൈന-ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെയാണ്, സെപ്റ്റംബര്‍ 20 ഞായറാഴ്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ അതിര്‍ത്തിയിലേക്ക് വിന്യസിക്കപ്പെട്ടതിനെ തുടര്‍ന്ന് കരയുന്നതായി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച, പാകിസ്ഥാന്‍ ഹാസ്യനടന്‍ സൈദ് ഹമീദ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിന്നു , അതില്‍ നിരവധി പിഎല്‍എ റിക്രൂട്ട്‌മെന്റുകള്‍ ബസ്സില്‍ കരയുന്നതായി കാണിക്കുന്നുണ്ട് 'ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് വിന്യസിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണ് ഇത്തരത്തില്‍ കരയുന്നതു എന്നാണ് പ്രധാനമായും ആരോപിക്കപ്പെടുന്നത് . ചൈനയുടെ ഒറ്റ കുട്ടി നയം 'നമ്മുടെ ചൈനീസ് സഹോദരങ്ങളുടെ പ്രചോദന നിലയെ സാരമായി ബാധിക്കുന്നു' എന്ന് ഹമീദ് എഴുതി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സൈനികര്‍ ബസില്‍ കരയുന്നതായി ചിത്രീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഈ വാരാന്ത്യത്തില്‍ ആണ് പ്രത്യക്ഷപ്പെട്ടത്, ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ ലഡാക്കിലേക്കാണ് ഇവര്‍ യാത്ര ചെയ്തു കൊണ്ടിരുന്നതെന്ന് തായ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ ഹാസ്യനടന്‍ സൈദ് ഹമീദ് ചൈനീസ് സമൂഹ മാധ്യമം ആയ വി ചാറ്റ് വഴിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്തത്. എങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടത്തില്‍ നിന്നും ഉള്ള പോസ്റ്റ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്.

ചൈനയുടെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് റെയില്‍വേ സ്‌റ്റേഷനില്‍ രാജ്യത്തിന്റെ ഇന്ത്യന്‍ അതിര്‍ത്തിയുടെ മറുവശത്തു വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് തായ്‌വാന്‍ ന്യൂസ് അവകാശപ്പെട്ടു. ചൈനീസ് ദേശസ്‌നേഹ ഗാനം 'ആര്‍മിയിലെ ഗ്രീന്‍ ഫഌവേഴ്‌സ്' ആലപിക്കുമ്പോള്‍ പിഎല്‍എ യൂണിഫോം ധരിച്ച പട്ടാളക്കാര്‍ നിറഞ്ഞ ബസ് വിഡിയോയില്‍ കാണിക്കുന്നു. അതോടൊപ്പം തന്നെയാണ് പല ചൈനീസ് സൈനികര്‍ നിയന്ത്രണം വിട്ടു കരയുന്നതും കാണിക്കുന്നത്. ഭൂരിഭാഗം ആള്‍ക്കാരും കോളേജ് വിദ്യാര്‍ത്ഥികളാണ് എന്നാണ് പറയപ്പെടുന്നത്. അവര്‍ ഭൂരിഭാഗവും സ്വമനസാലെ ടിബറ്റ് മേഖലയില്‍ യുദ്ധം ചെയ്യാന്‍ തയ്യാറായി വന്നു എന്നാണ് ചൈനയുടെ ഭാഷ്യം. വീഡിയോയില്‍ ചിത്രീകരിക്കുന്നത് ചൈനീസ് സൈനികരെ തന്നെയാണെന്ന് ചൈനീസ് സ്‌റ്റേറ്റ് മാധ്യമങ്ങള്‍ സമ്മതിച്ചതായി ഇന്ത്യന്‍ പത്രം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു, എന്നാല്‍ ചൈനീസ് മാധ്യമങ്ങളുടെ വാക്കുകളില്‍ ഇന്ത്യന്‍ തായ്‌വാനീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നത് പോലെ ലഡാക്കിലേക്കു പോകേണ്ടത് കൊണ്ടല്ല അവര്‍ കരയുന്നത് മറിച് അവരുടെ മാതാപിതാക്കളെ വിട്ടുനില്‍ക്കേണ്ടി വന്ന വിഷമത്തിലാണ് അത് എന്നാണ് അവര്‍ വ്യക്തമാക്കിയത്. തായ്‌വാന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച കുപ്രചരണങ്ങള്‍ക്കു തികച്ചും വിരുദ്ധമായി ആ സമയത്തു, സൈനികര്‍ മാതാപിതാക്കളോട് വിടപറയുകയും 'ആര്‍മിയിലെ ഗ്രീന്‍ ഫഌവേഴ്‌സ്' എന്ന പ്രശസ്ത സൈനിക ഗാനം ആലപിക്കുകയും ആണ് ചെയ്തു കൊണ്ടിരുന്നത് , 'ഞങ്ങള്‍ ജോലി ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ വീട്ടിലേക്ക് പോകുക' എന്ന് അവര്‍ പാടി. ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരണം ചൊവ്വാഴ്ച ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചതായി ദേശീയ മാധ്യമം ആയ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സത്യം പറഞ്ഞാല്‍ ലഡാക്കിലേക്കു പോകുന്ന ഭയത്തിലാണ് അവര്‍ കരയുന്നതു എന്ന് പറഞ്ഞാല്‍ കുറച്ചു കൂടെ അന്തസ്സ് ഉണ്ടാകുമായിരുന്നു എന്ന് മാത്രമേ ഇത് കേള്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ. ഇന്ത്യന്‍, തായ്‌വാന്‍ മാധ്യമങ്ങള്‍ പറയുന്നത് തെറ്റാണു എന്ന് തെളിയിക്കുവാന്‍ വേണ്ടി ചൈനീസ് സൈനികരെ കൂടുതല്‍ ദുര്‍ബലരായി ചിത്രീകരിക്കുകയാണോ ചൈനീസ് മുഖപത്രം ചെയ്തിരിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുകയില്ല. ഈയടുത്താണ് ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ പഞ്ചാബി പാട്ടുകള്‍ പ്ലേയ് ചെയ്തു ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. അതില്‍ അതിശയിക്കാന്‍ ഒന്നും ഇല്ല എന്ന് മനസ്സിലാവുകയാണ് ചൈനീസ് പട്ടാളത്തിന്റെ ഈ ഒരു പ്രതികരണം കാണുമ്പോള്‍. ചൈനീസ് സൈനികര്‍ ഭൂരിഭാഗവും നഗര വാസികള്‍ ആണ്. അവര്‍ ആകെ കണ്ടിട്ടുള്ള യുദ്ധങ്ങള്‍ എന്ന് പറയുന്നത് മിക്കവാറും വീഡിയോ ഗെയിമുകളില്‍ മാത്രം ആയിരിക്കും. മാത്രമല്ല ചൈന നടപ്പിലാക്കി വരുന്ന ഒറ്റ കുട്ടി നയം കാരണം മത പിതാക്കള്‍ വളരെ ഓമനിച്ചു ലാളിച്ചു വളര്‍ത്തുന്നവരാണ് ഇവരൊക്കെ. ഇത്തരത്തിലുള്ള ചൈനീസ് ഒറ്റ കുട്ടികളെയാണ് കരുത്തരായ ഇന്ത്യന്‍ സൈനികരെ നേരിടാന്‍ ചൈന ലഡാക്കിലോട്ടു അയക്കുന്നത് എന്ന് അറിയുമ്പോള്‍ സത്യത്തില്‍ ഈ സൈനികരോട് അല്പം സഹതാപം ആര്‍ക്കായാലും തോന്നി പോകും. മാത്രമല്ല ഇനി പഞ്ചാബി പാട്ടു മാത്രമല്ല കൈ കൊട്ടിക്കളിയും സമൂഹ ഗാനവും ചിലപ്പോ അതിര്‍ത്തിയില്‍ കാണേണ്ടി വരും.

എങ്ങനെയാണു ഒരു യുദ്ധ കൊതിയനും അധിനിവേശ തല്‍പരനും സര്‍വ്വോപരി മണ്ടനുമായ ഒരു വ്യക്തി അധികാര കേന്ദ്രത്തിന്റെ ഉന്നതിയിലേക്ക് എത്തിയാല്‍ നാട്ടിലെ സാധാരണക്കാരെ അത് ദോഷമായി ബാധിക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഷി ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈന ഇപ്പോള്‍. എന്തായാലും ഇത്തരത്തില്‍ ഉള്ള നടപടികള്‍ കാരണം അല്‍പ കാലം മുന്‍പ് വരെ കൊട്ടി ഘോഷിക്കപെട്ട ചൈനീസ് വ്യാളിയുടെ പ്രതാപം വെറും കടലാസ് കഥകള്‍ മാത്രമാണെന്നും സൈനികരെ കുറിച്ചുള്ള വീമ്പിളക്കലുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തെറ്റാണെന്നും തെളിഞ്ഞിരിക്കുകയാണ്. കൂടുതല്‍ പ്രകോപനങ്ങള്‍ ഒന്നും ചൈനീസ് രാഷ്ട്രീയ നേതൃത്വം ഇന്ത്യക്കെതിരെ ഉണ്ടാക്കാതിരിക്കുകയാണ് പാവം ചൈനീസ് പട്ടാളത്തിന് നല്ലതു എന്ന് മാത്രമേ പറയാനുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (29 minutes ago)

Couple arrives with four-year-old child to buy cannabis  (35 minutes ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (38 minutes ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (41 minutes ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (51 minutes ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (58 minutes ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (3 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (6 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends