കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒക്കെ കെ എസ് ആര്‍ ടി സി കക്കൂസ് പോലെ, അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്ബതും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട്... വിജയ് പി നായരെ തേച്ചോട്ടിച്ചു! നിയമം സമ്ബൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്ബ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണ്; പിന്തുണയുമായി അഡ്വ.ഹരിഷ് വാസുദേവന്‍
കേരളത്തിലെ സ്ത്രീകളെ ലൈംഗികമായും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ കഴിഞ്ഞ ദിവസമാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും കൂട്ടരും വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. വിജയ് പി നായര്‍ എന്ന വ്യക്തി നിരന്തരമായി സ്ത്രീകളെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഈ യുട്യൂബര്‍ക്കെതിരെ കരിഓയില്‍ പ്രയോഗമാണ് ഭാഗ്യലക്ഷ്മി നടത്തിയത്. ആക്റ്റിവിസ്റ് ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
ഈ സംഭവം പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ഇവരെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തിൽ പിന്തുണയുമായി അഡ്വ.ഹരിഷ് വാസുദേവന്‍ രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ഓപ്പറേഷന്‍ ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചുകൊണ്ടായിരുന്നു കുറിപ്പ്.
നിയമം സമ്ബൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്ബ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണെന്നും അയാളുടെ വീഡിയോ വയലന്‍സ് ആണ്. അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പാണ് നാം കണ്ടതെന്നും ഹരിഷ് പറഞ്ഞു. പാര്‍ലമെന്റിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സമ്ബൂര്‍ണ പരാജയമാണ് ഈ സൈബര്‍ ബുള്ളിയിങ്. ഐടി ആക്ടില്‍ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയതെന്നും ഞരമ്ബ് രോഗികളെ സോഷ്യല്‍ മീഡിയയില്‍ മേയാന്‍ വിട്ടിരിക്കുകയാണ് സര്‍ക്കാരുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹരിഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
തിരുവനന്തപുരത്തെ ഓപ്പറേഷന്‍ ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കും. വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലം, വ്യക്തിഹത്യ, എന്നിവ നടത്തുന്നവരെ അതിനിരയായവര്‍ നേരിട്ടിറങ്ങി അടിച്ചു കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് അത്.
നിയമം സമ്ബൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്ബ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണ്. അയാളുടെ വീഡിയോ വയലന്‍സ് ആണ്. അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പാണ് നാം കണ്ടത്. ബസ്സില്‍ ഞരമ്ബ് രോഗികളെ പിന്‍ വെച്ചു കുത്തുന്ന പോലുള്ള ഒരു റിയാക്ഷന്‍. അല്‍പ്പം പ്ലാന്‍ഡ് ആണെന്ന വ്യത്യാസമുണ്ട്.
അടി കിട്ടിയവന്‍ പരാതി പറയാന്‍ പോലും സാധ്യതയില്ല. പറഞ്ഞാലും കേസെടുക്കാന്‍ ചെറിയ വകുപ്പുകള്‍. ആ സ്ത്രീകള്‍ക്ക് ജാമ്യമെടുത്ത് കേസ് നടത്താവുന്നതേ ഉള്ളൂ. കൂടുതല്‍ പേര്‍ ഇറങ്ങി ഇത്തരം ഞരമ്ബ് രോഗികളെ അടിച്ചു മര്യാദ പഠിപ്പിക്കുന്ന കാഴ്ച നാം കാണും.
പാര്‌ലമെന്റിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സമ്ബൂര്‍ണ പരാജയമാണ് ഈ സൈബര്‍ ബുള്ളിയിങ്. IT ആക്ടില്‍ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. ഞരമ്ബ് രോഗികളെ സോഷ്യല്‍ മീഡിയയില്‍ മേയാന്‍ വിട്ടിരിക്കുകയാണ് സര്‍ക്കാരുകള്‍. അത്യാവശ്യമുള്ള നിയമമൊക്കെ ഓര്‍ഡിനന്‍സ് ആയി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കേരളാ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല.
ഈ സൈബര്‍ അശ്ലീലം തടയാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ നേരിട്ട് ഇരകള്‍ ഇറങ്ങി അടിച്ചു തീര്‍ക്കും. Rule of Law യുടെ പരാജയമാണ് എന്നു നിലവിളിച്ചിട്ടു കാര്യമില്ല. ആ സ്ത്രീകള്‍ക്ക് ഇത് മാത്രമേ ഈ സമൂഹത്തില്‍ ചെയ്യാനുള്ളൂ.
ഇത് ആവര്‍ത്തിക്കാതെ ഇരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നിയമം ശക്തമാക്കണം എന്നു അധികാരമുള്ള പുരുഷന്മാര്‍ ആവശ്യപ്പെടുന്ന കാലത്തേ ഇതിനു പരിഹാരം ഉണ്ടാകൂ. അടി ചെയ്യും ഗുണം അണ്ണന്‍ തമ്ബിയും ചെയ്യില്ല എന്നത് ഇക്കാര്യത്തില്‍ നടക്കാനാണ് സാധ്യത.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍, ഒരുപാട് സ്ത്രീകള്‍ മടിക്കുന്ന കാര്യമാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍.
എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.
ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതി ഇങ്ങനെയായിരുന്നു..
വിഷയം: Dr. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ സംബന്ധിച്ച് സമര്‍പ്പിക്കുന്ന പരാതി.
സര്‍, എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. 14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിലുടനീളം, തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.
സമുന്നതയായ ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവില്‍ മുഴുവന്‍ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാന്‍ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീര്‍ക്കുകയുമാണ്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒക്കെ കെ എസ് ആര്‍ ടി സി കക്കൂസ് പോലെ ആണെന്നും അവര്‍ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്ബതും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞ് വെക്കുന്നത്. മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളില്‍ അമ്മയുടെ കഴപ്പ് മാറ്റാന്‍ മകന്‍ രതിമൂര്‍ച്ഛ നല്‍കിയ മകന്‍ എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.
ഈ വീഡിയോകള്‍ ഒക്കെതന്നെ രണ്ട് ലക്ഷത്തില്‍ അധികം ആള്‍ക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളര്‍ന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കള്‍ ആയി മാത്രമായിരിക്കും. സമൂഹീക വിപത്തായ ഇത്തരം വീഡിയോകള്‍ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.ഈ വീഡിയോകള്‍ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു.
https://www.facebook.com/Malayalivartha