Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

ഇന്ത്യ ഇടപെട്ടു; പാകിസ്ഥാനെ നിലക്ക് നിര്‍ത്തി സൗദി; കുത്തിത്തിരിപ്പ് ഇവിടെ വേണ്ട; പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ താല്‍പര്യമില്ലാതെ സൗദി; ഇന്ത്യ-സൗദി അറേബ്യ ബന്ധം പാകിസ്ഥാനെ കൂടുതല്‍ പരിഭ്രാന്തിയിലാക്കി; കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കൊപ്പം മുസ്ലിം രാജ്യങ്ങളും

28 OCTOBER 2020 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പാകിസ്ഥാന്റെ ജീവാത്മാവും പരമാത്മാവും ഒക്കെ ഒരു കാര്യം ആണ്. 'കാശ്മീര്‍ വിഷയം' . അത് വേണ്ട ഇടത്തും വേണ്ടാത്ത ഇടത്തും അവസരം കിട്ടുമ്പോഴൊക്കെ വിളമ്പുക എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് വേറെ ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്ന് തന്നെ ചിലപ്പോള്‍ തോന്നി പോകും അവരുടെ ചില നടപടികള്‍ കാണുമ്പോള്‍. അങ്ങനെ കാശ്മീര്‍ വിഷയവുമായി സൗദി അറേബിയയുടെ അടുത്ത് പോയി വയറു നിറച്ചു കിട്ടിയിരിക്കുകയാണ് നിലവില്‍ പാകിസ്ഥാന്. പാകിസ്ഥാന് കനത്ത അടി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നിര്‍ദ്ദേശത്തിലൂടെ , പാകിസഥാന്‍ എംബസി ഔദ്യോഗികമായി നടത്തി വരുന്ന 'കശ്മീരിന്റെ കറുത്ത ദിവസം' എന്ന പരിപാടി വളരെ ചെറിയ രീതിയില്‍ പാകിസ്ഥാന്‍ എംബസ്സിയുടെ പരിധിക്കുള്ളില്‍ വച്ച് മാത്രം അതും വളരെ മിതമായി നടത്താന്‍ സൗദി അറേബ്യ നിര്‍ദ്ദേശിക്കുകയുണ്ടായി. സൗദിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസ സമൂഹത്തിന് 'പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍' കഴിയുന്ന തരത്തില്‍ പാകിസ്ഥാന്‍ എംബസി നടത്തുന്ന ഏതൊരു സംഭവത്തിനെതിരെയും ശ്രദ്ധിക്കണമെന്ന് ഇന്ത്യ-സൗദി സര്‍ക്കാരിനെ അറിയിച്ചതിനാലാണിത്. സൗദി രാജ്യത്തിനുള്ളില്‍ ഗണ്യമായ ഇന്ത്യന്‍ സമൂഹമുണ്ട് എന്നത് സൗദി അറേബ്യക്കും അറിയുന്ന കാര്യമാണ്.

ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയുമായുള്ള അവരുടെ നയതന്ത്ര ബന്ധത്തിലുള്ള കനത്ത വിള്ളല്‍ തന്നെയാണ് പുറത്തു കാണിച്ചിരിക്കുന്നത്, കൂടാതെ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യ സൗദി ബന്ധത്തെയും ഈ നടപടി വ്യക്തമാക്കുന്നു. പരിപാടികളും ചര്‍ച്ചകളും നടത്താന്‍ ഏതെങ്കിലും തരത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് എംബസിയുടെ പരിസരത്ത് കര്‍ശനമായി ചെയ്യേണ്ടതുണ്ടെന്ന് പാകിസ്ഥാന്‍ എംബസിയെ സൗദി സര്‍ക്കാര്‍ അറിയിച്ചു.

ദേശീയ മാധ്യമമായ ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇന്ത്യന്‍ നയതന്ത്ര സ്രോതസ്സുകള്‍ പ്രകാരം , 'പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്നതാണെങ്കില്‍ കൂടെ വലിയ തോതിലുള്ള രാഷ്ട്രീയ പരിപാടികളെ സൗദി സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല എന്ന സൗദി വ്യക്തമാക്കി എന്നാണ് അറിയാന്‍ കഴിയുന്നത്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുപരിപാടികള്‍ നടത്തരുതെന്ന് അവര്‍ പാകിസ്ഥാന്‍ അധികൃതരോട് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

1947 ലെ പാകിസ്ഥാന്‍ അധിനിവേശത്തിനെതിരെ പോരാടാനായി ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരിലെത്തിയ ദിവസത്തിന്റെ വാര്‍ഷികം ആചരിക്കുന്ന ഒരു പാകിസ്ഥാന്‍ പരിപാടിയാണ് കറുത്ത കശ്മീര്‍ ദിനം. മുന്‍ കാശ്മീര്‍ ഭരണാധികാരി മഹാരാജ ഹരി സിംഗ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരിലെത്തിയത്. അതേസമയം, ഇന്ത്യ-പാക് അധിനിവേശത്തിനെതിരെ ആക്രമണം ആരംഭിച്ച ദിവസം 'കറുത്ത ദിനം ' ആയി പാകിസ്ഥാന്‍ ആചരിക്കുന്നു. അവരുടെ വിചിത്രമായ സാങ്കല്പിക ചരിത്രത്തില്‍, ഇസ്ലാമാബാദ് അവരെ സ്വയം ഒരു നന്മയുടെ ശക്തിയായി കാണാന്‍ ആണ് ശ്രമിക്കുന്നത്. ഇവരുടെ ഇത്തരം നടപടികളില്‍ റിയാദിനും മടുത്തു തുടങ്ങിയിട്ടുണ്ട് എന്നാണ് സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്.

മാത്രമല്ല ഇന്ത്യന്‍ ആശങ്കകള്‍ക്ക് സൗദി അറേബ്യ അംഗീകാരം നല്‍കിയത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം എത്രത്തോളം വളര്‍ന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം എക്കാലത്തെയും ഉയര്‍ന്ന നിലയിലായതിനോടൊപ്പം റിയാദും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കുശേഷവും സൗദി അറേബ്യ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ആര്‍ട്ടിക്കിള്‍ 370 ന്റെ പ്രത്യേക പദവി അസാധുവാക്കുകയും ജമ്മു കശ്മീര്‍ വിഭജിച്ച് രണ്ട് പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുകയും ചെയ്ത നടപടിയെ ഇന്ത്യയുടെ ആഭ്യന്തരമായി കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഇത് പാകിസ്ഥാനെ അല്‍പം ഒന്നും അല്ല വിഷമത്തിലാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തിലുള്ള ഇന്ത്യ-സൗദി അറേബ്യ ബന്ധം പാകിസ്ഥാനെ കൂടുതല്‍ പരിഭ്രാന്തിയിലാക്കി കൊണ്ടിരിക്കുകയാണ്. അല്‍പ കാലം മുന്‍പാണ് സൗദി അറേബ്യ തങ്ങളുടെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി നരേന്ദ്ര മോദിയെ ആദരിച്ചത്. ഇത്തരത്തിലുള്ള നല്ല ബന്ധത്തിന്റെ ഫലമായി, കശ്മീരില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിക്കാന്‍ സൗദി അറേബ്യ വിസമ്മതിചിരിന്നു. മാത്രമല്ല തുര്‍ക്കി, മലേഷ്യ എന്നിവരുമായി ചേര്‍ന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്ട്രീസിന് പകരം ഒരു ബദല്‍ സംഘടന സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതു മുതല്‍ റിയാദും ഇസ്ലാമാബാദും തമ്മിലുള്ള ദൂരം കൂടുതല്‍ വര്‍ദ്ധിച്ചു വരുകയാണ്.

മറുവശത്ത്, സൗദി അറേബ്യ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒരാളായി മാറിയിട്ടുണ്ട്, മേഖലയില്‍ ഇന്ത്യയെ ഒരു വലിയ തന്ത്രപരമായ പങ്കാളിയായി സൗദി അറേബ്യ കണക്കാക്കുന്നു. അമേരിക്കയും ആയുള്ള ഇന്ത്യയുടെ ശക്തമായ ബന്ധവും ഇതിനു കാരണമാണ്. അങ്ങനെ, ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്‍ എംബസി നിര്‍ദേശിച്ച ഏതെങ്കിലും പൊതുപരിപാടി നടത്താന്‍ അനുമതി കൊടുക്കാതിരുന്ന സൗദി അറേബ്യ, സൗദി അറേബ്യയുടെ കണ്ണില്‍ ഇന്ത്യസൗദി ബന്ധം എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ്. ഇന്ത്യയും യുഎസ്എയും എല്ലാ പ്രായോഗിക അര്‍ത്ഥത്തിലും സഖ്യകക്ഷികളാകാന്‍ പോകുന്നതിനാല്‍, റിയാദും ദില്ലിയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് മാത്രമല്ല പാകിസ്ഥാന്‍ കൂടുതല്‍ പാര്‍ശ്വ വത്കരിക്കപ്പെടുകയും ചെയ്യുമെന്ന് ഇതോടു കൂടി ഉറപ്പായിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (14 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (37 minutes ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (40 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (6 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (10 hours ago)

Malayali Vartha Recommends