Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

സര്‍ക്കാരിനെ വെട്ടിലാക്കി പോലീസ്; സ്വപ്‌നയുടെ നിയമനത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പോലീസ്; പിഡബ്ല്യുസിക്ക് വെളിപ്പെടുത്തലിന് പിന്നാലെ പോലീസിന്റെ കണ്ടെത്തലും; പരാതി നല്‍കിയ കെഎസ്‌ഐടിഎല്‍ എംഡിയിലേക്കും അന്വേഷണം

05 DECEMBER 2020 12:29 PM IST
മലയാളി വാര്‍ത്ത

കെഎസ്‌ഐടിഎല്‍ എംഡിയാണ് സ്വപ്‌നയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് പിഡബ്‌ള്യുസി കോടതിയെ അറിയിച്ചിയിരുന്നു. ഇതിന് പിന്നാലെ സ്വപ്‌നയുടെ സ്‌പെയ്‌സ് പാര്‍ക്കിലെ നിയമനത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പോലീസും കണ്ടെത്തിയിരിക്കുകയാണ്. ഇത് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതോടെ പാലീസിന് പരാതി നല്‍കിയ കെഎസ്‌ഐടിഎല്‍ എംഡി ജയശങ്കര്‍ പ്രസാദിലേക്ക് കൂടി അന്വേഷണം നീങ്ങേണ്ട സാഹചര്യമാണുള്ളത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ന്യായീകരണങ്ങളുടെ പ്രസക്തി നശിപ്പിക്കുന്നതാണ് പോലീസിന്റെ കണ്ടെത്തല്‍. ഉന്നതല ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ആരെല്ലാമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആ പേരുകള്‍ പുറത്തുവരുമോ എന്ന കാര്യം സംശയമാണ്. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയും പ്രത്യേക തസ്തിക ഉണ്ടാക്കിയുമാണ് നിയമനമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

സ്വപ്‌ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണത്തിനിടെയാണ് നിയമനത്തിലെ അടിമുടിക്രമക്കേടുകള്‍ കൂടി പോലീസ് കണ്ടെത്തിയത്. കോണ്‍സുലേറ്റില്‍ നിന്നും ജോലി നഷ്ടമായ സ്വപ്‌നക്ക് വേണ്ടി ഐടിവകുപ്പിന് കീഴിലുള്ള സ്‌പെയ്‌സ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജറെന്ന തസ്തി സൃഷ്ടിക്കുകയായിരുന്നും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വീസ് സെന്റര്‍ അഥവാ നിക്‌സി വഴിയാണ് ഇത്തരം ഉന്നത തസ്തികയിലേക്ക് നിയമനം നല്‍കേണ്ടത്.

ഐടി മേഖലയിലെ വിദഗ്ധരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ് നിക്‌സി. പക്ഷെ സ്വപ്‌നയുടെ നിയമത്തിന് വേണ്ടി നികസിയെ ഒഴിവാക്കി. നിക്‌സിയുടെ മാനദണ്ഡപ്രകാരം ഓപ്പറേഷന്‍ മാനേജര്‍ തസ്തികയിലേക്ക് എംബിഎ വേണം. എന്നാല്‍ ബിരുദത്തിന്റെ വ്യജ സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള സ്വപ്‌നയ്ക്ക് നിയമനം നല്‍കാന്‍ പ്രൈസ് വാട്ടര്‍ കൂപ്പറിനെ ഉന്നതതല ഇടപെടലൂടെ ചുമതലപ്പെടുത്തി. ഇതിനായി സര്‍ക്കാര്‍ ഉത്തരവില്ല. പ്രൈസ് വാട്ടര്‍കൂപ്പര്‍ നിയമനം വിഷന്‍ ടെക്ക് എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചു.

തട്ടിപ്പ് മനസിലാക്കിയതിനാലാകണം നിയമനം പിബ്ല്യുസി മറ്റൊരു ഏജന്‍സിയ്ക്ക് കൈമാറിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ വിഷന്‍ടെക് ഏല്‍പ്പിച്ചത് ഗുഡ്ഗാവിലുള്ള നോ-വി എന്ന സ്ഥാപനത്തെ. മൂന്ന് കമ്പനികള്‍ പരിശോധിച്ചിട്ടും സ്വപ്‌നയുടേത് വ്യാജ ബിരുദമാണെന്ന് എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന ചോദ്യമാണ് ഉന്നത ഗൂഢാലോനയിലേക്ക് വിരല്‍ ചൂണ്ടുന്നത്. കെഎസ്‌ഐടിഎല്‍ എംഡി ജയശങ്കര്‍ പ്രസാദാണ് സ്വപ്‌നയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന പിഡബ്‌ള്യുസി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്നുള്ള വിജിലന്‍സ് അന്വേഷണത്തിലും പിഡബ്യൂസി ഈ നിലപട് ആവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.

അതെ സമയം സ്വപ്‌നാ സുരേഷും പി.എസ്. സരിത്തും കോടതിയില്‍ നല്‍കുന്ന മൊഴികളില്‍ ചില 'പ്രധാനികളുടെ' പേരുണ്ടെന്ന് സൂചന. ഇതിലൂടെ 'വമ്പന്‍ സ്രാവുകള്‍' എന്ന് കോടതിരേഖയില്‍ വിശേഷിപ്പിച്ചവരുടെ അറസ്റ്റുകളും ഉടനുണ്ടാകും. മജിസ്ട്രേറ്റിനുമുന്നില്‍ സ്വമേധയാ കുറ്റസമ്മതമൊഴി നല്‍കുന്ന സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികളായേക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ സ്വപ്‌നയും സരിത്തും നല്‍കുന്ന രഹസ്യമൊഴി കേസിന്റെ ഗതി മാറ്റുന്നതായിരിക്കും. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കുകൂടി ഡോളര്‍ക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനുള്ള തീരുമാനമുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (2 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (2 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (5 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (7 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (7 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (8 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (8 hours ago)

Malayali Vartha Recommends