'പപ്പാ എന്താ നമ്മുടെ അടുത്ത് വരാത്തതെന്നു ഇതുവരെ അവള്‍ എന്നോട് ചോദിച്ചിട്ടില്ല മറിച്ചു അമ്മ എന്തിനാ കരയുന്നതു അമ്മക്ക് ഞാന്‍ ഇല്ലേ എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ധൈര്യം അതൊന്നു വേറെ തന്നെയാണ്...' വൈറലായി ഒരു അമ്മയുടെ കുറിപ്പ്
സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറല്‍ ആവുന്നത് സിംഗിള്‍ പേരന്റ് ചലഞ്ച് ആണ്. പലതരം അതിജീവനങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. എന്നാൽ ഇതാ ഒറ്റക്കുള്ള ജീവിതത്തിന് മകള്‍ കൂട്ടിരുന്ന കഥ പങ്കുവെച്ചിരിക്കുകയാണ് ഷിബില എസ് ദാസ് എന്ന യുവതി. ഫേസ്ബുക്ക് കൂട്ടായ്മയായ ദി മലയാളി ക്ലബ്ബിലാണ് ഷിബില തന്റെ അനുഭവം പങ്കുവെച്ചത്. പാതി ജീവനായവന്‍ ചതിച്ചു എന്ന തിരിച്ചറിവില്‍ നിന്നും ജീവിതം തിരികെ പിടിക്കാനുള്ള ഓട്ടത്തെ കുറിച്ചാണ് ഷിബില കുറിക്കുന്നത്.
ഷിബിലയുടെ കുറിപ്പ് ഇങ്ങനെ;
#singleparentchallenge #proudmom
നഷ്ടങ്ങളുടെ കണക്കുകള്‍ എനിക്ക് എന്നുപറയാന്‍ അറിയില്ല. പ്രസവത്തിനു ശേഷം വണ്ണം വെച്ചതിന്റ പേരില്‍ ഒരുപാടു അവഗണനയും മോശപ്പേട്ടാ വാക്കുകളും കേട്ട് എല്ലാ പെണ്‍കുട്ടിയെ പോലെ ഞാനും ജീവിച്ചു ഒടുവില്‍ സ്വന്തം പാതി ജീവനയാവന്‍ ചതിച്ചു എന്ന തിരിച്ചറിവില്‍ ഡിവോഴ്‌സ് നേടിയെടുത്തു. അതിനിടക്ക് ന്റെ മാലാഖയെ നേടിയെടുക്കാനുള്ള യുദ്ധമായിരുന്നു. എന്റെ മകള്‍ അവള്‍ എനിക്ക് ഇന്ന് നല്ല കൂട്ടുകാരിയാണ് അതിലുപരി എന്നെ മനസിലാക്കാന്‍ അവളെക്കാള്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ഇന്നും സ്വന്തം മകളോട് നീ പപ്പയെ പോലെ ആയതുകൊണ്ടാണ് ഇത്രയും സുന്ദരി അമ്മയെ പോലെ ആയിരുന്നെങ്കില്‍ ഒരു ഭംഗിയും ഉണ്ടാവില്ലായിരുന്നു എന്ന് എന്റെ മകളോട് പറയുമ്പോള്‍.
7 വയസു മാത്രം പ്രായം ഉള്ള എന്റെ മാലാഖ എന്നോട് പറയും അമ്മ ആണ് ഈ ലോകത്തില്‍ ഏറ്റവും സുന്ദരി എന്ന്. പലപ്പോഴും അത് കേട്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്. 3 വര്ഷങ്ങള്ക്കു മുന്‍പ് മകളെ എടുത്തു ഇറങ്ങുമ്പോള്‍ എങ്ങനെ ജീവിക്കണം എന്ന് അറിയില്ലായിരുന്നു. ഇരുട്ട് പേടിയുള്ള ഞാന്‍ അവിടുന്ന് ജീവിച്ചു തുടങ്ങി. എന്റെ അച്ഛനും അമ്മയും എനിക്ക് നല്ല വിദ്യാഭ്യസം തന്നതുകൊണ്ടു ജോലി മേടിച്ചെടുത്തു. സ്വന്തം മകളെയും കൊണ്ട് ഹൈദരാബാദ് എന്ന സിറ്റിയിൽ ജീവിക്കുമ്പോള്‍ ഒരുപാടു വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. മോളെ ഡേ കെയര്‍ ആക്കി രാവിലെ പോയാല്‍ രാത്രി അവളുടെ അടുത്തെത്തുന്നവരെ നെഞ്ചില്‍ ഒരു പിടപ്പാണ് . ഒരുപാടു സ്ഥലങ്ങളില്‍ ഞാന്‍ ഡിവോഴ്‌സ്ഡ് ആണെന്ന് മറച്ചു വെച്ചിട്ടുണ്ട് മറ്റൊന്നും വേണ്ടിയല്ല സ്വയ രക്ഷക്ക് വേണ്ടി തന്നെയാണ്.
ഇപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ധൈര്യം ഉണ്ട് അതിന്റെ ഏറ്റവും വലിയ കാര്യം എന്റെ മകള്‍ ആണ് . പപ്പാ എന്താ നമ്മുടെ അടുത്ത് വരാത്തതെന്നു ഇതുവരെ അവള്‍ എന്നോട് ചോദിച്ചിട്ടില്ല മറിച്ചു അമ്മ എന്തിനാ കരയുന്നതു അമ്മക്ക് ഞാന്‍ ഇല്ലേ എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ധൈര്യം അതൊന്നു വേറെ തന്നെയാണ്. ഒരു കാര്യത്തില്‍ മനസമാധാനം ഉണ്ട് എന്റെ വീട്ടുകാര്‍ എന്റെ കൂടെ തന്നെ ഉണ്ട്. ഇന്നും എന്നും ഞാന്‍ എന്റെ കുഞ്ഞിനെ ന്റെ മാറോടു ചേര്‍ത്തുപിടിക്കും അവള്‍ എനിക്കൊരിക്കലും ഒരു ബാധ്യതയല്ല മറിച്ചു എന്റെ മാത്രം സ്വകാര്യ അഹങ്കാരം ആണ് . സിമ്പതി ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല മറിച്ചു ജീവിക്കാന്‍ അനുവദിക്കണം. ഒരു ആണില്ലാതെ ഒരു പെണ്ണിന് ജീവിക്കാന്‍ കഴിയും അതിനിടക്ക് പരദൂഷണങ്ങള്‍ പറയുന്നവര്‍ക്ക് അച്ഛന്റെയും അമ്മയുടവയും സ്‌നേഹം ഒരുപോലെ ഒരാള്‍ കൊടുക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ അറിയില്ലല്ലോ ...... അവള്‍ വളരട്ടെ ഈ ലോകത്തില്‍ ഏറ്റവും നല്ല മകളായി തന്നെ ...മനുഷ്യന്റെ വേതന തിരിച്ചറിയാനും മനുഷ്യത്തമുള്ളവളായും വളരട്ടെ...
https://www.facebook.com/Malayalivartha