പ്രിയങ്ക ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തന്നെ, അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ്; നയം വ്യക്തമാക്കി കോണ്‍ഗ്രസിന്റെ കലണ്ടര്‍; കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ലക്ഷ്യമിടുന്നത്; സഖ്യകക്ഷികളില്ലാതെ മുന്നേറാന്‍ മൃതുഹിന്ദുത്വ മുഖം; എസ്.പിയും ബി.എസ്.പിയും മറ്റൊരു വഴിക്ക്
യോഗിക്ക് എതിരെ പ്രിയങ്ക. വാര്‍ത്തകേള്‍ക്കാന്‍ തുടങ്ങിട്ട് ഏറെ നാളായി. പ്രിയങ്ക തന്റെ പ്രവര്‍ത്ത മേഖല ഡല്‍ഹിയില്‍ നിന്നും ലക്‌നൗവിലേക്ക് മാറ്റിയതു മുതല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതിനോട് പ്രതികരിച്ചിയിരുന്നില്ല. എന്നാല്‍ എ.ഐ.സി.സി ഉത്തര്‍ പ്രദേശില്‍ ഇത്തവണ എത്തിച്ച കലണ്ടറുകള്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം കൃത്യമായി തന്നെ പറയുന്നുണ്ട്.
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കലണ്ടര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയത്. പ്രിയങ്കയുടെ ചിത്രങ്ങള്‍ വരുന്ന പേജുകളുള്ള പത്ത് ലക്ഷം കലണ്ടറുകളാണ് യുപിയില്‍ വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിച്ച കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ കൊണ്ടു വരാന്‍ പ്രിയങ്കക്ക് സാധിക്കുമോ എന്നതിനേക്കാള്‍ പ്രധാനം നിലമെച്ചപ്പെടുത്താന്‍ എങ്കിലും സാധിച്ചാല്‍ പോലും അത് വലിയ നേട്ടമാകും.
എഐസിസി 10 ലക്ഷം കലണ്ടറുകളാണ് യുപിയിലേക്ക് അയച്ചത്. വെള്ളിയാഴ്ച മുതല്‍ ഇത് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 12 പേജുകളുള്ള കലണ്ടറിലെ ചിത്രങ്ങളെല്ലാം പ്രിയങ്ക ഗാന്ധിയുടെ വിവിധ ഇടങ്ങളിലെ സന്ദര്‍ശനത്തിന്റെതാണ്. സോന്‍ഭദ്ര കൂട്ടുക്കൊലയില്‍ ഇരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ആദ്യ പേജിലുള്ളത്. കൂടാതെ ഉജ്ജയ്നിലെ മഹകാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്, ലക്നൗവിലെ ഗാന്ധി ജയന്തി ദിനത്തില്‍ പങ്കെടുക്കുന്നത്, അമേഠിയിലെ സ്ത്രീകളുമായി ആശയവിനിമയം നടത്തുന്നത്, വാരാണസിയിലെ രവിദാസ് ജയന്തിയില്‍ പങ്കെടുക്കുന്നത്, ഹാഥ്റസ് ഇരയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്, തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നത് തുടങ്ങിയ ചിത്രങ്ങളും വിവിധ പേജുകളിലായുണ്ട്.
പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിനായി ജനുവരി മൂന്ന് മുതല്‍ 25 വരെ യുപിയില്‍ കോണ്‍ഗ്രസ് പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നുണ്ട്. എഐസിസി സെക്രട്ടറിമാര്‍ അടക്കം എണ്‍പതില്‍ അധികം മുതിര്‍ന്ന നേതാക്കളായ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം നടത്തുന്നത്. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അതിന് മുമ്പ് കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ ശക്തമായ അടിത്തറ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.
ബി.എസ്.പിയും മായാവതിയും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഏറെ കുറെ അവസാനിച്ച അവസ്ഥയിലാണ്. അതെ സയമം യുവനേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ എസ്.പിയിലെ അഖിലേഷ് യാദവിന് സാധിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ അഖിലേഷ് യാദവ് വലിയ താല്‍പര്യം കാണാക്കുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും എല്ലാം എസ്.പി ഒറ്റക്കാണ് മത്സരിച്ചത്. പ്രതിപക്ഷം വിഭജിച്ച് നില്‍ക്കുന്നതിന്റെ ഗുണം ബി.ജെ.പിക്ക് ലഭിക്കുകയാണ്.
യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ വിവാദങ്ങള്‍ക്ക് കുറവില്ലെങ്കിലും സംഘപരിവാര്‍ അജഢ നടപ്പാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്ര ഉയരുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടുന്ന ബി.ജെ.പി അത് തങ്ങള്‍ക്ക് വോട്ടാകുമെന്ന കാര്യത്തിലും ഉറച്ച് വിശ്വാസിക്കുന്നു. ഹിന്ദു വോട്ടുകള്‍ പൂര്‍ണമായും സ്വന്തമാക്കുന്നതിനൊപ്പം ഭരണ വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുമ്പോള്‍ അത് വീണ്ടും ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആ നിലക്ക് പ്രിയങ്ക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വന്നാലും ഇല്ലെങ്കിലും വലിയ ഗുണമൊന്നും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് തോന്നുനില്ല. ആകെയുള്ള പ്രയോജനം നിലമെച്ചപ്പെടുത്താന്‍ സാധിച്ചാന്‍ ബി.എസ്.പിയെയും എസ്.പിയെയും വെട്ടി പ്രധാന പ്രതിപക്ഷമാകാം എന്നതുമാത്രമാണ്.
https://www.facebook.com/Malayalivartha