ചായയുടെ പേരിൽ വാഗ്വാദം; സഹപ്രവർത്തകനെ കത്തി കൊണ്ട് ആക്രമിച്ച് രണ്ട് വിരൽ അരിഞ്ഞ തൊഴിലാളി ജയിലിൽ
ദുബായിൽ ചായയെ ചൊല്ലിയുള്ള വാഗ്വാദത്തിനിടയിൽ സഹപ്രവർത്തകന്റെ വിരൽ മുറിച്ച് തൊഴിലാളി. പ്രതിക്ക് മൂന്നുമാസം തടവും പിഴയും. ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം നടന്നത്. ചായകുടിക്കുന്നതിനിടെ അറിയാതെ സഹപ്രവർത്തകന്റെ വായിൽ നിന്നും ചായ തൊഴിലാളിയുടെ മുഖത്തേയ്ക്ക് വീഴുകയായിരുന്നു
ഇങ്ങനെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കമായത്. ദേഷ്യത്തില്‍ അഫ്ഗാൻ സ്വദേശിയായ സഹപ്രവര്‍ത്തകന്‍ ഇയാളുടെ രണ്ടു വിരലുകള്‍ കത്തി ഉപയോഗിച്ച് മുറികയായിരുന്നു . അതേസമയം, മൂന്നു മാസത്തെ തടവ് കഴിഞ്ഞാല്‍ ഇയാളെ നാടു കടത്താനും നിർദ്ദേശവാറും നൽകിയിരിക്കുകയാണ്.
പ്രതി ഇരയെ ശാരീരികമായി ആക്രമിച്ചെന്നും അഞ്ചു ശതമാനത്തോളം വൈകല്യം ഉണ്ടാക്കിയതായും ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ വാദിക്കുന്നുണ്ട്. പാകിസ്ഥാന്‍ സ്വദേശിക്കാണ് ഇയാളുടെ ആക്രമണത്തില്‍ വിരല്‍ നഷ്ടമായത്. ഇയാൾ അഫ്ഗാനിസ്ഥാൻ സ്വദേശിയാണ്.
ദുബായിലെ അല്‍ ഗാര്‍ഹൂദ് മേഖലയിലെ റസ്റ്റോറന്റില്‍ ആയിരുന്നു പാകിസ്ഥാനി സ്വദേശി ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് സഹപ്രവര്‍ത്തകനും അഫ്ഘാന്‍ സ്വദേശിയുമായ 26കാരനുമായി തർക്കത്തിലായത്.
'വാക്കുതര്‍ക്കത്തിന് ഇടയില്‍ ഞാന്‍ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടയില്‍ അറിയാടെ എന്റെ വായില്‍ നിന്ന് ചായ പ്രതിയായ ആളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കുപിതനായ അദ്ദേഹം തിരിച്ച് എന്റെ ദേഹത്തേക്ക് ചായ ഒഴിച്ചു.' - ഇരയായ 23കാരനായ പാകിസ്ഥാന്‍ സ്വദേശി പറയുകയുണ്ടായി.
തുടർന്ന് പ്രതി ഇയാളെ കത്തി കൊണ്ട് ആക്രമിക്കുകയും രണ്ട് വിരലുകള്‍ മുറിക്കുകയും ചെയ്തു. പിന്നാലെ, ദുബായിലെ റാഷിദ് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു യുവാവ്. ചികിത്സയ്ക്ക് ശേഷം റസ്റ്റോറന്റില്‍ തിരിച്ചെത്തിയ ഇരയെ റസ്റ്റോറന്റ് ഉടമസ്ഥനും അപമാനിച്ചു.
തുടര്‍ന്ന് താന്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുമെന്ന് ഉടമസ്ഥനോട് പറഞ്ഞതായും ഇയാള്‍ പറയുകയുണ്ടായി. എന്നാല്‍, അങ്ങനെ സംഭവിച്ചാല്‍ വിസ ക്യാന്‍സല്‍ ചെയ്യുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഉടമസ്ഥന്‍ പറഞ്ഞതായും ഇരയായ യുവാവ് വ്യക്‌തമാക്കുകയുണ്ടായി.
തുടര്‍ന്ന് റസ്റ്റോറന്റിന് ഒരു ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന് ഉടമസ്ഥന്‍ ഇയാളെ ഭീക്ഷണി പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇരയായ യുവാവ് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇരുപത്തിയൊന്നുകാരനായ അഫ്ഘാനി റെസ്റ്റോറന്റ് ഉടമയ്‌ക്ക് എതിരെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തി 3,000 ദിര്‍ഹം പിഴ ചുമത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha