തെരുവുനായ്ക്കളെ സംരക്ഷിച്ചതിന് മധ്യവയസ്കന് നാട്ടുകാരിൽ നിന്നും ക്രൂരമർദ്ദനം; ദിവസങ്ങളോളം ആഹാരം കിട്ടാതായ നായകൾ അവരുടെ തന്നെ മലം കഴിക്കുന്ന അവസ്ഥയിൽ, ആശുപത്രികിടക്കയിലും നായ്ക്കളെ കുറിച്ച് ഓർമ്മ
മൃഗങ്ങളെ സ്നേഹിക്കുകയും അവയ്ക്കുവേണ്ടി സഹായിക്കുകയും ചെയ്യുന്നവർ നിരവധിപേരാണ്. കൊൽക്കത്തയിലെ 53 കാരനായ രജത് മൊണ്ടാലിയും ഇത്തരത്തിലൊരു മൃഗസ്നേഹിയാണ്. ദിവസങ്ങൾക്ക് മുൻപ് അയൽവാസികളിൽ നിന്നും ഇയാൾക്ക് ആക്രമണം ഉണ്ടായി. കള്ളനോ, അക്രമകാരിയോ ആയതിനാലല്ല ഇയാളെ നാട്ടുകാർ ആക്രമിച്ചത്. മൃഗസ്നേഹി ആയതിനാലാണ്.
പട്ടിണി കിടക്കുന്ന നായ്ക്കൾക്ക് ആഹാരം നൽകുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രജത് മൊണ്ടാലി. ലോക്ക്ഡൗൺ സമയത്ത് ആഹാരം ഇല്ലാത്ത നിരവധി നായ്ക്കൾക്ക് ഇദ്ദേഹം ആഹാരം നൽകിയിരുന്നു. പട്ടിണി കിടന്ന് ചാവാറായ നായ്ക്കൾക്ക് പാർപ്പിക്കാൻ ഒരു ഇടവും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു മാസങ്ങൾ കഴിഞ്ഞതോടെ അയൽവാസികൾ കൈയിൽ കിട്ടിയ ആയുധങ്ങൾ ഉപയോഗിച്ച് ഇദ്ദേഹത്തെ ആക്രമിച്ചത്.
ആക്രമണത്തെ തുടർന്ന് ഇയാൾ ആശുപത്രിയിലുമായി. തുടർന്ന് നായകൾ പട്ടിണിയിൽ ആകുകയിരുന്നു, ഒരു പ്രമുഖ മാധ്യമം നൽകിയ റിപ്പോർട്ടിലായിരുന്നു മൃഗസ്നേഹിയായ മീനാക്ഷി പാണ്ഡെ എന്നയാൾ മൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്തത്. ഇതിനുശേഷം അവർക്ക് ആഹാരം നൽകി. ഒന്നര വർഷമായി സൊനാർപൂരിലെ അരപഞ്ചിലാണ് മൊണ്ടാൽ കഴിയുന്നത്.
ദിവസങ്ങളോളം ആഹാരം കിട്ടാതായ നായകൾ അവരുടെ തന്നെ മലം കഴിക്കുന്ന അവസ്ഥയിലെത്തിയിരുന്നുവെന്നും ഇത് കണ്ട് താൻ ഞെട്ടിപ്പോയെന്നും നായകൾക്ക് ആഹാരം നൽകാനെത്തിയ മീനാക്ഷി പാണ്ഡെ പറഞ്ഞിരുന്നു. ഞായറാഴ്ച ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ മൊണ്ടാൽ പൊലീസിൽ പരാതി നൽകുകയും. ഇതാദ്യമായല്ല താൻ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതെന്നും സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും മൊണ്ഡൽ വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha