കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പാരസെറ്റമോള്‍ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുത്... മരണം മുന്നിൽ കണ്ട അവസാന നിമിഷം ആശുപത്രി കിടക്കയിൽ നിന്നും കണ്ണന്‍ സുഹൃത്തുകളോട് പറഞ്ഞത്... വൈറലായ ആ സന്ദേശം...
തൃശൂരിൽ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയ കണ്ണന്റെ വിയോഗത്തിൽ തീരാവേദനയോടെയാണ് നാട്ടുകാരും സുഹൃത്തുക്കളും. തന്റെ സുഹൃത്തുക്കള്‍ക്ക് ജീവന്റെ വിലയുള്ള മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്.
കൊടുങ്ങല്ലൂരില്‍ കോവിഡ് ബാധിച്ചു മരിച്ച യുവാവാണ് മരിക്കുന്നതിന് മുന്‍പ് ആശുപത്രിയില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചത്. പാരസെറ്റമോള്‍ കഴിച്ച് കോവിഡിനെ പിടിച്ചു നില്‍ത്തരുതെന്നായിരുന്നു മുന്നറിയിപ്പ്.
ചന്തപ്പുര പെട്രോള്‍ പമ്ബിനു സമീപം ശ്രീരാഗം മൊബൈല്‍ ഷോപ്പ് ഉടമ കണ്ണന്‍ (40) ആണ് ഏപ്രില്‍ 22 ന് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2 ആഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് കണ്ണന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചത്. 'കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം.
പാരസെറ്റമോള്‍ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുത്.' എന്നാണ് ശബ്ദസന്ദേശത്തില്‍ കണ്ണന്‍ പറഞ്ഞത്. ആശുപത്രി കിടക്കയില്‍ കിടന്നു രോഗാവസ്ഥ കണ്ണന്‍ വിവരിക്കുകയായിരുന്നു. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴം രാത്രിയാണു മരിച്ചത്.
https://www.facebook.com/Malayalivartha