'ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാന്‍ തന്ന കാപ്പി ഒഴിച്ച് കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂടില്ലാഞ്ഞത് കൊണ്ടും അമ്മയ്ക്ക് ഒന്നും പറ്റിയില്ല . കാലമങ്ങനെ കൗമാരത്തിലേയ്ക്ക് കാലെടുത്തു വെപ്പിച്ചു....' നിറത്തിന്റെ പേരില്‍ അവഹേളനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്, യുവതിയുടെ കുറിപ്പ് വൈറലാകുന്നു
അന്നും ഇന്നും മാറാതെ നിൽക്കുന്നത് നിറത്തിന്റെ പേരില്‍ ഉണ്ടാകുന്ന അവഹേളനങ്ങള്‍ തന്നെയാണ്. ഇത് അനുഭവിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മുന്നില്‍ തോറ്റു പോകാതെ പിടിച്ചു നില്‍ക്കാന്‍ പ്രചോദനമാവുകയാണ് അഞ്ജന സുരേന്ദ്രന്‍ എന്ന യുവതി. ചെറുപ്പം മുതല്‍ തന്നെ കറുത്തവള്‍ എന്ന പേരിനെ മറ്റുള്ളവര്‍ സ്വന്തം പേരിന് ഒപ്പം ചേര്‍ത്തു വായിച്ചപ്പോള്‍ മനസ്സ് ഒന്ന് ചാഞ്ചാടിയെങ്കിലും അതില്‍ നിന്ന് കരകയറി വന്ന് സ്വന്തം നിറത്തെ സ്നേഹിക്കാന്‍ തുടങ്ങിയവള്‍. ഇന്ന് സമൂഹത്തിന്റെ മാതൃക ആയി തീരുമ്പോള്‍ അവള്‍ക്ക് മറ്റുള്ളവരോട് പറയാന്‍ പലതും ഉണ്ട്..
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..
കറുപ്പ്.
വല്ലാത്തൊരു പ്രണയമാണ് കറുപ്പിനോട്.കുഞ്ഞ്ന്നാള് തൊട്ടെ നിറത്തെ ചൊല്ലിയുള്ള കളിയാക്കലുകള്‍ ഒരുപാട് കേട്ടിട്ടുണ്ട് . വീട്ടിലെല്ലാവരും വെളുത്തത് നീ മാത്രം കറുത്തു പോയി ,എല്ലാത്തിനും പുറമെ ഉണ്ടക്കണ്ണി ,കറുത്തമ്മ ഇവയൊക്കെ ആയിരുന്നു കൂട്ടത്തില്‍ പ്രധാനം.
ഇതിനിടയ്ക്ക് തന്നെ ചൂടുവെളളം വീണ് ഉള്ള കറുപ്പിനു മേല്‍ ഒരു കറുത്ത പാട് കൂടി എനിക്ക് സ്വന്തമായി. ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാന്‍ തന്ന കാപ്പി ഒഴിച്ച് കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂടില്ലാഞ്ഞത് കൊണ്ടും അമ്മയ്ക്ക് ഒന്നും പറ്റിയില്ല . കാലമങ്ങനെ കൗമാരത്തിലേയ്ക്ക് കാലെടുത്തു വെപ്പിച്ചു. രക്തചന്ദനം ,പാലില്‍ അരച്ച മഞ്ഞളൊക്കെ പല രാത്രികളിലും എന്റെ മുഖത്തെ പൊതിഞ്ഞു..
പതിയെ എന്റെ അപകര്‍ഷതാബോധത്തെ അടക്കിപ്പിടച്ചു കൊണ്ട് ശ്രദ്ധ മുഴുവന്‍ കലോത്സവങ്ങളിലേയ്ക്ക് തിരിഞ്ഞു. പാട്ടും ഡാന്‍സും നാടകവുമൊക്കെയായി ആകെ ബഹളമായി.. ആദ്യമായി ബെസ്റ്റ് ആക്‌ട്രസ് ആയപ്പോള്‍ പത്രത്തില്‍ പേരും വെച്ചൊരു ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടവും വന്നു .അത് വരെ കറുമ്പി എന്ന് വിളിച്ചിവരൊക്കെ ഞങ്ങടെ കൊച്ചെന്ന് അടക്കം പറയുന്നത് കേട്ടു .. ആഹാ കൊള്ളാല്ലോ കഥ. അതെനിക്കിഷ്ട്ടായ്.. പിന്നീടങ്ങോട്ട് വേദികളില്‍ നിന്നും വേദികളിലേയ്ക്ക്..
പരാജയപ്പെട്ടിടത്തൊക്കെ വിജയിച്ചു കേറാന്‍ വല്ലാത്തൊരു വാശിയായിരുന്നു. ഇതിനിടയ്ക്ക് നിറത്തിന്‍്റെ കാര്യമൊക്കെ ഞാന്‍ തന്നെ മറന്നു.അങ്ങനെ കലോത്സവ വേദികളില്‍ നിന്നും ഇറങ്ങിയപ്പോള്‍ പഠിച്ച സ്കൂളലും കോളേജിലും ഒക്കെ ചേട്ടായീടെ കൂടെ പാട്ട് പഠിപ്പിക്കാന്‍ പോയി.. അങ്ങനെ ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജനോത്സവമായ നാഷ്ണല്‍ യൂത്ത് ഫെസ്റ്റിവെലില്‍ കേരളത്തിന് വേണ്ടി ആ ഒന്നാം സമ്മാനത്തിന്‍്റെ കപ്പില്‍ ഞങ്ങളൊരു മുത്തമിട്ടു....
ഇതിനിടയ്ക്ക് ഞാന്‍ പോലുമറിയാതെ എന്‍്റെ നിറമൊക്കെ കുറച്ച് മാറി . എന്‍്റെ കറുപ്പിനെ ഞാന്‍ ഒത്തിരി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.. എത്ര ഭംഗിയുള്ള വെളിച്ചവും തെളിഞ്ഞ് നില്‍ക്കാന്‍ ഇരുളെന്ന കറുപ്പ് വേണം പിന്നിലെന്ന് ഞാന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു.. എന്നെ പാടാനും പറയാനും പഠിപ്പിച്ചത് എന്‍്റെ കറുപ്പാണ് .. കറുപ്പ് തളം കെട്ടിയ കിനാവുകള്‍ക്ക് വല്ലാത്തൊരു ഭംഗിയാണ്.. ചുണ്ടിലെ ചായത്തെക്കാളും കണ്ണിലെ കണ്‍മഷിയെ ആണെനിക്ക് ഇഷ്ടം.
പരസ്പ്പരം വേര്‍തിരിക്കപ്പെട്ട അതിര്‍വരമ്പുകളെ മായ്ച്ച് കളയാന്‍ എന്നെ പ്രാപ്തയാക്കിയ മാതാപിതാക്കള്‍ക്ക് ഗുരുക്കന്‍മാര്‍ക്ക് കൂടപ്പിറപ്പുകള്‍ക്ക് എന്‍്റെ ചേട്ടായിക്ക് ഒരായിരമായിരം നന്ദി..
https://www.facebook.com/Malayalivartha