നിങ്ങൾ ഇത്തരക്കാരനായിരുന്നോ ഏട്ടാ'... നിങ്ങൾക്ക് വേണ്ടത് എന്റെ പൈസയാ, എന്റെ ഫുൾ ഗോൾഡ് എടുത്തോളാൻ പറഞ്ഞില്ലേ. എന്നിട്ടും... പൈസയ്ക്കായി വിളിച്ച ഭർത്താവിനോട് നെഞ്ചുപൊട്ടി അന്ന് ശാരിമോൾ പറഞ്ഞത്; ഫോൺ സംഭാഷണം പുറത്ത് വിട്ട് ശാരിമോളുടെ കുടുംബം
ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ നഴ്സായിരുന്നു 30 വയസുകാരിയായ ശാരിമോള്‍. തിരുവല്ല മേപ്രാൽ സ്വദേശിയായ ശാരിമോളുടെ 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. 2021 മാര്‍ച്ച് 30ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതായി പരാതിയുണ്ട്.
വീടിനകത്തെ സാധനങ്ങള്‍ തകര്‍ക്കുകയും സഹോദരനേയും പിതാവിനേയും മര്‍ദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. സംഘര്‍ഷത്തിന് പിന്നാലെയാണ് ശാരിമോള്‍ വിഷക്കായ കഴിച്ചത്. ചികില്‍സയിലിരിക്കെ 31ന് മരിക്കുകയായിരുന്നു.
എന്നാൽ ശാരിമോളുടെ ജീവനെടുത്തത് ഭർത്താവിന്റെ വീട്ടുകാരുടെ പണത്തോടുള്ള ആർത്തിയെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ശാരിമോളുടെ സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവ് മാനസികമായി സമ്മര്‍ദത്തിലാക്കിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
പണം ആവശ്യപ്പെട്ട് വിളിച്ച ഭർത്താവിനോട് കരഞ്ഞുകൊണ്ട് 'നിങ്ങൾ ഇത്തരക്കാരനായിരുന്നോ ഏട്ടാ' എന്ന് ശാരിമോൾ ഫോൺ സംഭാഷണത്തിൽ ചോദിക്കുന്നു.
'നിങ്ങൾക്ക് വേണ്ടത് എന്റെ പൈസയാ, ഏട്ടാ.. എന്റെ ഫുൾ ഗോൾഡ് എടുത്തോളാൻ പറഞ്ഞില്ലേ. എന്നിട്ടും എന്റെ കയ്യീന്ന് എന്റെ ഫിക്സഡ് ബ്രേക്ക് ചെയ്ത് പൈസ എടുക്കണം എന്ന് നിങ്ങളുടെ വാശി അല്ലേ? ഏട്ടൻ ഒരു ഭർത്താവാണോ? എന്നും ശാരിമോൾ ചോദിക്കുന്നു.
കല്യാണത്തിന് മുമ്പ് ഇത്രയും ബാധ്യയുള്ള കാര്യം പറഞ്ഞില്ലല്ലോ എന്നും ജപ്തിയുടെ കാര്യം പറയുമ്പോൾ ശാരിമോൾ ചോദിക്കുന്നുണ്ട്. ജപ്തി താൻ എങ്ങനെയും പരിഹരിച്ചോളാം. പക്ഷേ നിന്നെ ഇനി വേണ്ട എന്നാണ് ഭർത്താവിന്റെ മറുപടി.
https://www.facebook.com/Malayalivartha