വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...
മകളുടെ കാമുകനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്ന കേസില്‍ പിതാവും സഹോദരനും അടക്കം 11 പേര്‍ അറസ്റ്റില്‍. ഡോംബിവിലി ജിആര്‍പി ആണ് ഇവരെ അറസ്റ്റ് ചയ്തത്. കല്യാണ്‍ നിവാസിയായ ഷാഹില്‍ ഹാഷ്മി (19)യാണ് മരിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് ഷാബിര്‍ ഹാഷ്മി, സഹോദരന്‍ ഖാസിം, ബന്ധുക്കളായ ഗുലാം അലി, ഷാഹിദ്, രുസ്താമലി, തസ്ലിം, അബ്ദുല്ല, ഫിറോസ്, റിയാസ്, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. ഇയാളെ ഭിവണ്ടിയിലെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചു.
ഷാബിര്‍ ഹാഷ്മിയുടെ മകളുമായി ഷാഹില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇത് കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇരുവരും ഉത്തര്‍പ്രദേശിലെ ബഡോഹി ജില്ലക്കാരാണ്. ഒളിച്ചോടാന്‍ തീരുമാനിച്ച ഷാഹില്‍ ജൂണ്‍ 19നു പെണ്‍കുട്ടിയെയും കൂട്ടി മുംബൈക്കു പോകാനായി പുറപ്പെട്ടു.
ഇവര്‍ രത്‌നഗിരി എക്‌സ്പ്രസില്‍ കയറാന്‍ സാധ്യതയുണ്ടെന്നു വിവരം ലഭിച്ച പ്രതികള്‍ കല്യാണ്‍ സ്റ്റേഷനിലെത്തി ഇതേ ട്രെയിനില്‍ കയറി. ട്രെയിനില്‍ ഷാഹിലിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെ ഷാഹിലിനെ പ്രതികള്‍ കോപര്‍- ദിവ സ്റ്റേഷനുകള്‍ക്കിടയ്ക്കു ട്രെയിനില്‍ നിന്നു തള്ളിയിടുകയായിരുന്നു. പരിക്കേറ്റു കിടന്ന ഷാഹിലിനെ പിന്നീട് ജിആര്‍പി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ച് ദിവസത്തിനു ശേഷം മരിച്ചു.
ആദ്യം അപകട മരണത്തിനു കേസെടുത്ത ജിആര്‍പി പിന്നീട് കല്യാണ്‍ സ്റ്റേഷനിലെ സിസിടിവിയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഷാഹിലിനെ തള്ളിയിട്ട ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചു പ്രതികളുടെ കുടുംബം ഷാഹിലിനെതിരെ പരാതി നല്‍കിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായക്കിയത്.
https://www.facebook.com/Malayalivartha