സാധാരണക്കാർ മരത്തിൽ കണ്ടത് മാനത്ത് കണ്ട ഉദ്യോഗസ്ഥൻ; സുബു റഹ്മാൻ എന്ന ഇരട്ടചങ്കൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൊളിച്ചെഴുതിയ കഥ ഇങ്ങനെ, മുൻ എ ജി ജെയിംസ് കെ ജോസഫ് പറയുന്നു
സാധാരണക്കാർ മരത്തിൽ കണ്ടത് മാനത്ത് കണ്ട ഒരു ഉദ്യോഗസ്ഥനെപ്പറ്റിയാണ് ഞാനിവിടെ പറയുന്നത്. പേര് സുബു റഹ്മാൻ. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസ്, എജി ലെവലിൽ വർക്ക് ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഒരു മലയാളി കൂടിയാണ്. അക്ഷരാർഥത്തിൽ അദ്ദേഹം ടെലസ്കോപ്പ് ഉപയോഗിച്ച് മാനത്ത് കണ്ടു. എന്ത് കണ്ടു എന്നത് ഒരു കൗതുകം തന്നെയാണ്.
'സ്പെക്ട്രം' ജനങ്ങളുടെ അമൂല്യമായ സ്വത്ത്. ജനങ്ങളെ തിരിച്ചറിഞ്ഞ മനുഷ്യൻ. 1994-1995 ൽ ഗവർമെന്റ് ടെലികോം പോളിസി ലിബറലൈസ് ചെയ്തപ്പോൾ പ്രൈവറ്റ് പാർട്ടിസിപ്പേഷൻ ഇതിനകത്ത് ഈ സ്പെക്ട്രം ഉപയോഗത്തിൽ വന്നു. ആ സമയം മുതലാണ് മറ്റു കമ്പനികളും ഇതിലേക്ക് വന്നു തുടങ്ങിയത്.
അന്നത്തെ കാലത്ത് ഇതിനെ പാഷൻ പരേഡ് എന്നാണ് പറഞ്ഞിരുന്നത്. ഒരുതരം പ്രഹസനം. സത്യത്തിൽ അതിനകത്ത് ഒരു പോളിസിയും ഇല്ലായിരുന്നു. പക്ഷേ, അങ്ങനെ വന്നപ്പോൾ അത് ഭീമമായ നഷ്ടം ഉണ്ടാക്കും എന്ന് കണ്ടെത്തിയതും സുബു റഹ്മാൻ തന്നെയായിരുന്നു.
2 ജി സ്പെക്ട്രം ഓഡിറ്റ് റിപ്പോർട്ട് എഴുതിയതും ഇദ്ദേഹമായിരുന്നു. അതിലൂടെയാണ് ഒരുലക്ഷത്തി എഴുപത്താറായിരം കോടിയുടെ നഷ്ടം കണ്ടെത്തിയത്. 2010 ൽ തുടങ്ങിയ പ്രൈവറ്റ് സെക്ടർ ഓഡിറ്റിന്റെ ഇനിഷേറ്റീവ് എടുത്തതും സുബു റഹ്മാൻ തന്നെയായിരുന്നു.
ജനങ്ങളുടെ സ്വത്താണ് സ്പെക്ട്രം. പൊതു സ്വത്താണ്, അപ്പൊ അതിന്റെ ഷെയർ ജനങ്ങൾക്ക് കിട്ടണം. കിട്ടണമെന്ന് മാത്രമല്ല അത് ശരിയായി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാൻ സിഐജിക്ക് അധികാരമുണ്ടെന്ന് 2013 ൽ ഇറങ്ങിയ വിധിഞ്ഞായത്തിൽ ദില്ലി ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
ഈ ഓഡിറ്റ് വഴി ഗവര്മെന്റിന് കോടാനുകോടി രൂപയുടെ നേട്ടം ഉണ്ടായിട്ടുണ്ട്. അത് നേടിക്കൊടുക്കാൻ ഒരാൾ വിചാരിച്ചപ്പോൾ ഇത്രയൊക്കെ സാധിച്ചു. സുബു റഹ്മാന്റെ കോൺട്രിബൂഷൻ അതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക....
https://www.facebook.com/Malayalivartha