ഇന്ത്യയിൽ സൈബര്‍ ബുള്ളിയിങിന് ഇരയാകുന്നത് കൂടുതലും കുട്ടികളും സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന സ്ത്രീകളും .. .ചതിച്ചുനേടുന്ന ‘തെളിവുകളുമായി’ ശരീരം പങ്കിടാൻ വിലപേശുന്നവർ നോട്ടമിടുന്നത് പെൺകുട്ടികളെ ..ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
തനിക്ക് ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ അയാളുടെ മതത്തിന്റെ, നിറത്തിന്റെ, രാഷ്ട്രീയത്തിന്റെ, അഭിപ്രായത്തിന്റെ, വസ്ത്രധാരണത്തിന്റെ എന്നുവേണ്ട അവരുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേയ്ക്ക് പോലും ചൂഴ്ന്നിറങ്ങി ഒറ്റയ്ക്കും കൂട്ടം ചേർന്നും ആക്രമിക്കുന്നവരുടെ നാടായി മാറിയിരിക്കുന്നു ഇന്ത്യ. ഒരു സർവേ പ്രകാരം ലോകരാജ്യങ്ങളിൽ ഏറ്റവുമധികം സൈബർ ബുള്ളിയിങ് നടക്കുന്നത് ഇന്ത്യയിലാണ്....
ഒരാൾ പ്രശസ്തിയിലേക്ക് എത്തിയാൽ പിന്നെ ആ വ്യക്തി പൊതുമുതലായെന്ന മട്ടിലാണ് ചിലരുടെ പെരുമാറ്റം. സെലിബ്രിറ്റികളും മനുഷ്യരാണെന്നോ അവർക്കും സ്വന്തമായി ഒരു കുടുംബം ഉണ്ടെന്നോ അവർക്കും ഒരു മനസ്സുണ്ട് എന്നോ ഒന്നും നോക്കാതെ സെലിബ്രിറ്റികളുടെ അഭിപ്രായങ്ങളും പ്രവൃത്തികളുമെല്ലാം തങ്ങൾക്കു രസിക്കുന്ന മട്ടിലാകണമെന്ന വാശിയോടെ കടന്നാക്രമിക്കുന്നവരാണ് സൈബർ സഹോദരങ്ങൾ
സെലിബ്രിറ്റികളുടെ കാര്യം പോകട്ടെ, സൈബർ പീഡനങ്ങൾക്ക് കൂടുതലും ഇരയാകുന്നത് കുട്ടികളാണ്,പ്രത്യേകിച്ചും ടീനേജ് പെൺകുട്ടികൾ . മോഹന വാഗ്ദാനങ്ങൾ നൽകി പാട്ടിലാക്കി ഒന്നിച്ചു കഴിഞ്ഞ നിമിഷങ്ങളിലെ ചിത്രങ്ങളോ വിഡിയോയോ ഒക്കെ പുറത്തുവിടുമെന്ന ഭീഷണിയിൽ കൂട്ട ബലാത്സംഗങ്ങൾക്ക് വരെ ഇരയാകേണ്ടിവന്ന പെൺകുട്ടികൾ നമുക്കൊപ്പമുണ്ട്. ആരോടും പറയാനാകാതെ മാനസിക സമ്മർദം മൂലം ഉറക്കക്കുറവിലേക്കും കടുത്ത വിഷാദത്തിലേക്കും ഒടുവിൽ ആത്മഹത്യാ പ്രവണതയിലേക്കും എത്തിപ്പെടുന്നവരും നിരവധിയാണ്
മൊബൈല്‍ സ്‌ക്രീനിന് പിന്നിലെ കൗമാരക്കാരുടെ ജീവിതം എന്ന ആശയത്തിലുള്ള ഒരു റിപ്പോര്‍ട്ടില്‍ മകാഫീ കണ്ടെത്തിയത് ഇന്ത്യയിലെ കുട്ടികളാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങിന് ഇരയാകുന്നത് എന്നാണ്. പെണ്‍കുട്ടികളുടെ വസ്ത്രത്തിന്‍റെ നീളവും ഇറക്കവും അളന്ന് അവരെ ഉപദേശിച്ചും അവഹേളിച്ചും നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങിയ സദാചാരക്കാരുടെ നാടായി മാറിയിരിക്കുന്നു ഇന്ത്യ. ഇത്തരം കപട സദാചാരവാദികൾ വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലും എത്തിയാൽ തികഞ്ഞ മാന്യന്മാർ ആയിരിക്കും എന്നൊരു വിരോധാഭാസവും ഉണ്ട് .
ഇന്ത്യയില്‍ 10നും പതിനാലിനും ഇടയില്‍ പ്രായമുള്ള 83% കുട്ടികളാണ് സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചിക്കുന്നത്. അത് ആഗോള തലത്തിന്റെ 7% ആണ്. 22% പേര്‍ക്ക് പല തരത്തിലായി സൈബര്‍ ബുള്ളിയിങ് നേരിട്ടിട്ടുണ്ട്. ഇത് ആഗോള തലത്തിന്റെ 5% കൂടുതലാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു .
ഇന്ത്യയിലെ കുട്ടികളാണ് സൈബറിടങ്ങളില്‍ ഏറ്റവുമധികം അപക്വമായി ഇടപെടുന്നവര്‍. 37 % മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ സൈബർ ഇടങ്ങളിൽ ഏതെങ്കിലും രീതിയിൽ പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു ...
‘ ഈ പഠനത്തിന്റെ വെളിച്ചത്തില്‍ കുട്ടികള്‍ ഇരയാകുന്ന ഓണ്‍ലൈന്‍ ഐഡന്റിറ്റി തെഫ്റ്റ്, സൈബര്‍ബുള്ളിയിങ്, സാമ്പത്തിക തട്ടിപ്പ് പോലുള്ള വിഷയങ്ങള്‍ എല്ലാം ഇല്ലാതാക്കാന്‍ മാതാപിതാക്കളുടെ സഹകരണംകൂടിയെ തീരു . ഏറ്റവും ദുര്‍ബലരായ കുട്ടികള്‍ എങ്ങനെ സംരക്ഷിക്കപ്പെടാതെ പോകുന്നു എന്നും പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.
ശല്യക്കാരന്റെ റോളിൽ മുൻകാമുകനോ സുഹൃത്തോ ഒക്കെ ചിലപ്പോഴെങ്കിലും എത്താറുണ്ട്... തളർന്നുപോകാതിരിക്കുക. ഈ ദുരനുഭവമുണ്ടായ ആദ്യത്തെ ആളല്ല നിങ്ങൾ എന്ന് കുട്ടിയെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കും കഴിയണം
https://www.facebook.com/Malayalivartha