അന്താരാഷ്ട്ര നിരോധിത വാതകങ്ങൾ, പ്രത്യേകിച്ച് നാഡീ വാതകങ്ങൾ, രാസായുധങ്ങൾ എന്നിവ ഉപയോഗിച്ച് യുദ്ധത്തിൽ നിർണ്ണായക വിജയം കൈവരികനാകുമെന്ന് പ്രതീക്ഷ..തിരിച്ച് കൊത്തുമോ..!

ഗാസ മുനമ്പിലെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഭാഗമായി യുഎസ് ഡെൽറ്റ ഫോഴ്‌സ് കമാൻഡോകളുടെ നിരീക്ഷണത്തിൽ നെർവ് ഗ്യാസ്, ഉപയോഗിച്ച് ഇസ്രായേൽ ഹമാസ് തുരങ്കങ്ങൾ നിറയ്ക്കും. ഹമാസ് തുരങ്കങ്ങളിൽ കടന്ന് 220 ബന്ദികളെ രക്ഷപ്പെടുത്താനും ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡിലെ ആയിരക്കണക്കിന് സൈനികരെ കൊലപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് ഇസ്രായേലും യുഎസും പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര നിരോധിത വാതകങ്ങൾ, പ്രത്യേകിച്ച് നാഡീ വാതകങ്ങൾ, രാസായുധങ്ങൾ എന്നിവ ഉപയോഗിച്ച് യുദ്ധത്തിൽ നിർണ്ണായക വിജയം കൈവരികനാകുമെന്നാണ് പ്രതീക്ഷ. പലസ്തീൻ ഗ്രൂപ്പുകളുമായി പരിചയമുള്ള മുതിർന്ന അറബ് സോഴ്‌സാണ് വിവരം പങ്കുവെച്ചതെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.
നാഡീ വാതകം ഉപയോഗിച്ച് ആറ് മുതൽ 12 മണിക്കൂർ വരെ ശാരീരിക ചലനത്തെ തളർത്താൻ കഴിയും. ഹമാസ് തുരങ്കങ്ങളിലേക്ക് വലിയ അളവിൽ നാഡീ വാതകം പമ്പ് ചെയ്യുന്നതോടെ, ചർമ്മത്തിലൂടെ ശ്വസിക്കുകയോ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യും. ഒന്ന് മുതൽ 10 മിനിറ്റിനിടയിൽ ശരീരഭാഗങ്ങൾ തളരും. കേന്ദ്ര നാഡീവ്യൂഹത്തിന്റെ ശ്വസന കേന്ദ്രത്തെയും ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളെയും അവ തളർത്തും. വാതകം ശരീരത്തിലെത്തിയാൽ ഓക്കാനം, കഠിനമായ തലവേദന, കാഴ്ച മങ്ങൽ, ചൊറിച്ചിൽ, പേശികളുടെ ഞെരുക്കം, ശ്വാസതടസ്സം, ബോധം നഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങൾ കാണപ്പെടും. ഈ സമയത്ത് തുരങ്കങ്ങളിൽ കയറി ബന്ദികളെ രക്ഷിക്കുകയും ആയിരക്കണക്കിന് അൽ-ഖസ്സാം സൈനികർ കൊല്ലുകയുമാണ് ഇസ്രായേൽ പക്ഷം ലക്ഷ്യമിടുന്നത്.
വിഷയത്തിൽ പ്രതികരണം ചോദിച്ച് വൈറ്റ് ഹൗസിനെയും യുഎസ് പ്രതിരോധ വകുപ്പിനെയും ബന്ധപ്പെട്ടുവെങ്കിലും പ്രസിദ്ധീകരണ സമയം വരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മിഡിൽ ഈസ്റ്റ് ഐ പറഞ്ഞു. ഗാസ അധിനിവേശത്തിന് മുന്നോടിയായി യുഎസ് ഇസ്രയേലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ പ്രതിരോധ സെക്രട്ടറി യോവ് ഗാലന്റുമായി ദിവസേന ഫോൺ കോളുകൾ നടത്തി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. നഗര യുദ്ധത്തെ കുറിച്ച് അറിവുള്ള മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേലിലേക്ക് അയച്ചിട്ടുമുണ്ട്.
കരയാക്രമണം മൂന്ന് ഘട്ടമായി നടത്താനാണ് ഇസ്രയേലിന്റെ പദ്ധതി. ഘട്ടം ഒന്നിൽ, നിലവിൽ നടക്കുന്ന ശക്തമായ വ്യോമാക്രമണം ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനും, പോരാളികളെ നിർവീര്യമാക്കുന്നതിനുമാണ് പ്രാഥമികകമായി ലക്ഷ്യമിടുന്നത്. ഘട്ടം രണ്ടിൽ, ഗാസയിൽ ശേഷിക്കുന്ന തടസങ്ങൾ ഇല്ലാതാക്കും, രണ്ടാം ഘട്ടം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഘട്ടം മൂന്നിൽ, ഗാസയ്ക്ക് ചുറ്റും, ഇസ്രായേൽ ബഫർ സോൺ സൃഷ്ട്ടിക്കും. ആവശ്യവസ്തുക്കൾക്കായി ഗാസ പൂർണമായും അന്താരാഷ്‌ട്ര സമൂഹത്തെ ആശ്രയിക്കേണ്ടി വരും. ഹമാസ് തുരങ്കങ്ങൾ തകർക്കാൻ യു എസ് നിർമ്മിത ജി.ബി.യു-28 ബോംബുകൾ ഉപയോഗിച്ചേക്കാം. എന്നാൽ ഹമാസുകളെ നാമാവശേഹസമാക്കാൻ കൂറ്റൻ പൈപ്പുകൾ ഹമാസിന്റെ തുരങ്കങ്ങളിലേയ്ക്ക് ഘടിപ്പിച്ച് കടൽവെള്ളം പമ്പ് ചെയ്ത് വെള്ളപ്പൊക്കം ഉണ്ടാക്കുമെന്നും, ടണലുകളിലെ ബന്ദികളെ പോലും അവർ ത്യജിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഏറ്റവുമൊടുവില്‍ നല്‍കിയ ടെലിവിഷന്‍ സന്ദേശത്തിലും കരയുദ്ധത്തിന് തയാറെന്ന് ബെന്യമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഗാസയില്‍ രണ്ടാംതവണയും കരസേനയുടെ സാന്നിധ്യം ഇതിനുള്ള മുന്നൊരുക്കമാണെന്നാണ് സൂചന. ഹമാസ് ബന്ദികളാക്കിയ അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നെതവന്യാഹു ചര്‍ച്ച നടത്തിയിട്ടുണ്ട്. കര, വായു, സമുദ്ര മാർഗങ്ങളിലൂടെ ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസ് ഭീകരർക്ക് പ്രത്യേക പരിശീലനം ഇറാൻ നൽകിയത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ബോംബാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളത്. കരയുദ്ധത്തിൽ വെല്ലുവിളിയാകാനിടയുള്ള സ്ഥലങ്ങളെല്ലാം ബോംബിട്ടു തകർക്കാനാണ് തീരുമാനം. കരയാക്രമണം മൂന്ന് ഘട്ടമായായിരിക്കും നടക്കുന്നത്. ഘട്ടം ഒന്നിൽ, നിലവിൽ നടക്കുന്ന ശക്തമായ വ്യോമാക്രമണം ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനും, പോരാളികളെ നിർവീര്യമാക്കുന്നതിനുമാണ് പ്രാഥമികകമായി ലക്ഷ്യമിടുന്നത്.
ഘട്ടം രണ്ടിൽ, ഗാസയിൽ ശേഷിക്കുന്ന തടസങ്ങൾ ഇല്ലാതാക്കും, രണ്ടാം ഘട്ടം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഘട്ടം മൂന്നിൽ, ഗാസയ്ക്ക് ചുറ്റും, ഇസ്രായേൽ ബഫർ സോൺ സൃഷ്ട്ടിക്കും. ആവശ്യവസ്തുക്കൾക്കായി ഗാസ പൂർണമായും അന്താരാഷ്‌ട്ര സമൂഹത്തെ ആശ്രയിക്കേണ്ടി വരും. ഹമാസ് തുരങ്കങ്ങൾ തകർക്കാൻ യു എസ് നിർമ്മിത ജി.ബി.യു-28 ബോംബുകൾ ഉപയോഗിച്ചേക്കാം. എന്നാൽ ഹമാസുകളെ നാമാവശേഹസമാക്കാൻ കൂറ്റൻ പൈപ്പുകൾ ഹമാസിന്റെ തുരങ്കങ്ങളിലേയ്ക്ക് ഘടിപ്പിച്ച് കടൽവെള്ളം പമ്പ് ചെയ്ത് വെള്ളപ്പൊക്കം ഉണ്ടാക്കുമെന്നും, ടണലുകളിലെ ബന്ദികളെ പോലും അവർ ത്യജിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഏറ്റവുമൊടുവില്‍ നല്‍കിയ ടെലിവിഷന്‍ സന്ദേശത്തിലും കരയുദ്ധത്തിന് തയാറെന്ന് ബെന്യമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഗാസയില്‍ രണ്ടാംതവണയും കരസേനയുടെ സാന്നിധ്യം ഇതിനുള്ള മുന്നൊരുക്കമാണെന്നാണ് സൂചന. ഹമാസ് ബന്ദികളാക്കിയ അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നെതവന്യാഹു ചര്‍ച്ച നടത്തി. ഗാസയില്‍ ആശുപത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇന്ധനമെത്തിക്കുന്നതിന് ഇസ്രയേല്‍ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ സേവനം ഉടന്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് യുഎന്നും വ്യക്തമാക്കി. 24 മണിക്കൂറിനിടെ ഗാസയില്‍ 344 കുട്ടികള്‍ അടക്കം 756 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.അല്‍ ജസീറയുടെ ഗാസയിലെ ബ്യൂറോ ചീഫിന്‍റെ ഭാര്യയും മക്കളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ സഹായമെത്തിക്കാന്‍ യു.എന്‍ സുരക്ഷാസമിതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട യു.എസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. വെടിനിര്‍ത്തലിനെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ലെന്നാരോപിച്ചായിരുന്നു നടപടി. ഇസ്രായേലും ഹമാസും ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസാക്കിയത്. അതേ സമയം സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തേയും യോഗം അംഗീകരിച്ചു.
https://www.facebook.com/Malayalivartha