Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ കണ്ണീരണിഞ്ഞ് യുവ്‌രാജ് സിംഗ്

11 JUNE 2019 11:24 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ താരം യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിന, ട്വന്റി20 ലോകകപ്പു നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായിരുന്നു യുവരാജ് സിങ്. ഇന്ത്യയുടെ 2011 ലോകകപ്പ് കിരീടനേട്ടത്തിലും മുഖ്യപങ്കുവഹിച്ചിരുന്നു.

40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വെന്റി ട്വന്റി മല്‍സരങ്ങളുമാണ് യുവരാജ് സിംഗ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 36.55 ശരാശരിയില്‍ 8701 റണ്‍സ് നേടിയിട്ടുള്ള താരം 111 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 14 സെഞ്ചുറികളും ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികളും നേടിയിട്ടുണ്ട്.

ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ യുവരാജ് സിങ് തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നുണ്ട്. അതിങ്ങനെയാണ്, 'പ്രതീക്ഷ കൈവിടരുത്.. ഒരിക്കലും' (നെവര്‍ ഗിവ് അപ്)! ക്രിക്കറ്റ് പിച്ചില്‍ മാത്രമല്ല, ഗ്രൗണ്ടിനു പുറത്തും യുവരാജ് സിങ്ങിനെ മുന്നോട്ടു നയിച്ചത് ഇതേ ഫിലോസഫിയാണെന്ന്, തോല്‍വി ഉറപ്പിച്ച പല മത്സരങ്ങളും ഒറ്റയാള്‍ പോരാട്ടത്തിലൂടെ രക്ഷിച്ചെടുത്ത താരമാണ് യുവരാജ്‌സിംഗെന്ന് അറിയുന്നവരെല്ലാം സമ്മതിയ്ക്കും.

കുട്ടിക്കാലത്ത് ടെന്നിസിലും റോളര്‍ സ്‌കേറ്റിങ്ങിലും ആയിരുന്നു യുവരാജിന് താല്‍പര്യം. എന്നാല്‍ അച്ഛന്‍ യോഗ്‌രാജ് സിങ്ങിന്റെ കടുപിടുത്തം അന്നു യുവരാജിനു വിനയായി ഭവിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ കൂടിയായ യോഗ്രാജിന് ഒരു കാര്യത്തിലേ നിര്‍ബന്ധം ഉണ്ടായിരുന്നുള്ളു. സ്‌പോര്‍ട്‌സിലാണ് മകനു താല്‍പര്യം എങ്കില്‍ യുവരാജ് കളിക്കുന്നത് ക്രിക്കറ്റ് ആയിരിക്കണം. അണ്ടര്‍ 14 ദേശീയ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ യുവരാജ് നേടിയ സ്വര്‍ണമെഡല്‍ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് യോഗ്രാജ് മകനോടു പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ' റോളര്‍ സ്‌കേറ്റിങ്ങിനെപ്പറ്റി മറന്നേക്കൂ, ഇനി ശ്രദ്ധ ക്രിക്കറ്റില്‍ മതി.'

2000-ല്‍ മുഹമ്മദ് കൈഫിനു കീഴില്‍ ശ്രീലങ്കയില്‍ അണ്ടര്‍ 19 ലോകകപ്പിന് ഇറങ്ങിയ ടീം ഇന്ത്യ കിരീടം നേടിയപ്പോള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം കാട്ടിയ യുവരാജായിരുന്നു പരമ്പരയിലെ താരം. അതേവര്‍ഷം ഐസിസി നോക്കൗട്ട് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്കും യുവരാജിനു വിളിയെത്തി.

ഗ്ലെന്‍ മഗ്രോ, ബ്രെറ്റ് ലീ, ജെയ്‌സന്‍ ഗില്ലസ്പി എന്നീ പേസ് അതികായന്‍മാര്‍ ഉള്‍പ്പെട്ട ഓസീസിനെതിരെ 80 പന്തില്‍ നേടിയ 84 റണ്‍സോടെ ഇന്ത്യന്‍സീനിയര്‍ ടീമിലേയ്ക്കും ആരാധകരുടെ ഹൃദയത്തിലേക്കും കയറുകയായിരുന്നു. പിന്നീടുള്ള 17 വര്‍ഷം ഇന്ത്യന്‍ മധ്യനിരയിലെ വിശ്വസ്തന്റെ റോള്‍ യുവരാജ് ഭംഗിയാക്കി. കേളീമികവ് കൊണ്ടും ആരാധകവൃന്ദത്തിന്റെ വലിപ്പം കൊണ്ടും ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹോട്സ്റ്റാര്‍ തന്നെയായിരുന്നു യുവരാജ്‌സിംഗ്!

ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന്റെ നട്ടെല്ലായിരുന്നു ഈ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍. 362 റണ്‍സും 15 വിക്കറ്റും േനടി യുവരാജ് കാഴ്ചവച്ച ഓള്‍റൗണ്ട് പ്രകടനമാണ് സ്വന്തം നാട്ടില്‍ കിരീടമുയര്‍ത്താന്‍ ഇന്ത്യയെ പ്രാപ്തരാക്കിയത്. ഈ ലോകകപ്പില്‍ നാലു മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ യുവി, ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ലോകകപ്പിനു തൊട്ടുപിന്നാലെ കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കെ അര്‍ബുദ ബാധിതനായ യുവിയുടെ അതിജീവനവും തിരിച്ചുവരവും കായികരംഗത്തെ പ്രചോദനാത്മകമായ ഏടുകളിലൊന്നാണ്. കാന്‍സര്‍ രോഗത്തില്‍നിന്നു മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ യുവരാജ് പിന്നീടു കാന്‍സറിനെതിരെ പോരാട്ടത്തിനും സമയം നീക്കിവച്ചു. കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി അമ്മ ശബ്‌നം സിങ്ങുമൊത്ത് 'യുവി കാന്‍' ഫൗണ്ടേഷന് രൂപം നല്‍കി. കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി 'ഡബ്ലിയുവൈസി ഫാഷന്‍' എന്ന പേരിലുള്ള സ്‌പോര്‍ട്‌സ് ബ്രാന്‍ഡും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2003-ല്‍ ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തിലൂടെ ടെസ്റ്റ്് കരിയര്‍ തുടങ്ങിയ യുവരാജ്‌സിംഗ് താരതമ്യേന തിളക്കം കുറഞ്ഞ തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത് 2012-ല്‍ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തിനു ശേഷമാണ്.

ഇന്ത്യന്‍ പ്രീയമര്‍ ലീഗിലും ഏറെക്കാലം തിളക്കമുള്ള താരമായി നിന്ന യുവരാജ് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനാണ് കളിച്ചത്. 2014-ലെ താരലേലത്തില്‍ 14 കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തൊട്ടടുത്ത വര്‍ഷം 16 കോടിക്ക് അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആയിരുന്ന ഇന്നത്തെ ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. 2016- ല്‍ ഏഴു കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു ചേക്കേറിയ യുവിക്ക് പിന്നീട് തിരിച്ചിറക്കത്തിന്റെ കാലമായിരുന്നു. അവസാന രണ്ടു സീസണില്‍ അടിസ്ഥാനവിലയ്ക്കാണ് വിവിധ ടീമുകളുടെ ഭാഗമായത്.

''22 അടി നീളമുള്ള ക്രിക്കറ്റ് പിച്ചിനു ചുറ്റുമാണ് ഞാന്‍ 25 വര്‍ഷങ്ങള്‍ ചെലവഴിച്ചത്. 17 വര്‍ഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ചു. എന്നെ ഞാനാക്കിയതും, എനിക്ക് ഉള്ളതെല്ലാം നല്‍കിയതും ക്രിക്കറ്റാണ്'' എന്നു പറയുന്ന താരം ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. നാലു മല്‍സരങ്ങളില്‍ മാത്രം അവസരം ലഭിച്ച യുവി, പ്രകടനം മോശമായതിനെ തുടര്‍ന്ന് ടീമിനു പുറത്തായി. രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (1 hour ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (2 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (2 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (2 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (2 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (3 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (3 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (3 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (4 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (4 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (4 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (4 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (4 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends