Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ധോണിക്ക് ഇതു എന്തുപറ്റി; ബാറ്റിംഗ് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുന്നു; വീക്കറ്റ് പിന്നീലെ ഡി.ആര്‍.എസ് സംവിധാനത്തിന് ഇന്നലെ സംഭവിച്ചത് വലിയ അബന്ധം; നല്‍കേണ്ട വന്നത് വലിയ വിജയം; പഴയ ധോണിയുടെ നിഴല്‍ മാത്രമാകുന്ന പുതിയ ധോണി

26 SEPTEMBER 2020 04:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍. ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ബാറ്റിംഗ് നിരയില്‍ മുന്നോട്ട് വരുന്ന ധോണിയെ മാത്രം കണ്ടു ശീലിച്ച ആരാധകര്‍ ഇപ്പോള്‍ ഐ.പി.എല്ലില്‍ കാണുന്നത് മറ്റൊരു ധോണിയെയാണ്. ആദ്യ മത്സരത്തില്‍ അബാട്ടി റായിഡുവിന്റെയും ഡുപ്ലസിയുടെയും മികവില്‍ ചെന്നൈ ചാമ്പ്യന്‍മാരായ മുംബൈയെ പരായപ്പെടുത്തിയെങ്കിലും മറ്റു രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ പരാജയം കുറച്ച് കൂടി കഠിനമേറിയതാണ്. കാരണം മത്സരത്തില്‍ വിജയിക്കനായി ഒരു ശ്രമം നടത്താന്‍ പോലും ചെന്നൈ തയ്യാറാകാത്തത് ചെന്നൈ ആരാധകരെ തീര്‍ത്തും നിരാശരാക്കി. രാജസ്ഥാനനെതിരായ മത്സരത്തിലെ ആദ്യ പരാജയത്തിലും ധോണി ആരാധകര്‍ക്ക് ആശ്വാസമായത് അവസാന ഓപ്പറിലെ വെടിക്കെട്ട് സിക്‌സറുകള്‍ ആണെങ്കില്‍ ഇന്നലത്തെ മത്സരത്തിലെ ആശ്വാസം വിക്കറ്റ് കീപ്പിംഗിലെ കേച്ച് തന്നെയാണ്. ഒരു കിടിലന്‍ ഫുള്‍ ഡൈവ് ക്യാച്ചെടുത്താണ് ധോനി ഇന്നലെ ആരാധകരെ അമ്പരപ്പിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് ധോനിയുടെ പറക്കും ക്യാച്ച് വന്നത്. ചെന്നൈയുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ബോള്‍ ബൗണ്ടറി കടത്താനൊരുങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ശ്രമം പാളി. ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് സ്ലിപ്പിലേക്ക് കുതിച്ചു. ഒരു ഫുള്‍ ഡൈവിലൂടെ ധോനി അനായാസം പന്ത് സ്വന്തമാക്കി.

അതെ സമയം ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ബാറ്റിങ് തുടങ്ങി അധികം കഴിയുന്നതിന് മുമ്പ് തന്നെ പൃഥിഷായുടെ ഒരു അനായാസ ക്യാച്ച് ധോണി കയ്യിലൊതുക്കി. എന്നാല്‍ ഷായുടെ ബാറ്റില്‍ പന്ത് ഉരസിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ ധോണിക്ക് സാധിച്ചില്ല. ചെന്നൈ താരങ്ങള്‍ ആരും തന്നെ അപ്പീല്‍ ചെയ്യാതിരുന്നതിനാല്‍ അമ്പയറും സംശയം പ്രകടിപ്പിക്കുകയോ വിക്കറ്റ് നല്‍കുകയോ ചെയ്തുമില്ല. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലായിരുന്നു സംഭവം. ടിവി റീപ്ലേയിലാണ് ഇത് വിക്കറ്റായിരുന്നുവെന്ന് വ്യക്തമായത്. അടുത്ത രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി ഫോറടിച്ച് കൊണ്ടാണ് ഷാ അത് ആഘോഷിച്ചത്. അര്‍ധതകം നേടിയ താരം ഡല്‍ഹി ബാറ്റിങ് നിരയുടെ നട്ടെല്ലായി. ഷായുടെ 64 റണ്‍സിന്റെ സഹായത്തില്‍ ഡല്‍ഹി 175 റണ്‍സെടുത്തു. 9 ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്‌സ്. ഐപിഎല്ലിലായാലും അന്താരാഷ്ട്ര ക്രിക്കറ്റിലായാലും ഡിആര്‍എസിലും ധോണി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കാണിച്ച വലിയൊരു അബദ്ധമായിരുന്നു ഇത്.

കൂടാതെ ബാറ്റിംഗില്‍ ധോണിയുടെ സമീപനം കടുത്ത ആരാധകര്‍ക്ക് പോലും ദഹിക്കില്ല. 175 റണ്‍സ് പിന്തുടരുമ്പോള്‍ 12 പന്ത് മാത്രം നേരിടേണ്ടയാളല്ല എം എസ് ധോണി. ബാറ്റിംഗ് പരിശീലനം വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ അതിന് പരിഹാരം കാണുകയാണ് ധോണി ചെയ്യേണ്ടത് അല്ലാതെ പേടിച്ച് പിന്നോട്ടുമാറുകയല്ല.ലോക്ക്ഡൗണില്‍ പരിശീലനം മുടങ്ങിയ ബാറ്റ്‌സ്മാന്മാര്‍ താളം കണ്ടെത്തിയേക്കില്ലെന്ന ആശങ്ക കാരണം അഞ്ച് ബൗളര്‍മാരെ മാത്രമാണ് ധോണി ഉള്‍പ്പെടുത്തുന്നത്. ഒരാള്‍ക്ക് മോശം ദിവസമെങ്കില്‍ പ്ലാന്‍ ബി ഇല്ലെന്ന് ചുരുക്കം.

രാജസ്ഥാനെതിരെ നെറ്റ് റണ്‍റേറ്റ് താഴാതെ നോക്കാനുള്ള തന്ത്രം എന്ന് പറഞ്ഞ് ആശ്വസിച്ചെങ്കില്‍ ഡല്‍ഹിക്കെതിരെ ഈ തോല്‍വിക്ക് എന്ത് ന്യായം പറയാനാകും ധോണിക്കും ചെന്നൈക്കും? അമ്പാട്ടി റായുഡുവിന് പരിക്കേറ്റാല്‍ പ്രഹരശേഷി കുറയുന്ന ബാറ്റിംഗ് നിരയാണ് ചെന്നൈയുടേതെന്ന് വിശ്വസിക്കാനാകില്ല. സൂപ്പര്‍ കിംഗ്‌സ് പവര്‍പ്ലേ പുരോഗമിക്കുമ്പോള്‍ സിഎസ്‌കെയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു ട്വീറ്റ് മാത്രം മതി മഞ്ഞപ്പടയുടെ ദുരവസ്ഥ മനസിലാക്കാന്‍. മുരളി വിജയ്‌യും കേദാര്‍ ജാദവും കളിക്കുന്നത് ടീമിന് വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസം. വാട്‌സണ്‍-വിജയ് ഓപ്പണിംഗ് സഖ്യം ഇഴഞ്ഞുനീങ്ങുന്നത് മധ്യനിരയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും 40ലേറെ റണ്‍സ് വഴങ്ങിയ ജഡേജ ഇവിടെ നായകനെ തോല്‍പ്പിക്കുകയാണ്. അടുത്ത മത്സരത്തിന് ഒരുങ്ങാന്‍ വെള്ളിയാഴ്ച വരെ സിഎസ്‌കെയ്ക്ക് സമയമുണ്ട്. ഇടവേളയും റായുഡുവിന്റെ തിരിച്ചുവരവും പുതിയ ഊര്‍ജ്ജം സമ്മാനിക്കുമെന്ന് കരുതാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (2 hours ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (2 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (3 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (3 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (3 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (4 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (5 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (6 hours ago)

Malayali Vartha Recommends