Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ധോണിക്ക് ഇതു എന്തുപറ്റി; ബാറ്റിംഗ് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുന്നു; വീക്കറ്റ് പിന്നീലെ ഡി.ആര്‍.എസ് സംവിധാനത്തിന് ഇന്നലെ സംഭവിച്ചത് വലിയ അബന്ധം; നല്‍കേണ്ട വന്നത് വലിയ വിജയം; പഴയ ധോണിയുടെ നിഴല്‍ മാത്രമാകുന്ന പുതിയ ധോണി

26 SEPTEMBER 2020 04:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍. ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ബാറ്റിംഗ് നിരയില്‍ മുന്നോട്ട് വരുന്ന ധോണിയെ മാത്രം കണ്ടു ശീലിച്ച ആരാധകര്‍ ഇപ്പോള്‍ ഐ.പി.എല്ലില്‍ കാണുന്നത് മറ്റൊരു ധോണിയെയാണ്. ആദ്യ മത്സരത്തില്‍ അബാട്ടി റായിഡുവിന്റെയും ഡുപ്ലസിയുടെയും മികവില്‍ ചെന്നൈ ചാമ്പ്യന്‍മാരായ മുംബൈയെ പരായപ്പെടുത്തിയെങ്കിലും മറ്റു രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ പരാജയം കുറച്ച് കൂടി കഠിനമേറിയതാണ്. കാരണം മത്സരത്തില്‍ വിജയിക്കനായി ഒരു ശ്രമം നടത്താന്‍ പോലും ചെന്നൈ തയ്യാറാകാത്തത് ചെന്നൈ ആരാധകരെ തീര്‍ത്തും നിരാശരാക്കി. രാജസ്ഥാനനെതിരായ മത്സരത്തിലെ ആദ്യ പരാജയത്തിലും ധോണി ആരാധകര്‍ക്ക് ആശ്വാസമായത് അവസാന ഓപ്പറിലെ വെടിക്കെട്ട് സിക്‌സറുകള്‍ ആണെങ്കില്‍ ഇന്നലത്തെ മത്സരത്തിലെ ആശ്വാസം വിക്കറ്റ് കീപ്പിംഗിലെ കേച്ച് തന്നെയാണ്. ഒരു കിടിലന്‍ ഫുള്‍ ഡൈവ് ക്യാച്ചെടുത്താണ് ധോനി ഇന്നലെ ആരാധകരെ അമ്പരപ്പിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് ധോനിയുടെ പറക്കും ക്യാച്ച് വന്നത്. ചെന്നൈയുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ബോള്‍ ബൗണ്ടറി കടത്താനൊരുങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ശ്രമം പാളി. ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് സ്ലിപ്പിലേക്ക് കുതിച്ചു. ഒരു ഫുള്‍ ഡൈവിലൂടെ ധോനി അനായാസം പന്ത് സ്വന്തമാക്കി.

അതെ സമയം ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ബാറ്റിങ് തുടങ്ങി അധികം കഴിയുന്നതിന് മുമ്പ് തന്നെ പൃഥിഷായുടെ ഒരു അനായാസ ക്യാച്ച് ധോണി കയ്യിലൊതുക്കി. എന്നാല്‍ ഷായുടെ ബാറ്റില്‍ പന്ത് ഉരസിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ ധോണിക്ക് സാധിച്ചില്ല. ചെന്നൈ താരങ്ങള്‍ ആരും തന്നെ അപ്പീല്‍ ചെയ്യാതിരുന്നതിനാല്‍ അമ്പയറും സംശയം പ്രകടിപ്പിക്കുകയോ വിക്കറ്റ് നല്‍കുകയോ ചെയ്തുമില്ല. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലായിരുന്നു സംഭവം. ടിവി റീപ്ലേയിലാണ് ഇത് വിക്കറ്റായിരുന്നുവെന്ന് വ്യക്തമായത്. അടുത്ത രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി ഫോറടിച്ച് കൊണ്ടാണ് ഷാ അത് ആഘോഷിച്ചത്. അര്‍ധതകം നേടിയ താരം ഡല്‍ഹി ബാറ്റിങ് നിരയുടെ നട്ടെല്ലായി. ഷായുടെ 64 റണ്‍സിന്റെ സഹായത്തില്‍ ഡല്‍ഹി 175 റണ്‍സെടുത്തു. 9 ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്‌സ്. ഐപിഎല്ലിലായാലും അന്താരാഷ്ട്ര ക്രിക്കറ്റിലായാലും ഡിആര്‍എസിലും ധോണി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കാണിച്ച വലിയൊരു അബദ്ധമായിരുന്നു ഇത്.

കൂടാതെ ബാറ്റിംഗില്‍ ധോണിയുടെ സമീപനം കടുത്ത ആരാധകര്‍ക്ക് പോലും ദഹിക്കില്ല. 175 റണ്‍സ് പിന്തുടരുമ്പോള്‍ 12 പന്ത് മാത്രം നേരിടേണ്ടയാളല്ല എം എസ് ധോണി. ബാറ്റിംഗ് പരിശീലനം വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ അതിന് പരിഹാരം കാണുകയാണ് ധോണി ചെയ്യേണ്ടത് അല്ലാതെ പേടിച്ച് പിന്നോട്ടുമാറുകയല്ല.ലോക്ക്ഡൗണില്‍ പരിശീലനം മുടങ്ങിയ ബാറ്റ്‌സ്മാന്മാര്‍ താളം കണ്ടെത്തിയേക്കില്ലെന്ന ആശങ്ക കാരണം അഞ്ച് ബൗളര്‍മാരെ മാത്രമാണ് ധോണി ഉള്‍പ്പെടുത്തുന്നത്. ഒരാള്‍ക്ക് മോശം ദിവസമെങ്കില്‍ പ്ലാന്‍ ബി ഇല്ലെന്ന് ചുരുക്കം.

രാജസ്ഥാനെതിരെ നെറ്റ് റണ്‍റേറ്റ് താഴാതെ നോക്കാനുള്ള തന്ത്രം എന്ന് പറഞ്ഞ് ആശ്വസിച്ചെങ്കില്‍ ഡല്‍ഹിക്കെതിരെ ഈ തോല്‍വിക്ക് എന്ത് ന്യായം പറയാനാകും ധോണിക്കും ചെന്നൈക്കും? അമ്പാട്ടി റായുഡുവിന് പരിക്കേറ്റാല്‍ പ്രഹരശേഷി കുറയുന്ന ബാറ്റിംഗ് നിരയാണ് ചെന്നൈയുടേതെന്ന് വിശ്വസിക്കാനാകില്ല. സൂപ്പര്‍ കിംഗ്‌സ് പവര്‍പ്ലേ പുരോഗമിക്കുമ്പോള്‍ സിഎസ്‌കെയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു ട്വീറ്റ് മാത്രം മതി മഞ്ഞപ്പടയുടെ ദുരവസ്ഥ മനസിലാക്കാന്‍. മുരളി വിജയ്‌യും കേദാര്‍ ജാദവും കളിക്കുന്നത് ടീമിന് വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസം. വാട്‌സണ്‍-വിജയ് ഓപ്പണിംഗ് സഖ്യം ഇഴഞ്ഞുനീങ്ങുന്നത് മധ്യനിരയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും 40ലേറെ റണ്‍സ് വഴങ്ങിയ ജഡേജ ഇവിടെ നായകനെ തോല്‍പ്പിക്കുകയാണ്. അടുത്ത മത്സരത്തിന് ഒരുങ്ങാന്‍ വെള്ളിയാഴ്ച വരെ സിഎസ്‌കെയ്ക്ക് സമയമുണ്ട്. ഇടവേളയും റായുഡുവിന്റെ തിരിച്ചുവരവും പുതിയ ഊര്‍ജ്ജം സമ്മാനിക്കുമെന്ന് കരുതാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (3 hours ago)

കുറ്റകൃത്യം പുനരാവിഷ്‌കരിക്കാന്‍ പ്രതിയോട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമല്ല  (3 hours ago)

സുരക്ഷ ശക്തമാക്കാന്‍ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി റെയില്‍വേ  (3 hours ago)

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

എസ്ബിഐ ബാങ്കില്‍ തുടര്‍ച്ചയായി ആറ് അവധികള്‍  (3 hours ago)

ഡല്‍ഹിയില്‍ 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി  (4 hours ago)

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച എംഎല്‍എയെ തിരുത്തി ഗവര്‍ണര്‍  (4 hours ago)

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറവേ ട്രാക്കിലേക്ക് വീണ് അപകടം: യാത്രക്കാരന്റെ കാലിന് ഗുരുതര പരുക്ക്  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ ടോളുകള്‍ ഏര്‍പ്പെടുത്തിയാല്‍ കരാര്‍ അസാധ്യമാകുമെന്ന് അമേരിക്ക  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലേക്ക്  (4 hours ago)

പൊന്മുടിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം  (5 hours ago)

കാല്‍വഴുതി നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരി മുങ്ങി മരിച്ചു  (5 hours ago)

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മധുപാല്‍  (6 hours ago)

ദൃശ്യം 3 ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങള്‍  (6 hours ago)

ജോലി വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിക്കായി വില്‍പ്പന നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍  (6 hours ago)

Malayali Vartha Recommends