Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

ധോണിക്ക് ഇതു എന്തുപറ്റി; ബാറ്റിംഗ് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുന്നു; വീക്കറ്റ് പിന്നീലെ ഡി.ആര്‍.എസ് സംവിധാനത്തിന് ഇന്നലെ സംഭവിച്ചത് വലിയ അബന്ധം; നല്‍കേണ്ട വന്നത് വലിയ വിജയം; പഴയ ധോണിയുടെ നിഴല്‍ മാത്രമാകുന്ന പുതിയ ധോണി

26 SEPTEMBER 2020 04:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍. ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ബാറ്റിംഗ് നിരയില്‍ മുന്നോട്ട് വരുന്ന ധോണിയെ മാത്രം കണ്ടു ശീലിച്ച ആരാധകര്‍ ഇപ്പോള്‍ ഐ.പി.എല്ലില്‍ കാണുന്നത് മറ്റൊരു ധോണിയെയാണ്. ആദ്യ മത്സരത്തില്‍ അബാട്ടി റായിഡുവിന്റെയും ഡുപ്ലസിയുടെയും മികവില്‍ ചെന്നൈ ചാമ്പ്യന്‍മാരായ മുംബൈയെ പരായപ്പെടുത്തിയെങ്കിലും മറ്റു രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ പരാജയം കുറച്ച് കൂടി കഠിനമേറിയതാണ്. കാരണം മത്സരത്തില്‍ വിജയിക്കനായി ഒരു ശ്രമം നടത്താന്‍ പോലും ചെന്നൈ തയ്യാറാകാത്തത് ചെന്നൈ ആരാധകരെ തീര്‍ത്തും നിരാശരാക്കി. രാജസ്ഥാനനെതിരായ മത്സരത്തിലെ ആദ്യ പരാജയത്തിലും ധോണി ആരാധകര്‍ക്ക് ആശ്വാസമായത് അവസാന ഓപ്പറിലെ വെടിക്കെട്ട് സിക്‌സറുകള്‍ ആണെങ്കില്‍ ഇന്നലത്തെ മത്സരത്തിലെ ആശ്വാസം വിക്കറ്റ് കീപ്പിംഗിലെ കേച്ച് തന്നെയാണ്. ഒരു കിടിലന്‍ ഫുള്‍ ഡൈവ് ക്യാച്ചെടുത്താണ് ധോനി ഇന്നലെ ആരാധകരെ അമ്പരപ്പിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് ധോനിയുടെ പറക്കും ക്യാച്ച് വന്നത്. ചെന്നൈയുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ബോള്‍ ബൗണ്ടറി കടത്താനൊരുങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ശ്രമം പാളി. ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് സ്ലിപ്പിലേക്ക് കുതിച്ചു. ഒരു ഫുള്‍ ഡൈവിലൂടെ ധോനി അനായാസം പന്ത് സ്വന്തമാക്കി.

അതെ സമയം ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ബാറ്റിങ് തുടങ്ങി അധികം കഴിയുന്നതിന് മുമ്പ് തന്നെ പൃഥിഷായുടെ ഒരു അനായാസ ക്യാച്ച് ധോണി കയ്യിലൊതുക്കി. എന്നാല്‍ ഷായുടെ ബാറ്റില്‍ പന്ത് ഉരസിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ ധോണിക്ക് സാധിച്ചില്ല. ചെന്നൈ താരങ്ങള്‍ ആരും തന്നെ അപ്പീല്‍ ചെയ്യാതിരുന്നതിനാല്‍ അമ്പയറും സംശയം പ്രകടിപ്പിക്കുകയോ വിക്കറ്റ് നല്‍കുകയോ ചെയ്തുമില്ല. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലായിരുന്നു സംഭവം. ടിവി റീപ്ലേയിലാണ് ഇത് വിക്കറ്റായിരുന്നുവെന്ന് വ്യക്തമായത്. അടുത്ത രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി ഫോറടിച്ച് കൊണ്ടാണ് ഷാ അത് ആഘോഷിച്ചത്. അര്‍ധതകം നേടിയ താരം ഡല്‍ഹി ബാറ്റിങ് നിരയുടെ നട്ടെല്ലായി. ഷായുടെ 64 റണ്‍സിന്റെ സഹായത്തില്‍ ഡല്‍ഹി 175 റണ്‍സെടുത്തു. 9 ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്‌സ്. ഐപിഎല്ലിലായാലും അന്താരാഷ്ട്ര ക്രിക്കറ്റിലായാലും ഡിആര്‍എസിലും ധോണി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കാണിച്ച വലിയൊരു അബദ്ധമായിരുന്നു ഇത്.

കൂടാതെ ബാറ്റിംഗില്‍ ധോണിയുടെ സമീപനം കടുത്ത ആരാധകര്‍ക്ക് പോലും ദഹിക്കില്ല. 175 റണ്‍സ് പിന്തുടരുമ്പോള്‍ 12 പന്ത് മാത്രം നേരിടേണ്ടയാളല്ല എം എസ് ധോണി. ബാറ്റിംഗ് പരിശീലനം വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ അതിന് പരിഹാരം കാണുകയാണ് ധോണി ചെയ്യേണ്ടത് അല്ലാതെ പേടിച്ച് പിന്നോട്ടുമാറുകയല്ല.ലോക്ക്ഡൗണില്‍ പരിശീലനം മുടങ്ങിയ ബാറ്റ്‌സ്മാന്മാര്‍ താളം കണ്ടെത്തിയേക്കില്ലെന്ന ആശങ്ക കാരണം അഞ്ച് ബൗളര്‍മാരെ മാത്രമാണ് ധോണി ഉള്‍പ്പെടുത്തുന്നത്. ഒരാള്‍ക്ക് മോശം ദിവസമെങ്കില്‍ പ്ലാന്‍ ബി ഇല്ലെന്ന് ചുരുക്കം.

രാജസ്ഥാനെതിരെ നെറ്റ് റണ്‍റേറ്റ് താഴാതെ നോക്കാനുള്ള തന്ത്രം എന്ന് പറഞ്ഞ് ആശ്വസിച്ചെങ്കില്‍ ഡല്‍ഹിക്കെതിരെ ഈ തോല്‍വിക്ക് എന്ത് ന്യായം പറയാനാകും ധോണിക്കും ചെന്നൈക്കും? അമ്പാട്ടി റായുഡുവിന് പരിക്കേറ്റാല്‍ പ്രഹരശേഷി കുറയുന്ന ബാറ്റിംഗ് നിരയാണ് ചെന്നൈയുടേതെന്ന് വിശ്വസിക്കാനാകില്ല. സൂപ്പര്‍ കിംഗ്‌സ് പവര്‍പ്ലേ പുരോഗമിക്കുമ്പോള്‍ സിഎസ്‌കെയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു ട്വീറ്റ് മാത്രം മതി മഞ്ഞപ്പടയുടെ ദുരവസ്ഥ മനസിലാക്കാന്‍. മുരളി വിജയ്‌യും കേദാര്‍ ജാദവും കളിക്കുന്നത് ടീമിന് വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസം. വാട്‌സണ്‍-വിജയ് ഓപ്പണിംഗ് സഖ്യം ഇഴഞ്ഞുനീങ്ങുന്നത് മധ്യനിരയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും 40ലേറെ റണ്‍സ് വഴങ്ങിയ ജഡേജ ഇവിടെ നായകനെ തോല്‍പ്പിക്കുകയാണ്. അടുത്ത മത്സരത്തിന് ഒരുങ്ങാന്‍ വെള്ളിയാഴ്ച വരെ സിഎസ്‌കെയ്ക്ക് സമയമുണ്ട്. ഇടവേളയും റായുഡുവിന്റെ തിരിച്ചുവരവും പുതിയ ഊര്‍ജ്ജം സമ്മാനിക്കുമെന്ന് കരുതാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (13 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (25 minutes ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (34 minutes ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (8 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (8 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (10 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (10 hours ago)

Malayali Vartha Recommends