കാൽപ്പന്ത് പോരാട്ടങ്ങളുടെ മാന്ത്രികൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എ പ്ലെയര്‍ ഓഫ് ദ ഇയര്‍
കാൽപ്പന്ത് പോരാട്ടങ്ങളുടെ മാന്ത്രികനും യുവന്‍റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച രാത്രി മിലാനില്‍ നടന്ന അവാര്‍ഡ് ദാന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി. അതോടൊപ്പം തന്നെ ഇറ്റലിയിലെ അരങ്ങേറ്റ സീസണില്‍ തന്നെ 26 ഗോളുകള്‍ നേടിയ പോര്‍ച്ചുഗല്‍ താരം കിരീടത്തിലേക്ക് യുവന്‍റസിനെ നയിക്കുകയും െചയ്തിരുന്നു. അങ്ങനെ ലീഗില്‍ 31 മത്സരങ്ങളില്‍ നിന്ന് 21 തവണ സ്കോര്‍ ചെയ്തു. അറ്റലാന്റയെ മൂന്നാം സ്ഥാനത്തേക്കും ചാമ്ബ്യന്‍സ് ലീഗ് ബെര്‍ത്തിലേക്കും നയിച്ച ജിയാന്‍ പിയേറോ ഗാസ്പെരിനി മികച്ച പരിശീലകനുള്ള അവാര്‍ഡ് നേടുകയുണ്ടായി.
'ഈ അവാര്‍ഡ് നേടിയത് ഒരു ബഹുമതിയാണ്,യുവന്റസ് ടീമംഗങ്ങള്‍ക്ക് ഞാന്‍ നന്ദി എന്നും താരം പറയുകയുണ്ടായി. ഇറ്റലിയില്‍ കളിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ലീഗാണ്. എനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. -റൊണാള്‍ഡോ ഇറ്റാലിയന്‍ ഭാഷയില്‍ സദസ്സിനുമുന്നിൽ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സീരി എ കളിക്കാര്‍, പരിശീലകര്‍, റഫറിമാര്‍, പത്രപ്രവര്‍ത്തകര്‍, സാങ്കേതിക വിദഗ്ദര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് കഴിഞ്ഞ സീസണിലെ മികച്ച താരത്തെ കണ്ടെത്തിയത്. അതേ സമയം ഈ സീസണില്‍ ഇന്‍റര്‍ മിലാന്‍ യുവന്‍റസിന് മുന്നിലാണ കുതിക്കുന്നത് തന്നെ. പോര്‍ച്ചുഗലിനായും മികച്ച ഫോമിലാണ് റൊണാള്‍ഡോ മുന്നേറുന്നത്. നേഷന്‍സ് ലീഗില്‍ ദേശീയ ടീമിനൊപ്പം രണ്ടാമത്തെ അന്താരാഷ്ട്ര ട്രോഫി താരം നേടുകയുണ്ടായി. അങ്ങനെ 2018 ജൂലൈയില്‍ ആണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയത്.
https://www.facebook.com/Malayalivartha