ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; എതിര്‍പ്പറിയിച്ചപ്പോള്‍ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്തു; യുവതിയുടെ ലൈംഗികാരോപണത്തിൽ കുടുങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; പരാതിയ്ക്ക് പിന്നാലെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് താരം പുറത്ത്
ലൈംഗിക ആരോപണക്കേസിനെ തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയാതായി റിപ്പോർട്ടുകൾ. ഈ മാസം പോളണ്ടിനും സ്‌കോട്ട്‌ലന്റിനും എതിരെ നടക്കുന്ന കളിയില്‍ നിന്നാണ് റൊണാള്‍ഡോയെ ഒഴിവാക്കിയതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അഞ്ചു തവണ ലോക ഫുട്ബോളറായിട്ടുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2009 ൽ ലാസ് വേഗസിലെ ഹോട്ടലിൽ വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്ന് മുൻ മോഡൽ കാതറിൻ മയോർഗ പരാതിപ്പെടുകയായിരുന്നു. എന്നാൽ അന്വേഷണം തടസ്സപ്പെടുത്താൻ റൊണാൾഡോ ആളുകളെ നിയോഗിച്ചെന്നും ഭീഷണിയെ തുടർന്ന് 3,75,000 ഡോളർ സ്വീകരിച്ച് ലൈംഗിക ആക്രമണം പരാതി പിൻവലിക്കാക്കുന്നതായും മോഡൽ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് വീണ്ടും പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു.
”2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു.
ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കി.”-യുവതി പറയുന്നു.
അതേസമയം യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തിയിരുന്നു. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് റൊണാൾഡോ കുറ്റപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയായിരുന്നു റൊണാൾഡോയുടെ പ്രതികരണമെത്തിയത്.
"ഇല്ലില്ല. ഇന്ന് അവർ എന്താണ് പറഞ്ഞത്?.. എല്ലാം കള്ളമാണ്...പച്ചക്കള്ളം. എന്റെ പേര് ഉപയോഗിച്ച് ചുളുവിൽ പ്രശസ്തരാകാനാണ് ഇവരുടെ ശ്രമം. ഇത് സാധാരണമാണ്. ജോലിയുടെ ഭാഗമാണ്. ഞാൻ ഇപ്പോഴും സന്തോഷവാനാണ്. നന്നായിത്തന്നെ പോകുന്നു" – റൊണാൾഡോ പറഞ്ഞിരുന്നു.
ഒന്നര വര്‍ഷം മുന്‍പ് വിക്കിലീക്ക്സിന്റെ ഫുട്ബോള്‍ പതിപ്പായ ഫുട്ബോള്‍ ലീക്സ് പുറത്തു വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജർമ്മൻ മാധ്യമ സഥാപനമായ ഡെര്‍ സ്പീഗല്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. എന്നാൽ ഈ മാധ്യമത്തിനെതിരെ കേസു കൊടുക്കാന്‍ റൊണാള്‍ഡോയും ഒരുങ്ങുന്നുവെന്നാണ് അവസാനം പുറത്തു വരുന്ന വാര്‍ത്തകള്‍.
https://www.facebook.com/Malayalivartha