Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ചാവുകടൽ ചുരുളുകൾ

15 OCTOBER 2016 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

ഏകദേശം 50 വർഷം മുമ്പായിരുന്നു ആ സംഭവം. അറബി നാടോടിയായ ഒരു ആട്ടിടയൻ ഒരു കല്ല് ഒരു ഗുഹയിലേക്കെറിഞ്ഞു. ആ കല്ല് ഒരു മൺഭരണിയിൽകൊണ്ട് അതു പൊട്ടുന്ന ശബ്ദം അവൻ കേട്ടു. ഗുഹയ്‌ക്കുള്ളിൽ കയറി നോക്കിയ അവൻ കണ്ടത്‌ മൺഭരണിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന കുറെ ചുരുളുകളാണ്‌. ചാവുകടൽ ചുരുളുകൾ എന്ന പേരിൽ അറിയപ്പെടാൻ ഇടയായ ചുരുളുകളിൽ ആദ്യത്തേതായിരുന്നു അവ. 20-)0 നൂറ്റാണ്ടിലെ പുരാവസ്‌തുപരമായ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നാണു ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്‌.
ചുരുളുകളിൽ പലതും കാലപ്പഴക്കം കാരണം പൊടിഞ്ഞുതുടങ്ങിയിരുന്നു, അക്ഷരങ്ങളും മാഞ്ഞു. ഇത്രയും നാൾ ഈ ചുരുകളോരോന്നും കൈകൊണ്ടെടുത്ത് കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്നാൽ ഇനി മുതൽ പുത്തൻ ഡിജിറ്റൽ ടൂളുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചായിരിക്കും ചുരുളുകളുടെ പൂർണരൂപം തയാറാക്കുന്നത്. സ്പെക്ട്രൽ ഇമേജിങ് എന്ന സാങ്കേതികതയാണ് ഈ ‘ജിഗ്സോ പസിലി’ൽ ഉപയോഗപ്പെടുത്തുന്നത്. 1.75 മില്യൺ ഡോളറാണ് ഡെഡ് സീ സ്ക്രോൾ പ്രോജക്ടിന്റെ ചെലവ്.
പുരാതന യഹൂദ കയ്യെഴുത്തുപ്രതികളാണ്‌ ചാവുകടൽ ചുരുളുകൾ. അവയിൽ മിക്കവയും എബ്രായ ഭാഷയിലും ചിലത്‌ അരമായയിലും ചുരുക്കം ചിലത്‌ ഗ്രീക്കിലുമാണ്‌ എഴുതിയിരിക്കുന്നത്‌. ചുരുളുകളും ചുരുൾശകലങ്ങളും ഉൾപ്പെടുന്ന ഇവയിൽ പലതും 2,000-ത്തിലധികം വർഷങ്ങൾ പഴക്കമുള്ളവയാണ്‌, അതായത്‌ യേശു ജനിക്കുന്നതിനു മുമ്പുള്ളവ. അറബി നാടോടികളിൽനിന്നു കൈപ്പറ്റിയ ആദ്യ ചുരുളുകൾ നീളമുള്ള ഏഴ്‌ കയ്യെഴുത്തുപ്രതികൾ ആയിരുന്നു. അവയ്‌ക്കു പലയളവിൽ ദ്രവീകരണം സംഭവിച്ചിരുന്നു. പിന്നീട്‌, കൂടുതൽ ഗുഹകൾ പരിശോധിക്കവെ വേറെ ചുരുളുകളും ആയിരക്കണക്കിനു ചുരുൾശകലങ്ങളും കണ്ടെടുക്കപ്പെട്ടു. 1947-നും 1956-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ ചാവുകടലിന്‌ അടുത്തുള്ള കുംറാനിൽ ചുരുളുകൾ ഉള്ള മൊത്തം 11 ഗുഹകൾ കണ്ടെത്തുകയുണ്ടായി.

എല്ലാ ചുരുളുകളും ചുരുൾശകലങ്ങളും തരംതിരിച്ചു വെച്ചപ്പോൾ ഏകദേശം 800 കയ്യെഴുത്തുപ്രതികൾ ഉണ്ടായിരുന്നു. അവയിൽ 200-ലധികം കയ്യെഴുത്തുപ്രതികൾ എബ്രായ ബൈബിൾ പാഠഭാഗങ്ങളുടെ പകർപ്പുകളാണ്‌. കൂടാതെ, ഉത്തര കാനോനിക ഗ്രന്ഥങ്ങളും യഹൂദ വ്യാജസാഹിത്യങ്ങളും അടങ്ങുന്ന ബൈബിളേതര യഹൂദ ലിഖിതങ്ങളുടെ കയ്യെഴുത്തുപ്രതികളും അവയിൽ ഉൾപ്പെടുന്നു.*
മുമ്പ് അറിയപ്പെടാതിരുന്ന ചില ലിഖിതങ്ങളുടെ ചുരുളുകളാണു ഇതെന്നതാണ്‌ പണ്ഡിതന്മാരെ ഏറ്റവും ആവേശഭരിതരാക്കിയിരിക്കുന്നത്‌. യഹൂദ നിയമ വ്യാഖ്യാനങ്ങൾ, കുംറാനിൽ ജീവിച്ചിരുന്ന മതവിഭാഗക്കാർക്കു മാത്രമായുള്ള നിയമങ്ങൾ, മതാനുഷ്‌ഠാനങ്ങളുടെ ഭാഗമായ പദ്യങ്ങളും പ്രാർഥനകളും, ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെയും അന്ത്യനാളുകളെയും സംബന്ധിച്ച വീക്ഷണങ്ങൾ വെളിപ്പെടുത്തുന്ന ലോകാവസാനത്തോടു ബന്ധപ്പെട്ട ലിഖിതങ്ങൾ എന്നിവ അതിൽ പെടുന്നു. അനുപമമായ ബൈബിൾ വ്യാഖ്യാനങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇന്നുള്ള വാക്യാനുവാക്യ ബൈബിൾ വ്യാഖ്യാനങ്ങളുടെ മുന്നോടികളായിരുന്നു അവ.
408 ബിസിക്കും 318 എഡിക്കും ഇടയിലാണ് ഇതെഴുതിയതെന്നാണു കരുതുന്നത്.
1967-ലെ ഷഡ്‌ദിന യുദ്ധത്തോടെ പൂർവ യെരൂശലേമും അവിടത്തെ ചുരുളുകളും ഇസ്രായേലിന്‍റെ അധീനതയിലായി. എങ്കിലും ചുരുൾ ഗവേഷണ സംഘത്തിന്‍റെ നയത്തിന്‌ ഒരു മാറ്റവും ഉണ്ടായില്ല. നാലാം ഗുഹയിൽനിന്നു കണ്ടെടുത്ത ചുരുളുകളിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വർഷങ്ങളല്ല, ദശകങ്ങൾതന്നെ എടുക്കുന്നു എന്നു കണ്ടപ്പോൾ പല പണ്ഡിതന്മാരും അതിനെതിരെ ശബ്ദമുയർത്തി. 1977-ൽ, ഓക്‌സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗേസാ വെർമെഷ്‌ അതിനെ 20-‍ാ‍ം നൂറ്റാണ്ടിലെ ഏറ്റവും വലിയ പാണ്ഡിത്യ കുംഭകോണം എന്നു വിളിച്ചു. ആ ചുരുളുകളിലെ വിവരങ്ങൾ ക്രിസ്‌ത്യാനിത്വത്തിനു ഹാനികരമാണെന്നും തന്മൂലം അവ മറെച്ചുവെക്കാൻ കത്തോലിക്കാ സഭ മനപ്പൂർവം ശ്രമിക്കുകയാണെന്നുമുള്ള ശ്രുതി പരന്നു തുടങ്ങി.
ഒടുവിൽ, 1980-കളിൽ ഗവേഷണ സംഘത്തിലെ പണ്ഡിതന്മാരുടെ എണ്ണം 20 ആക്കി. പിന്നീട്‌, 1990-ൽ മുഖ്യ പത്രാധിപരായി നിയമിക്കപ്പെട്ട, ഹീബ്രൂ സർവകലാശാലയിലെ ഇമ്മാനുവൽ ടോവിന്‍റെ നേതൃത്വത്തിൻ കീഴിൽ ഗവേഷകരുടെ എണ്ണം 50-ലധികമായി വർധിപ്പിച്ചു. തുടർന്ന്, ശേഷിച്ച ചുരുളുകളുടെ ഗവേഷണ ഫലങ്ങളെല്ലാം പ്രസിദ്ധീകരിക്കുന്നതിനു കർശനമായ ഒരു സമയപരിധി നിശ്ചയിക്കുകയും ചെയ്‌തു.
1991-ൽ അപ്രതീക്ഷിതമായി ഈ രംഗത്ത്‌ വലിയ ഒരു പുരോഗതി ഉണ്ടായി. ആദ്യം, പ്രസിദ്ധീകരിക്കപ്പെടാത്ത ചാവുകടൽ ചുരുളുകളുടെ പ്രാഥമിക പതിപ്പ് (ഇംഗ്ലീഷ്‌) പ്രസിദ്ധീകരിക്കപ്പെട്ടു. ആ ഗവേഷക സംഘത്തിന്‍റെ കൺകോർഡൻസിന്‍റെ ഒരു പ്രതിയെ ആസ്‌പദമാക്കി കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ്‌ അത്‌ ഉണ്ടാക്കിയത്‌. തുടർന്ന്, ഏതൊരു പണ്ഡിതനും ചുരുളുകളുടെ മുഴു ചിത്രങ്ങളും ലഭ്യമാക്കുന്നതാണെന്ന് കാലിഫോർണിയയിലെ സാൻ മറൈനോയിലുള്ള ഹണ്ടിങ്‌ടൺ ഗ്രന്ഥശാല പ്രഖ്യാപിച്ചു. താമസിയാതെ, ചാവുകടൽ ചുരുളുകളുടെ ഒരു തനിപ്പകർപ്പ് (ഇംഗ്ലീഷ്‌) പുറത്തിറങ്ങിയതോടെ, മുമ്പ് പ്രസിദ്ധീകരിക്കാതിരുന്ന ചുരുളുകളുടെ ചിത്രങ്ങൾ ലഭ്യമായി.
കണ്ടെടുത്ത തൊള്ളായിരത്തോളം ചുരുളുകളിൽ മിക്കതും വായിച്ചെടുക്കാനായിട്ടുണ്ടെങ്കിലും ചില ചുരുളുകളിലെ എഴുത്തോ ഭാഷയോ തിരിച്ചറിയാൻ ഗവേഷകർക്ക് ഇനിയുമായിട്ടില്ല. അവയുടെ പൂർണരൂപം ഡിജിറ്റൽ എഡിഷനായി തയാറാക്കിക്കഴിഞ്ഞാൽ പരിശോധന കൂടുതൽ എളുപ്പമാകും. ഒരുപക്ഷേ അവയിലാകാം ശാസ്ത്രത്തെയും ചരിത്രത്തെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടാവുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (2 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (2 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (2 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (2 hours ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (4 hours ago)

നാളെ പഠിപ്പുമുടക്ക്  (4 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (5 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (5 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (5 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (5 hours ago)

സ്വര്‍ണവില കുറഞ്ഞു  (6 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (6 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (6 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (7 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (7 hours ago)

Malayali Vartha Recommends