Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആത്മഹത്യ ചെയ്യണമെന്ന് ചിന്തിച്ചു പോയ സമയമുണ്ടായിരുന്നു, മകളെ തിരികെ കിട്ടണം…എന്ത് ചെയ്യണമെന്ന് അറിയില്ല, എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു… സാറാസിലെ അമ്മായി പൊട്ടിക്കരയുന്നു..കേൾക്കണം ഈ അമ്മയുടെ വേദന

17 JULY 2021 04:16 PM IST
മലയാളി വാര്‍ത്ത

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'സാറാസ്' കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത മുഖമാണ് സാറയുടെ കുശുമ്പത്തി അമ്മായിയുടേത്. എറണാകുളം തേവര സ്വദേശിയായ വിമലയായിരുന്നു മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായപ്രകടനവുമായെത്തുന്ന നാട്ടിൻപുറത്തുകാരി അമ്മായിമാരുടെ തനിപ്പകർപ്പായിരുന്നു സാറയുടെ അമ്മായി. ‘ആ ഇത് മറ്റേതാ, ഫെമിനിസം’ എന്ന ഡയലോഗ് പുത്തൻ തലമുറയിലെ പെൺകുട്ടികളെ ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാൽ അമ്മായിയുടെ റോൾ ചെയ്ത വിമല നാരായണൻ ഇതുവരെ സാറാസ് കണ്ടില്ല. താൻ അഭിനയിച്ച സിനിമയുടെ വിജയം ആഘോഷിക്കാൻ കഴിയാത്തവണ്ണം സങ്കടക്കടലിലാണ് വിമല

മൂത്ത മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായുള്ള ഓട്ടത്തിലാണ് വിമല. ഗുരുതരമായ വൃക്കരോഗം ബാധിച്ച മകള്‍ക്ക് തന്റെ വൃക്ക നല്‍കാനായി വിമല തയ്യാറാണെങ്കിലും അതിനുള്ള പണം കണ്ടെത്താനാവാതെ ഉഴലുകയാണ്. ഇപ്പോൾ ഇതാ മലയാളി വാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ വിമല മനസ്സ് തുറക്കുകയാണ്

സിനിമ വിജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. പലരും ഫോൺ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ എനിയ്ക്ക് സന്തോഷിക്കാൻ സാധിക്കുന്നില്ല. മകൾ ക്രിട്ടിക്കലാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആ സിനിമയിൽ കിട്ടിയ സന്തോഷം പോലും ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുന്നില്ലെന്നാണ് വിമല പറയുന്നത്

6 വർഷമായി മകൾ ചകിത്സയിലാണ്. ഇരുവൃക്കകളും തകാരാറിലായതിനാല്‍ ഡയലിസിസ് മാത്രമാണ് ആശ്രയം. ഒന്നര വർഷമായി ഡയാലിസസ്‌ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇനി കിഡ്‌നി മാറ്റിവെക്കുക മാത്രമാണ് ഏകപോംവഴി. അത് കൊണ്ടാണ് ഈ ഒരു ഫണ്ടിന് വേണ്ടി ഇറങ്ങിതിരിച്ചത് . എന്റെ മകളെ രക്ഷിക്കാൻ വേണ്ടി എല്ലാവരും സഹായിക്കണമെന്ന് വിമല കണ്ണീരോടെ പറയുകയാണ്

വേറെ കിഡ്‌നി വാങ്ങാനുള്ള നിവൃത്തി ഇല്ലാത്തത് കൊണ്ട് മകൾക്ക് എന്റെ കിഡ്നിയാണ് കൊടുക്കുന്നത്. കുറച്ച് ടെസ്റ്റ് ചെയ്തു കഴിഞ്ഞു. അതിൽ കുഴപ്പം ഒന്നുമില്ല. ആ ഒരു ധൈര്യത്തിലാണ് ഞാൻ നിൽക്കുന്നത്. ആത്മഹത്യ ചെയ്യണമെന്ന് വരെ ചിന്തിച്ചു പോയ സമയമുണ്ടായിരുന്നു. മകളെ ഓർത്താണ് ഇപ്പോൾ ജീവിക്കുന്നത് . എന്ത് ചെയ്യണമെന്ന് അറിയില്ല , മുന്നോട്ട് എങ്ങനെ പോകണമെന്ന് അറിയില്ല , എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നുവെന്നും വിമല പറയുന്നു.

ചെറിയ റോളുകൾ ലഭിക്കുന്നതിനാൽ സിനിമയിൽ നിന്നും വലിയ വരുമാനവും നടിക്ക് ലഭിക്കാറില്ല. രണ്ടുമൂന്നു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള വിമലയ്ക്ക് മതിയായ സിനിമാബന്ധങ്ങളില്ല. സിനിമാമേഖലയിലുള്ള ചിലരെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചിരുന്നു. മകളുടെ ജീവൻ രക്ഷിക്കാൻ ഇനി എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ഈ അമ്മ.

 പതിനേഴാം വയസ്സിലായിരുന്നു വിമലയുടെ വിവാഹം. മക്കൾ ഉണ്ടായി അധികനാളാകുന്നതിനു മുൻപ് ഭർത്താവ് മരിച്ചു. പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്താണ് വിമല കുട്ടികളെ വളർത്തിയത്. അച്ചാറുകള്‍, ഷാംപു എന്നിവ വീടുകളിൽ കൊണ്ടുപോയി വില്‍ക്കുക, തുണിത്തരങ്ങൾ വിൽക്കുക എന്നീ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയത്. മക്കളെ വിവാഹം ചെയ്തു അയയ്ക്കുകയും ചെയ്തു.

ഇതിനിടെ സിനിമാ യൂണിറ്റിൽ ജോലിക്കു പോയ വിമല ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങി. മഹേഷിന്റെ പ്രതികാരം, ഒന്നുരണ്ടു തമിഴ് സിനിമകൾ തുടങ്ങിയവ ചെയ്തിരുന്നു. കുഞ്ഞുണ്ടായി കഴിഞ്ഞതിനു ശേഷമാണ് കുടുംബത്തെ ആകെ തകർത്തുകളഞ്ഞ മാരക രോഗം മകൾക്ക് ബാധിച്ചത്.

ചെറിയ ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമലയുടെ മകളുടെ ഭർത്താവിന് കോവിഡ് വ്യാപകമായതോടെ ജോലി ചെയ്യാൻ കഴിയാതെയായി. വിമലയുടെ ചെറിയ വരുമാനത്തിലാണ് മകളുടെ ചികിത്സയും വീട്ടുചെലവുകളും നടക്കുന്നത്. കോവിഡ് കാലത്ത് വിമല ചെയ്ത ചിത്രമാണ് സാറാസ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വിമലയുടെ മകളെ ചികിത്സിക്കുന്നത്. 15 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് വേണ്ടിവരുന്നത്‌. തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ നല്ലവരായ മലയാളികളുടെ കനിവ് തേടുകയാണ് വിമല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (35 minutes ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (1 hour ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (1 hour ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (1 hour ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (1 hour ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (3 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (3 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (3 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (3 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (3 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

Malayali Vartha Recommends