മലയാള സീരിയലിലെ മുന്തിയ ഇനം കോഴിക്കൊരു പെണ്ണിനെ കണ്ടുപിടിച്ച് കൊടുക്ക്!! അപർണയെ വേണ്ടേ?? യഥാർത്ഥ ജീവിതത്തിൽ പ്രണയവുമില്ല, പെണ്ണുമില്ല: കുട്ടിയല്ല കേട്ടോ സാറാണ്, സജിന് പെണ്ണിനെ അന്വേഷിച്ച് ആനന്ദ് നാരായണന്‍

അമ്മയറിയാതെ എന്ന സീരിയലിലെ പാവത്താനായ നായകനാണ് വിനീത്. ഒരുപാട് നന്മയുള്ള, വളരെ പാവം ചെറുപ്പക്കാരന്‍. എന്നാല്‍ ആ വിനീതില്‍ നിന്നും അല്പ സ്വല്പം വ്യത്യാസം വിനീത് ആയി എത്തുന്ന സജിന്‍ ജോണിനുണ്ട്. അധ്യാപകന്‍ കൂടെയായ സജിന്‍ ആവശ്യത്തിന് ദേഷ്യം പിടിയ്ക്കുകയൊക്കെ ചെയ്യുന്ന സാധാ മനുഷ്യനാണ്.
സീരിയലില്‍ അപര്‍ണയെ ജീവിത സഖിയാക്കിയെങ്കിലും അവളുടെ സ്നേഹം ഒരു ഡൈവേഴ്‌സ് വരെ എത്തിയിട്ടാണ് തിരികെ വിനീതിന് ലഭിച്ചത്. അതേ സമയം യഥാര്‍ത്ഥത്തില്‍ അപര്‍ണയെ പോലെ ഒരു പെണ്‍കുട്ടി പോലും സജിന്റെ ജീവിതത്തിലില്ല. ബാച്ചിലര്‍ ലൈഫ് ആസ്വദിയ്ക്കുന്ന സജിന് ഒരു വിവാഹ പരസ്യം നല്‍കുകയാണ് കുടുംബ വിളക്ക് എന്ന സീരിയലില്‍ അനിരുദ്ധ് ആയി എത്തുന്ന ആനന്ദ് നാരായണന്‍.
കോഴിക്ക് പെണ്ണിനെ വേണം
ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലില്‍ സസ്‌നേഹം സീരിയലിലെ മിഥുനൊപ്പം അതിഥിയായി എത്തിയതാണ് സജിനും. ഇപ്പോഴും കല്യാണം കഴിക്കാതെ, സിംഗിളായി തുടരുകയാണല്ലോ, കല്യാണം കഴിക്കണ്ടേ എന്ന് ചോദിച്ചോള്‍ ആലോചനകള്‍ നടക്കുന്നുണ്ട് എന്ന് സജിന്‍ പറഞ്ഞു. എന്നാല്‍ പിന്നെ ഈ ചാനലിലൂടെ ഒരു പരസ്യം നല്‍കാം എന്നായി ആനന്ദ്. 'മലയാള സിനിമയിലെ മുന്തിയ ഇനം കോഴിയായ നടന് പെണ്ണിനെ വേണം' എന്നാണ് ആനന്ദ് നല്‍കിയ പരസ്യ വാചകം.
സിംഗിള്‍ ആണ് എന്ന് അറിയാവുന്നത് കൊണ്ട് പലരും പ്രപ്പോസ് ചെയ്യാറുണ്ട്. വരുന്നതില്‍ നിന്ന് എനിക്ക് ഇണങ്ങുന്ന ഒരാളെ കണ്ടാല്‍ മുന്നോട്ട് പോകാം എന്നാണ് ആലോചന എന്ന് സജിന്‍ പറയുന്നു. ഇതുവരെ പ്രണയം ഒന്നും ഇല്ല എന്നും, വിവാഹ ആലോചന ഇപ്പോള്‍ കാര്യമായി നടക്കുന്നുണ്ട് എന്നമാണ് നടന്‍ പറഞ്ഞത്.
അതേ സമയം തന്റേത് ഒരു പ്രണയ വിവാഹം ആയിരിക്കില്ല എന്ന് സജിന്‍ ജോണ്‍ വ്യക്തമാക്കുന്നു. വിവാഹ ശേഷമുള്ള പ്രണയത്തിലാണത്രെ നടന്‍ വിശ്വസിയ്ക്കുന്നത്. അധ്യാപകനായ സജിന്‍ അഭിനയത്തിന് വേണ്ടി ചെറിയ ഇടവേള എടുത്തിരുന്നു. പക്ഷെ ഇപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ അധ്യാപനവും അഭിനയവും നടക്കുന്നുണ്ട്.
അഭിനയിക്കണം എന്ന് ചെറുപ്പത്തിലേ ആഗ്രഹം ഉണ്ടായിരുന്നു. അതിന്റെ പുറത്ത് സീരിയല്‍ നടന്മാരെയൊക്കെ സുഹൃത്തുക്കളാക്കുകയും ചെയ്തിരുന്നു. ഏത് ഓഡിഷന്‍ കണ്ടാലും ബയോഡാറ്റ അയക്കുകയും ചെയ്യും. അങ്ങനെയാണ് ഭ്രമണം എന്ന സീരിയലില്‍ അവസരം കിട്ടിയത്. ജോയ്‌സിയുടെ ഭ്രമണത്തിലൂടെയാണ് സജിന്റെ തുടക്കം.
https://www.facebook.com/Malayalivartha

























