ചങ്ങനാശേരി മാര്‍ക്കറ്റിലൂടെ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു വരുന്ന ഒരു സീനുണ്ട്; ഇടയ്ക്ക് മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടും; പൊലീസുകാരനേയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴും; സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി; വീഴുന്ന സമയം ഒന്നും സംഭവിക്കാതിരിക്കാന്‍ വൈക്കോലും ഇട്ടു; ആക്ഷന്‍ പറഞ്ഞാലുടൻ മോഹന്‍ലാല്‍ ചാടണം; പക്ഷേ ആക്ഷൻ പറഞ്ഞ സമയത്ത് സംഭവിച്ചത് മറ്റൊന്ന്!!! ഭയന്ന് വിറച്ച ത്യാഗരാജന്‍ ലാലിനെ വഴക്ക് പറഞ്ഞു

താരങ്ങൾ സിനിമയ്ക്ക് വേണ്ടി റിസ്‌ക്കുകൾ എടുക്കുന്നത് സർവ്വ സാധാരണമാണ് . സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ റിസ്‌ക് എടുത്ത ഒരു സീനിനെ കുറിച്ചും ആ സീന്‍ കഴിഞ്ഞ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്ന ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വഴക്ക് പറഞ്ഞതിനെ കുറിച്ചുമുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മണിയന്‍ പിള്ള രാജു.
ആ സിനിമയിൽ ചങ്ങനാശേരി മാര്‍ക്കറ്റിലൂടെ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു വരുന്ന ഒരു സീനുണ്ട്. ഇടയ്ക്ക് മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടും. പൊലീസുകാരനേയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുകയും ചെയ്യും. സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ അതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി. ഈ വീഴുന്ന സമയം മോഹന്‍ലാലിന് ഒന്നും സംഭവിക്കാതിരിക്കാന്‍ വൈക്കോലും ഇട്ടു.
പവറുള്ള പെട്രോള്‍ ജീപ്പായിരുന്നു ഈ രംഗത്തിന് വേണ്ടി വേണ്ടത്. പക്ഷേ കൊണ്ടുവന്നത് ഡീസല്‍ ജീപ്പായിരുന്നു . ചിത്രീകരണം തുടങ്ങി ആക്ഷന്‍ പറഞ്ഞാലുടൻ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ ആ പറഞ്ഞ സമയത്ത് മോഹന്‍ലാല്‍ ചാടിയില്ല. ജീപ്പ് ഉയരത്തില്‍ പൊങ്ങിയ ശേഷമായിരുന്നു മോഹന്‍ലാല്‍ ചാടിയത്. സീന്‍ ഭംഗിയായിരുന്നു.
പക്ഷേ മോഹന്‍ലാലെടുത്തത് നല്ല റിസ്‌ക്കായിരുന്നു എന്ന് പറയാതെ വയ്യെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. ഈ കാര്യത്തിൽ ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വഴക്കു പറഞ്ഞു. അദ്ദേഹം ചോദിച്ചത് നിന്നെ പോലെയുള്ളവരുടെ ജീവന്‍ പോയിരുന്നെങ്കില്‍ താന്‍ എന്തുചെയ്യുമായിരുന്നുവെന്നാണ്. ഫൈറ്റേഴ്‌സ് പോലും ഇത്രയും റിസ്‌ക്കെടുക്കില്ലെന്നും .
ജീപ്പിന്റെ ടയര്‍ പാലത്തില്‍ കയറുമ്പോള്‍ ചാടണമെന്ന് പറഞ്ഞിരുന്നില്ലെയെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ ലാലിനോട് ചോദിച്ചുവെന്നാണ് മണിയൻ പിള്ള രാജു പറഞ്ഞിരിക്കുന്നത്. സിനിമാ മേഖലയിലെ താരങ്ങളുടെ ഷൂട്ടിംഗ് അനുഭവങ്ങള്‍ കേള്‍ക്കുമ്പോഴാണ് അവർ എന്ത് മാത്രം റിസ്ക്ക് എടുക്കുന്നവെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha

























