Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഇനിയും ഇതുപോലെ ആവർത്തിച്ചാല്‍ ഞാൻ വീണ്ടും പ്രതികരിക്കും.... പ്രതികരണം മാന്യമായി തന്നെയാകും.... കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമർശനങ്ങളെയും ഞാൻ സ്വീകരിക്കും.... എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമർശിക്കാം... വിമർശനങ്ങളിലൂടെ വളർന്നുവന്നയാളാണ് ഞാൻ...നാളെ ഇതിന്റെ പേരിൽ എന്നെ മലയാള സിനിമയിൽ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും...വികാരഭരിതനായി ഉണ്ണി മുകുന്ദൻ

30 JANUARY 2023 01:20 PM IST
മലയാളി വാര്‍ത്ത

 

യൂട്യൂബറോട് അപമര്യാദയായി സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പറഞ്ഞ രീതിയോട് എതിർപ്പുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാൽ ഇനിയും പ്രതികരിക്കുമെന്ന് നടൻ പറഞ്ഞു. കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിലാണ് ഉണ്ണിമുകുന്ദൻ നിലപാട് ആവർത്തിച്ചത്. ഇതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തിൽ ഒന്നും നേടാനില്ല എന്നും നടൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതികരണത്തിൽ ഏറെ വികാരഭരിതനായാണ് ഉണ്ണി മുകുന്ദൻ തന്റെ പ്രസംഗം ആരംഭിച്ചത്.

 

 

 

 

‘‘ഞാൻ പല കോളജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല. നന്ദി പറയുന്നു. പ്രഗതിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഞാൻ പഠിച്ച സ്കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. അവിടെനിന്നും ഇവിടെ വരെ എത്താൻ കുറച്ച് സമയെടുത്തു. എന്റെ ജീവിതത്തിൽ ഒരു സ്റ്റേജിൽ വിളിച്ചുവരുത്തി കണ്ണുനനയിച്ചിട്ടില്ല ആരും. എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, നന്നായി സംസാരിക്കാനോ, നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാം. സിനിമയെ ആത്മാർഥമായി സ്നേഹിച്ചു.

 

 

 

വർഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വർഷം ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങൾ മനസ്സിലാക്കി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാൾ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എനിക്കറിയില്ല.

 

 

 

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില കാര്യങ്ങൾ വച്ച് നോക്കിയാൽ ഒരിക്കലും പെരുമാറാൻ പറ്റാത്ത രീതിയിൽ വാക്കുകൾ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. ഇവിടെ സിനിമയിൽ അഭിനയിക്കാൻ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങൾ ഇഷ്ടപ്പെടുന്നത് സിനിമാ നടൻ മാത്രമായല്ല ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പത്ത് വർഷം കൊണ്ട് ഞാൻ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂർണമായ എന്റെ വിശ്വാസം.

 

 

 

 

എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയേയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ച് തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരിൽ സിനിമാ ജീവിതും പോകുമെന്നും കോൾ റെക്കോർഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടോ കാര്യമില്ല. ഞാൻ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്. ഇവിടെ വരാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഇക്കാര്യങ്ങൾ പറയേണ്ട വേദിയാണോ ഇതെന്ന് എനിക്കറിയില്ല. എന്നെക്കുറിച്ച് ഇത്രയും നല്ല വാക്കുകൾ നിങ്ങൾ പറയുമ്പോൾ ഞാനിവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോൾ യൂട്യൂബിൽപോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങൾ ചിന്തിക്കരുത്. അതെന്തുകൊണ്ടെന്നു വച്ചാൽ, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല.

 

 

 

 

നാളെ ഇതിന്റെ പേരിൽ എന്നെ മലയാള സിനിമയിൽ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനുശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപത് ദിവസം അവളെ പൊന്നുപോലെയാണ് നോക്കിയത്. അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാൻ വളർന്ന സാഹചര്യവും എന്നെ വളർത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്.

 

 

 

അതിനെ ചോദ്യം ചെയ്താൽ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികൾ മാറില്ല. ഇനിയും ഇതുപോലെ ആവർത്തിച്ചാല്‍ ഞാൻ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമർശനങ്ങളെയും ഞാൻ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമർശിക്കാം. വിമർശനങ്ങളിലൂടെ വളർന്നുവന്നയാളാണ് ഞാൻ. പൈസ മുടക്കി സിനിമ കാണുന്ന ആൾക്ക് സിനിമയെ വിമർശിക്കാൻ പൂർണ അവകാശമുണ്ട്. അതിനെ ഞാൻ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു.’’–ഉണ്ണി മുകുന്ദൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (40 minutes ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (56 minutes ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (1 hour ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (1 hour ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (1 hour ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (1 hour ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (1 hour ago)

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു...  (1 hour ago)

എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കി ; സര്‍ക്കാര്‍ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

ഗാലറിയിലിരുന്ന് സംസാരിക്കാൻ എളുപ്പമാണ്, ഗ്രൗണ്ടിലിറങ്ങി കളിക്കണം"; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്  (2 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (2 hours ago)

കടുത്ത വിമർശനവുമായി ഹൈക്കോടതി  (2 hours ago)

കെ എം ബഷീറിന്റെ മരണം: വിചാരണക്കോടതി മാറ്റിയതിനെതിരെ ഭാര്യ ഹൈക്കോടതിയിൽ...  (2 hours ago)

പാണക്കാട് മണ്ണിടിച്ചിൽ; വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ  (2 hours ago)

നടി തൃഷയ്‌ക്കെതിരായ 'ദ്വയാർഥ' പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ വിവാദം...  (2 hours ago)

Malayali Vartha Recommends