Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം


കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

ആത്മഹത്യ ഒന്നിനും പരിഹാരമല്ലല്ലോ...? പിന്നെ എന്തിന് ഇവര്‍ ആത്മഹത്യ ചെയ്തു, വഞ്ചനയോ അതോ ജീവിത വിരക്തിയോ...

18 DECEMBER 2015 10:04 AM IST
മലയാളി വാര്‍ത്ത.

ആര്‍ക്കും പിടികിട്ടാത്ത മേഖലയാണ് സിനിമ. ഇവിടെ ചിലര്‍ മുന്നേറുന്നു, ചിലര്‍ വിടിവിട്ട് താഴെവീഴുന്നു, ചിലര്‍ ചിലരെ ചവിട്ടി മുന്നോട്ടു പോകുന്നു. വീഴുന്നവര്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ മരണമെന്ന ലോകത്തേക്ക് ജീവിതം പറിച്ചു നടന്നു. ഇങ്ങനെ എത്ര നടിമാരാണ് ആത്മഹത്യയെന്ന പരിഹാരത്തില്‍ ജീവിതം അവസാനിപ്പിച്ചത്. നടിമാരായ ജിയ,ശിഖ, തെന്നിന്ത്യയെ ഇളക്കി മറിച്ച സില്‍ക്ക് സ്മിത, മയൂരി, ദിവ്യ,വിവേക ബാബാജി അങ്ങനെ കടന്നു പോകുന്നു അവരുടെ നിര. പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന് ഇവരുടെ ഓരോരുത്തരുടേയും മരണം അടിവരയിട്ടുറപ്പിക്കുകയാണ്. കാരണം ജീവിത സംതൃപ്തിക്കായി താനെന്ത് നേടി എന്ന ചോദ്യമുയര്‍ന്നപ്പോഴാണ് ഇവരില്‍ പലരും മരണത്തെ മനസ്സുകൊണ്ട് സ്വീകരിച്ചത്.
ഒരുകാലത്ത് തെന്നിന്ത്യയുടെ രോമാഞ്ചമായിരുന്ന സില്‍ക്ക് സ്മിതയുടെ ആത്മഹത്യയാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച മരണം.1996 സെപ്റ്റംബര്‍ 23നാണ് സ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കരിയര്‍ ഗ്രാഫ് താഴ്ന്നതിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രയാസങ്ങളാണ് ഇവരെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ യഥാര്‍ത്ഥ പേര്. നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്മിതയെ വളരെ ചെറുപ്പത്തില്‍തന്നെ വിവാഹം കഴിച്ചയച്ചിരുന്നു. ഭര്‍ത്താവുമായി യോജിച്ചുപോകാന്‍ കഴിയാത്തതിനാല്‍ വീടുവിട്ടിറങ്ങിയ സ്മിത മദ്രാസിലുള്ള അമ്മായിയുടെ അടുക്കലാണ് അഭയം കണ്ടെത്തിയത്. ടച്ചപ്പ് ആര്‍്ട്ടിസ്റ്റായി സിനിമയില്‍ എത്തിയ സ്മിത ചെറിയ ക്യാരക്ടര്‍ റോളുകളിലൂടെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. പക്ഷേ അവരുടെ ലൈംഗീക ആകര്‍ഷകത്വം തിരിച്ചറിഞ്ഞ സിനിമാലോകത്ത് വളരെ പെട്ടന്നാണ് ഒരു രതിദേവതയായി അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. സില്‍ക്ക് സ്മിത ആടിപ്പാടാനുള്ള ഇവരുടെ ആത്മഹത്യക്ക് പിറകില്‍ എന്ത്? സിനിമകള്‍ക്കേ കാണികളുള്ളൂ എന്ന നിലയിലേക്ക് വരെ തെന്നിന്ത്യന്‍ സിനിമാമേഖല എത്തിപ്പെട്ടു. പക്ഷേ പലരുടെ കൈകളിലൂടെ കടന്നു പോയ ജീവിതമായിരുന്നു സ്മിതയുടേയത്. പല പ്രമുഖരും അവരെ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തു. വെള്ളിവെളിച്ചത്തില്‍ കണ്ണുമങ്ങിയ ആദ്യകാലങ്ങളില്‍ അതുതിരിച്ചറിയാന്‍ അവര്‍ മെനക്കെട്ടില്ല. പിന്നീട് കാലിടര്‍ച്ചകള്‍ മനസ്സിലാക്കിയരൃപ്പോഴേക്കും ജീവിതത്തിന്റെ ഏറിയപങ്കും അവര്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു സ്മിതയുടെ ആത്മഹത്യ.
അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജീവിതത്തെ സംബന്ധിച്ചുണ്ടായ അരക്ഷിതാവസ്ഥയാണ് ശിഖയെ മരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ മരണത്തോടനുബന്ധിച്ച് പുറത്തുവന്നിട്ടുള്ള നിഗമനം. വല്ലപ്പോഴും മാത്രം ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ ശിഖക്ക് മതിയായ സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍ പ്രാപ്തിയുള്ളതായിരുന്നില്ല. ഇതില്‍ നിരാശയായ താരം ജീവിതം തന്നെ അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ ശിഖക്ക് തൊട്ടുമുമ്പേ നാം കേട്ട മരണവാര്‍ത്ത ജിയാഖാന്റേതായിരുന്നു. 2013 ജൂണ്‍ മൂന്നിനായിരുന്നു ജിയയുടെ മരണം. ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന ജിയ പഴയകാല ബോളിവുഡ് നടിയായിരുന്ന അമ്മ റാബിയ അമീന്റെ പാത പിന്തുടര്‍ന്നാണ് ബോളിവുഡില്‍ എത്തിപ്പെടുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ രംഗീല കണ്ട് ആറാമത്തെ വയസ്സില്‍ തന്നെ തന്റെ കരിയര്‍ ബോളിവുഡ് തന്നെ എന്നുറപ്പിച്ച ജിയ സാല്‍സ, ബെല്ലി ഡാന്‍സ്, കഥക്, ജാസ്, സാംബ തുടങ്ങി വിവിധ നൃത്ത രൂപങ്ങളും മാന്‍ഹാട്ടന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ലീ സ്ട്രാസ്‌ബെര്‍ഗ് തിയേറ്ററില്‍ നിന്നും അഭിനയ പാഠങ്ങളും പഠിച്ചാണ് ബോളിവുഡില്‍ കാലുറപ്പിക്കാന്‍ എത്തുന്നത്.
തന്നില്‍ സിനിമാ മോഹങ്ങള്‍ ഉയര്‍ത്തിയ രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനും ജിയക്ക് സാധിച്ചു. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ജിയയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷത്തെ മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ജിയ നേടി. തൊട്ടടുത്ത വര്‍ഷം ഇവരുടെ ആത്മഹത്യക്ക് പിറകില്‍ എന്ത്? ബോക്‌സ് ഓഫീസ്
തൂത്തുവാരിയ ഗജിനിയുടെ വിജയം ആമിര്‍ഖാനും അസിനുമൊപ്പം ജിയയും ആഘോഷിച്ചു. പടിപടിയായി ബോളിവുഡിനെ കീഴടക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്നൊരു ദിനം ജിയ ജീവിതം അവസാനിപ്പിക്കുന്നത്. ജുഹുവിലെ വസതിയില്‍ അമ്മയും സഹോദരിമാരും ഇല്ലാത്ത സമയത്ത് സീലിങ്ങ് ഫാനില്‍ കുരുക്കിട്ട് അവള്‍ ജീവിതം അവസാനിപ്പിച്ചു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ജിയയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യാകുറിപ്പ് നിരവധി വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതേ തുടര്‍ന്ന ജിയയുമായി പ്രണയ ബന്ധത്തിലായിരുന്ന സഞ്ജയ് പഞ്ചോളിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇന്നും ജിയയുടെ മരണത്തെ കുറിച്ച വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
കരിയറിലുണ്ടായ തകര്‍ച്ച, പ്രണയത്തകര്‍ച്ച, സാമ്പത്തിക ക്ലേശങ്ങള്‍ എന്നിവയാണ് കാമസൂത്രയുടെ മോഡലായിരുന്ന വിവേക ബാബാജിയുടെ ആത്മഹത്യക്ക് കാരണമായി പറയപ്പെട്ടിരുന്നത്. ജീവിതത്തിലുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന കുറിപ്പെഴുതി വച്ചാണ് നടി മയൂരി ആത്മഹത്യ ചെയ്തതെങ്കില്‍ ജീവിതം തരുന്ന പിരിമുറുക്കങ്ങളെ മറികടക്കാന്‍ ആവുന്നില്ലെന്ന കുറിപ്പെഴുതി വച്ചാണ് ടെലിവിഷന്‍ നടിയായിരുന്ന കുല്‍ദീപ് രണ്‍ധവ മരണത്തെ സ്വീകരിച്ചത്.
പതിനാറുവയസ്സില്‍ നിലാപെണ്ണേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യാ ഭാരതിയുടെ മരണത്തെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ ഇന്നും നീങ്ങിയിട്ടില്ല. അപകടമരണമെന്നെഴുതി അന്വേഷണം അവസാനിപ്പിച്ചെങ്കിലും ദിവ്യയുടെ ആരാധകര്‍ ഇന്നും അവരുടെ മരണത്തെ അപകട മരണമായി ഉള്‍ക്കൊണ്ടിട്ടില്ല. വളരെ പെട്ടന്ന് തെന്നിന്ത്യയും ബോളിവുഡും ഒരു പോലെ കീഴടക്കിയ ദിവ്യയെ ശ്രീദേവിയോടാണ് സിനിമാലോകം ഉപമിച്ചിരുന്നത്. പത്തൊമ്പതാമത്തെ വയസ്സില്‍ അവര്‍ താമസിച്ചിരുന്ന ഇവരുടെ ആത്മഹത്യക്ക് പിറകില്‍ എന്ത്?മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും താഴേക്ക് വീണാണ് ദിവ്യ മരണപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് യുജി 2026 പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് ഫോമിലെ തെറ്റുകൾ തിരുത്താൻ അവസരം...  (9 minutes ago)

അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി; ഇനി അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍  (24 minutes ago)

ആ വേർപാട് സഹിക്കാനായില്ല.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി...  (1 hour ago)

ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം  (1 hour ago)

ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ  (1 hour ago)

സ്വർണവിലയിൽ കുറവ്... പവന് 720 രൂപയുടെ കുറവ്  (1 hour ago)

കണ്ണീരടക്കാനാവാതെ... മസ്കത്ത് റൂവിയിൽ പത്ത് വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (2 hours ago)

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സെൻസെക്സ് 560.06പോയിന്റ് ഇടിഞ്ഞു,  (2 hours ago)

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു  (2 hours ago)

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു  (3 hours ago)

വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി.. .  (4 hours ago)

വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ടൂര്‍ സില്‍വര്‍ മീറ്റിങില്‍ 6.31 മീറ്റര്‍ ഉയരം താണ്ടി ഡുപ്ലാന്റിസ്  (4 hours ago)

Malayali Vartha Recommends