പെയിന്റടിച്ചും ഓട്ടോ ഓടിച്ചും ജീവിതം തള്ളി നീക്കുമ്പോഴും തലയ്ക്കു പിടിച്ചത് പ്രണയവും സിനിമയം, അവസാനം രണ്ടും കിട്ടി, ജീവിതം തുറന്നു പറഞ്ഞു ഹരീഷ് കണാരന്‍

പെയിന്റിംഗ്, ഇലകട്രീഷ്യന്‍, കല്‍പ്പണി, തിയറ്റര്‍ ഓപ്പറേറ്റര്‍,ഓട്ടോ ഡ്രൈവര്‍ എന്നി പലതരം ജോലികള്‍ ചെയ്ത് ജീവിതത്തോട് മല്ലിട്ട് ഇന്ന് സിനിമയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കലാകാരന്‍ നമ്മുക്കുണ്ട്. അത് മറ്റാരുമല്ല ഹരീഷ് കണാരന്‍.
പത്താംക്‌ളാസ് കഴിഞ്ഞപ്പോള്‍ ജീവിത സഹചര്യം വെല്ലുവിളി തീര്‍ത്തപ്പോള്‍ പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. , കല്‍പ്പണി, പെയിന്റിങ്,തിയറ്റര്‍ ഓപ്പറേറ്റര്‍,ഓട്ടോ ഡ്രൈവര്‍ എന്നിങ്ങനെ പല വേഷങ്ങള്‍... ഇതിനിടയിലാണ് പഠിക്കണമെന്ന മോഹം മനസ്സിലെത്തിയത്. അങ്ങനെ കോഴിക്കോട് പെരുമണ്ണയിലെ ടാഗോര്‍ ട്യൂഷന്‍ സെന്ററിലെത്തി.അവിടെവെച്ചാണ് പാട്ടുകാരിയായ സന്ധ്യയെ കാണുന്നത്. പിന്നെ പത്ത് വര്‍ഷത്തെ പ്രണയം. അവസാനം വിവാഹം സഫലമായി. പ്രണയമാണ് തന്റെ തലവര മാറ്റിയതെന്ന് ഹരീഷ്.
ഇതിനിടെ മഴവില്‍ മനോരമയുടെ കോമഡി ഫെസ്റ്റിവല്‍ താരമായി. ഇന്ന് ഹരീഷ് മലയാള സിനിമയിലെ തിരക്കുള്ള താരം.
പത്താംക്‌ളാസ് കഴിഞ്ഞപ്പോള്‍ പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. തിയറ്റര്‍ ഓപ്പറേറ്റര്‍, കല്‍പ്പണി, പെയിന്റിങ്, ഓട്ടോ ഡ്രൈവര്‍...എന്നിങ്ങനെ പല വേഷങ്ങള്‍ ജീവിതത്തില്‍ അണിഞ്ഞിട്ടുണ്ട്. അക്കാലത്ത് ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്ന് 'കാലിക്കറ്റ് ഫ്രണ്ട്‌സ്' എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. 600 രൂപ പ്രതിഫലം വാങ്ങിയൊക്കെ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പെയിന്റിങ് ജോലിക്കുപോകുമ്പോള്‍ ആവശ്യത്തിന് ലീവെടുക്കാനും മറ്റും പറ്റും. ഞങ്ങളുടെ പരിപാടി കണ്ട് കോഴിക്കോട് 'സൂപ്പര്‍ ജോക്‌സ്' എന്ന പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലേക്ക് വിളിച്ചു. വര്‍ഷത്തില്‍ 200 പരിപാടിവരെ നടത്തുമായിരുന്നു. അന്ന് ഞങ്ങള്‍ അവതരിപ്പിച്ച നുണമത്സരം എന്ന ഐറ്റം വന്‍ ഹിറ്റായിരുന്നു. പിന്നീട് ചാനല്‍ റിയാലിറ്റി ഷോയില്‍ ആ പരിപാടിയിലെ കഥാപാത്രത്തെ വികസിപ്പിച്ചാണ് ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രമാണ് ഹരീഷ് പെരുമണ്ണയെ സിനിമയിലെത്തിച്ചത്.
പത്താം ക്‌ളാസുവരെമാത്രമേ സ്‌കൂളില്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സ്‌കൂളില്‍ മിമിക്രി അവതരിപ്പിക്കുമായിരുന്നു. ദിലീപ്, നാദിര്‍ഷാ, ജയറാം തുടങ്ങിയവരുടെ ഓഡിയോ കാസറ്റ് കേട്ട് അതേപോലെ അനുകരിക്കുകയായിരുന്നു പതിവ്. ദേവരാജന്‍ എന്ന കൂട്ടുകാരനും ഞാനും ചേര്‍ന്നായിരുന്നു പരിപാടി അവതരിപ്പിച്ചത്. കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളിലാണ് പഠിച്ചത്. കുട്ടിക്കാലത്തേ സിനിമ കാണുക വലിയ ഹരമായിരുന്നു. ഒന്നാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ എന്നെ അച്ഛന്‍ സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു- ഹരീഷ് കണാരന്‍ വിശദീകരിക്കുന്നു.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. പിന്നെ മാമന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്. പത്താംക്ലാസ് വരെ പഠിച്ചു. സിനിമാ തിയേറ്ററില്‍ പ്രൊജക്ട് ഓപ്പറേറ്ററാകാനും ഓഫ്‌സൈറ്റ് പ്രിന്റിങ് പ്രസില്‍ ജോലി ചെയ്യാനും നടത്തിയ ശ്രമം വിജയിച്ചില്ല. അപ്പോഴാണ് പെയിന്റിഗും ഓട്ടോ ഓടിക്കലും തുടങ്ങിയത്. വി ഫോര്‍ യു എന്ന ട്രൂപ്പിലൂടെയാണ് ഞാന്‍ മിമിക്രിയില്‍ സജീവമായത്. ഈ എക്‌സ്പീരിയന്‍സാണ് മനോരമയുടെ പരിപാടിയില്‍ തുണയായത്. സ്വാതന്ത്ര്യസമര സേനാനിയെന്നൊക്കെ വെറുതെ പറയുന്ന കണാരനെ ജനത്തിന് ഇഷ്ടമായി. ഇത് തന്റെ ജീവിതം മാറ്റി മറിച്ചെന്ന് ഹരീഷ് കണാരന്‍ പറഞ്ഞു.13 വര്‍ഷമായി ചെമ്പൈ സംഗീതോത്സവത്തില്‍ പാടുന്ന ഭാര്യ സന്ധ്യയും മകന്‍ ധ്യാന്‍ഹരിയുമൊത്ത് ജീവിതം ആസ്വദിക്കുകയാണ് ഹരീഷ് കണാരന്‍.
https://www.facebook.com/Malayalivartha





















