പ്രിയകൂട്ടുകാരന് ആദരമര്‍പ്പിച്ച് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് സംഗീതാര്‍ച്ചന... കണ്ണീരോടെ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ
ലക്ഷ്മിയെ തനിച്ചാക്കി ബാലുവും ജാനിയും യാത്രയായപ്പോൾ എല്ലാവരുടെയും ഉള്ളിൽ കനലായി മാറിയത് തനിച്ചായ ലക്ഷ്മിയെ കുറിച്ചായിരുന്നു. ഗുരുത പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ യാഥാർഥ്യങ്ങൾ മനസിലാക്കി ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം അന്തരിച്ച പ്രശസ്ത വയലിസ്റ്റ് ബാലഭാസ്‌കറിന് ആദരമര്‍പ്പിച്ച് സുഹൃത്ത് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് സംഗീതാര്‍ച്ചന. 'ബാലഭാസ്‌കര്‍ സ്മൃതി' എന്ന പേരില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് പരിപാടി നടന്നത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ സികെ ഉണ്ണിയും ചടങ്ങിനെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണ ശേഷം ആദ്യമായാണ് അച്ഛന്‍ സികെ ഉണ്ണി ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എകെ ബാലനും ഒപ്പം അദ്ദേഹവും നിലവിളക്ക് കൊളുത്തി. ബാലുവിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുമിട്ടാണ് സ്റ്റീഫന്‍ ദേവസി എത്തിയത്.
സ്റ്റീഫന്‍ ദേവസിയിലൂടെ ബാലുവിന്റെ പ്രിയപ്പെട്ട ഈണങ്ങള്‍ നിറഞ്ഞ സദസില്‍ ഒഴികിയെത്തി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രതിമാസ പരിപാടി സംസ്‌കൃതി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളിപ്പുറത്ത് വച്ച് സംഭവിച്ച അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. സെപ്റ്റംബര്‍ ഇരുപ്പത്തിയഞ്ചാം തീയതി തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെ നാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha