പ്രതിശ്രുത വരൻ ഒരു പുരുഷനല്ല, സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും നടി രാഖി സാവന്ത്
ബോളിവുഡിലെ വിവാദനായികയായ രാഖി സാവന്ത് കൊമഡിതാരമായ ദീപക് കലാലിനെ വിവാഹം ചെയ്യുന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വിവാഹം നടക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാഖി. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്റെ ആരാധകരുടെ അഭ്യർത്ഥന വകവയ്ക്കാതെയാണ് ദീപകിനെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. അദ്ദേഹം ഉടൻതന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തിൽ പറഞ്ഞു. രാഖിയുടെ വിചിത്രമായ വാദങ്ങളെ പരിഹസിച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ പ്രശസ്തിക്കായി ഏതറ്റംവരെയും പോകുന്ന രാഖിക്ക് ഇതൊന്നും കേട്ടമട്ടില്ല.
''ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകൾ തമ്മിൽ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്. അദ്ദേഹം ഉടൻ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഖത്തോടെയാണ് ഞാൻ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങനെ സെക്‌സിയായ വസ്ത്രങ്ങൾ ധരിക്കും- രാഖി പറഞ്ഞു.
അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചതെന്നും രാഖി പറയുന്നു. കൂടാതെ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതിനെ രാഖി പരിസഹിച്ചു. തന്നെ അംബാനി ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് പോകാന്‍സൗകര്യപ്പെട്ടില്ല എന്നും രാഖി പറയുന്നു ബോളിവുഡിലെ എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അംബാനിയുടെ മകളുടെ ആയിരം കോടി രൂപ ചെലവിട്ട വിവാഹത്തിന് എന്റെ സുഹൃത്തായ ആമീര്‍ഖാനെകൊണ്ട് ഭക്ഷണം വിളമ്ബിച്ചു, സല്‍മാന്ഖാനെ കൊണ്ട് നൃത്തം ചെയ്യിച്ചു, പുരോഹിതനെ വിളിച്ചില്ല പകരം, പ്രിയപ്പെട്ട അമിതാഭ് ബച്ചനെ കൊണ്ട് പുരോഹിതന്റെ പണിയും ചെയ്യിച്ചു. അംബാനി ആ പണം എന്തുകൊണ്ട് കൃഷിക്കാര്‍ക്കും പാവങ്ങള്‍ക്കും നല്കിയില്ല.
നോക്കൂ, അംബാനി എന്നെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. പക്ഷേ ഭാഗ്യത്തിന് ഞാന്‌അതില്പങ്കെടുത്തില്ല. ഞാ്ന്‍ നൃത്തം ചെയ്യാന്‌പോയില്ല. അവര്‌എനിക്ക് പകരം ബിയോണ്‍സിനെ വിളിച്ചു. ഞാന്‌ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്. 20 ലക്ഷം രൂപ നല്കി എന്റെ ഡ്യൂപ്ലിക്കേറ്റായ ബിയോണ്‍സിനെ കൊണ്ടുവന്നു. എന്റെ ഡ്രസ്സ് പോലു അവര്‌കോപ്പിയടിച്ചു. അതുകൊണ്ടാണ് ഞാന്‌ആ വിവാഹത്തിന് പോകാതിരുന്നതെന്നും താരം പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് ദീപക്കിന് മര്‍ദ്ദനമേല്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗുരുഗ്രാമില്‍ വച്ചായിരുന്നു കലാലിന് ക്രൂര മര്‍ദ്ദനമേറ്റത്. റാപ്പ് ഗായകന്‍ ഫസില്‍ പൂരിയയുടെ മാനേജറാണ് ദീപക്കിനെ തല്ലിച്ചതച്ചത്. വളരെ മോശമായ വിഡിയോകളാണ് ദീപക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞാണ് മാനേജര്‍ ദീപക്കിനെ തല്ലിച്ചതച്ചത്. ഇത്തരത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പും ഇയാള്‍ ദീപക്കിന് നല്‍കി.
രാഖിയുടെ വിചിത്രമായ വാദങ്ങളെ പരിസഹിച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഏതറ്റംവരെയും പോകുന്ന രാഖിക്ക് ഇതൊന്നും പുത്തരിയല്ല.
https://www.facebook.com/Malayalivartha