Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി..എന്നിട്ടും ഡിഗ്രി വരെ പഠിച്ചു

02 JULY 2020 01:24 PM IST
മലയാളി വാര്‍ത്ത

സീതയെന്ന പരമ്പരയിലൂടെയാണ് ഷാനവാസിനെ റൊമാന്‍റിക് ഹീറോയായി ആരാധകര്‍ അംഗീകരിച്ചത്. കുങ്കുമപ്പൂവിലെ രുദ്രനിലൂടെയായിരുന്നു ഈ താരം ആദ്യം ശ്രദ്ധ നേടിയത്. തുടക്കത്തില്‍ വില്ലനായാണ് എത്തിയത്. പിന്നീട് കഥാപാത്രത്തിന്‍റെ സ്വഭാവം മാറുകയായിരുന്നു.ഇന്ദ്രനും സീതയും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു സീതയുടെ പ്രധാന സവിശേഷത. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം..പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി തുടങ്ങി എല്ലാ പണിയും തൻ ചെയ്തിട്ടുണ്ടന്നാണ് ഷാനവാസ് പറയുന്നത്..ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്.

''പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി..എന്നിട്ടും ഡിഗ്രി വരെ പഠിച്ചു. ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കലും ഉണ്ടായിരുന്നു. അന്നും അഭിനയം ഒരു കടുത്ത മോഹമായി ഉള്ളിലുണ്ട്. ഇടയ്ക്ക് തപാൽ മാർഗം അഭിനയം പഠിക്കാൻ പോയി പറ്റിക്കപ്പെട്ടിട്ടുണ്ട്. വീണ്ടും ശ്രമങ്ങൾ തുടർന്നു.ഒടുവിൽ 2010 ൽ കുങ്കുമപ്പൂവ് എന്ന സീരിയലിൽ ഒരു ഗുണ്ടയുടെ അതിഥിവേഷം ലഭിച്ചു. 50 എപ്പിസോഡ് മാത്രമുണ്ടായിരുന്ന വേഷം. പക്ഷേ എന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ അത് 950 എപ്പിസോഡ് വരെ നീട്ടി. പിന്നീട് സീത ഹിറ്റായി. അതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയ്ക്ക് രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചു''ഷാനവാസ് പറയുന്നു..

''ഭാര്യ സുഹാന വീട്ടമ്മയാണ്. മകൾ നസ്മി ഷാൻ ആറാം ക്‌ളാസിൽ പഠിക്കുന്നു. ഇബ്നു ഷാന് മൂന്നരവയസ്. ഉമ്മയും ഞങ്ങളോടൊപ്പമുണ്ട്. സീരിയലിൽ എത്തുന്നതിനു മുൻപ് ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അങ്ങനെ പഴയ ഓടിട്ട കെട്ടിടത്തിൽ ഞാൻ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിരുന്നു. പക്ഷേ കാലപ്പഴക്കത്തിന്റെ പ്രശ്ങ്ങളും പൊടിയുമെല്ലാം അവിടെ വില്ലനായി. ഉമ്മ കിഡ്‌നി പേഷ്യന്റാണ്. പൊടിയൊന്നും താങ്ങാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു വാടകവീട്ടിലേക്ക് താമസം മാറി. ഇപ്പോൾ ആ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയുന്നതിന്റെ പണിപ്പുരയിലാണ്.

ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം, എന്റെ ഉമ്മയുടെ കൈപിടിച്ചു പുതിയ വീട്ടിലേക്ക് കയറുന്നതാണ്. ജീവിതകാലം മുഴുവൻ ഉമ്മ കഷ്ടപ്പാട് അനുഭവിച്ചു. ഇനിയെങ്കിലും സൗകര്യമുള്ള ഒരു കിടപ്പുമുറിയും സൗകര്യങ്ങളും ഉമ്മയ്ക്ക് നൽകണം. അതിനിടയ്ക്കാണ് വില്ലനായി കൊറോണ വന്നത്. ഇപ്പോൾ പണി മുടങ്ങിയിരിക്കുകയാണ്. എങ്കിലും ഒരു വർഷത്തിനുള്ളിൽ പുതിയ വീട് സഫലമാകും എന്ന് പ്രതീക്ഷിക്കുന്നു''.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (11 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (18 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (22 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends