Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി.. ഉടന്‍ തിരികെയെത്തിക്കാനായിരുന്നു കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ്..എന്തിനാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്?


ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍...യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രയേല്‍ രാവിലെ അതിശക്തമായ ബോംബാക്രമണം നടത്തിയത്...


റാപ്പർ വേടനെതിരെയുള്ള ആരോപണങ്ങൾ..മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം..ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം..റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു..


മുഖ്യമന്ത്രിയെ വിമർശിച്ച് സിപിഐ സംസ്ഥാന സമ്മേളനം ; എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നു; പ്രവർത്തനത്തിൽ വീഴ്ച


ചെന്നൈയിലേക്ക് സ്വര്‍ണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ച്... ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്, ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി നീക്കിയത്...ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപാളി ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ല, ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളി ഇളക്കിയ നടപടിയില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

കൊച്ചി കുലുങ്ങുമ്പോള്‍ ദുരന്തനിവാരണക്കാര്‍ വീണ വായിക്കുന്നു

13 MAY 2015 06:58 PM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കൊച്ചി അനുദിനം കുലുങ്ങുമ്പോള്‍ കൊച്ചി കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലുള്ളത് രണ്ടേ രണ്ട് ജീവനക്കാര്‍. തിരുവനന്തപുരം സെക്രട്ടേറിയറ്റിലിരിക്കുന്ന റവന്യൂ മന്ത്രി ഇതൊന്നും കണ്ട മട്ടുമില്ല. വ്യവസായ സ്ഥാപനങ്ങളും ബഹുനില മന്ദിരങ്ങളും നിറഞ്ഞ സ്ഥലമാണ് കൊച്ചി. ഇവിടെ 16 ഫയര്‍ സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. ഭൂചലനമുണ്ടായാല്‍ നേരിടാനുള്ളത് 50 ല്‍ താഴെ ലൈഫ് ഡിറ്റക്ടറുകള്‍ മാത്രം.
കൊച്ചിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അത്യന്താധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാരിന്റെ വാക്കുകള്‍ പാഴായി. കൊച്ചിയും തിരുവനന്തപുരവും അടക്കം 38 നഗരങ്ങള്‍ കനത്ത ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളാണെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊച്ചിയിലെ കെട്ടിടങ്ങള്‍ക്ക് ഭൂകമ്പം പ്രതിരോധിക്കാനുള്ള ശേഷിയില്ല. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കും ഭൂകമ്പ പ്രതിരോധ ശക്തിയില്ല.
കൊച്ചി നഗരത്തില്‍ ഇരുപതിലേറെ നിലകളുള്ള കെട്ടിടങ്ങള്‍ യഥേഷ്ടമുണ്ട്. ബഹുനില കെട്ടിടങ്ങളുടെ സാമീപ്യമാണ് കൊച്ചിയിലെ ഭൂചലന സാധ്യതയ്ക്ക് കാരണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഭൂമിയുടെ താഴെ പൈലിംഗ് നടത്താറുണ്ട്. അതുകൊണ്ട് കൂടിയാണ് ഭൂമിക്ക് താഴെയുള്ള പ്രകമ്പനങ്ങള്‍ കൊച്ചിയില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നത്. കെട്ടിടത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രകമ്പനം പൊടുന്നനെ മനസിലാവും. കൊച്ചിയിലെ മണ്ണ് ചെളി നിറഞ്ഞതാണ് ഭൂചലന സാധ്യതയുള്ളതിനാല്‍ കൊച്ചിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ദേശീയ ദുരന്ത വിചാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ നിയമം അനുസരിച്ച് ഇത് സാധ്യമാണെങ്കിലും ആ ദിശയില്‍ ചിന്തിക്കാനോ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കേരളത്തിലെ മറ്റ് നഗരങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. തിരുവനന്തപുരം പിടിപി നഗറിലുള്ള ലാന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. ഒരു കോളേജ് പ്രൊഫസര്‍ക്കാണ് ഇതിന്റെ ചുമതല. വകുപ്പിന് ദൂരന്ത നിവാരണത്തെ കുറിച്ച് യാതൊന്നും അറിയില്ല.
കേരള കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. സിവി ആനന്ദബോസാണ് ഭൂകമ്പ പ്രതിരോധ നിര്‍മ്മാണ് ശൈലിയെ കുറിച്ച് അവഗാഹതയുള്ള മലയാളി. അദ്ദേഹം നേതൃത്വം നല്‍കിയ നിര്‍മിതി കേന്ദ്രമാണ് ലത്തൂരില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഭൂകമ്പ പ്രതിരോധ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. അദ്ദേഹത്തെ പോലുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് കേരള സര്‍ക്കാരിനു മുമ്പിലുള്ള ഏക പോം വഴി. അതല്ലാതെ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍മാര്‍ക്ക് കാറും ജീപ്പും നല്‍കിയാല്‍ ഭൂകമ്പ പ്രതിരോധമാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍തല്ലാനുള്ള സ്ഥലമല്ല ക്യാമ്പസെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 minutes ago)

Dewaswam-board കുടഞ്ഞ് ഹൈക്കോടതി  (8 minutes ago)

ലളിതമായി നടന്ന വിവാഹത്തെകുറിച്ച് നടി ഗ്രേസ് ആന്റണി പറയുന്നു  (35 minutes ago)

ലോകയുടെ സന്തോഷം പങ്കുവെച്ച് നടന്‍ ശരത് സഭ  (43 minutes ago)

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന യുവാക്കള്‍ അറസ്റ്റില്‍  (1 hour ago)

കൊടുവള്ളി എംഎല്‍എ ഡോ. എം.കെ.മുനീര്‍ ആശുപത്രിയില്‍  (1 hour ago)

മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മണിപ്പൂരില്‍ എയര്‍ ഗണ്ണുകള്‍ക്ക് നിരോധനം  (1 hour ago)

പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ലൈംഗിക പീഡനവും റാഗിങും  (1 hour ago)

ഐസക്കിന്റെ ഹൃദയം കൊച്ചിയില്‍ എത്തി  (1 hour ago)

താന്‍ പോയി പണിനോക്ക്...രാഹുല്‍ നിയമസഭയില്‍ എത്തും ; വിഡി സതീശനിട്ട് പൊട്ടിച്ച് ഷാഫി പറമ്പില്‍  (2 hours ago)

ISRAEL പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണം  (2 hours ago)

മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം  (2 hours ago)

പിണറായിയുടെ ചെവിക്കുറ്റി തകർത്ത് ഉമേഷ് ബാബു ചുമ്മാ തീ..! ജനങ്ങൾക്ക് മുന്നിലിട്ട് അടപടലം തേച്ചൊട്ടിച്ചു...!  (3 hours ago)

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം  (3 hours ago)

അരവിന്ദ് കെജ്രിവാള്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍  (3 hours ago)

Malayali Vartha Recommends