Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

സിറിഞ്ച്, സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവ സാധാരണക്കാര്‍ വാങ്ങുന്നത് യഥാര്‍ത്ഥ വിലയുടെ അഞ്ച് മുതല്‍ നൂറ് മടങ്ങ് വരെ അധിക വിലയ്ക്ക് ; സർക്കാർ വില കുറച്ചപ്പോൾ കൃത്രിമ ക്ഷാമം ഉണ്ടാക്കി രോഗികളെ വലയ്ക്കുന്നു..

16 FEBRUARY 2017 01:32 PM IST
മലയാളി വാര്‍ത്ത

സിറിഞ്ച്, സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവ സാധാരണക്കാര്‍ വാങ്ങുന്നത് യഥാര്‍ത്ഥ വിലയുടെ അഞ്ച് മുതല്‍ നൂറ് മടങ്ങ് വരെ അധിക വിലയ്ക്ക് ; സർക്കാർ വില കുറച്ചപ്പോൾ കൃത്രിമ ക്ഷാമം ഉണ്ടാക്കി രോഗികളെ വലയ്ക്കുന്നു..

ലോകരാഷ്ട്രങ്ങളുടെ താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യരംഗത്ത് ഇന്ത്യയുടെ സ്ഥാനം മുൻപന്തിയിലാണ്. ലോകത്തിലെ മുന്തിയ ചികിത്സ സൗകര്യങ്ങൾ ഇന്ത്യയിലും ലഭ്യമാണെന്നും നമുക്ക് അഭിമാനിക്കാം. എന്നാൽ സാധാരണക്കാരന് ഇതിന്റെ ഗുണം കിട്ടുന്നുണ്ടോ?


ഹൃദയചികിത്സയില്‍ നിർണായക പങ്കാണ് സ്റ്റെന്റുകൾക്ക് ഉള്ളത്. ഹൃദ്രോഗ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമായ ഇതിന്റെ വില കേന്ദ്രം 85 % വരെ വെട്ടിക്കുറച്ചുവെന്നു വാർത്ത വന്നതിനു പിന്നാലെ സ്റ്റെന്റുകൾക്ക് ക്ഷാമവും തുടങ്ങി. വിലനിയന്ത്രിച്ച് ഉത്തരവിറങ്ങിയ ദിവസംതന്നെ സര്‍ക്കാരാശു ​പത്രികളിലേക്ക് സ്റ്റെന്റുവിതരണം ചില നിര്‍മാതാക്കള്‍ നിര്‍ത്തിയതാണ് ഇതിനു കാരണം .


ലോകത്തിലെ തന്നെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രമാണ് ഇന്ത്യ. പല വിദേശികളും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യയിലേക്ക് വരാറുണ്ട്. അതേസമയം ചികിത്സ രംഗത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചതിക്കപ്പെടുന്നതും ഇന്ത്യയിലാണ്.

മരുന്ന് കമ്പനികളും മറ്റു ചികിത്സാ ഉപകരണ നിര്‍മ്മാതാക്കളും ഈടാക്കുന്ന അമിതമായ വില സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ജങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ആശുപത്രികളും മറ്റു ചികിത്സാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുമെങ്കിലും ന്യായമായ വിലയില്‍ ചികിത്സാ ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനം ഇത് വരെ കൊണ്ട് വന്നിട്ടില്ല.


ഒരു സാധാരണ സിറിഞ്ചിന് രണ്ടു രൂപയാണ് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ചിലവാകുന്നത്. എന്നാല്‍ ഇത് ആവശ്യക്കാര്‍1 വാങ്ങുന്നത് 10 രൂപ കൊടുത്താണ്. അതായാത് യഥാർത്ഥ മുടക്കു മുതലിന്റെ അഞ്ചിരട്ടി. ഇന്ത്യയില്‍ ഒരു വര്‍ഷം 300 കോടി സിറിഞ്ചുകളാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ സിറിഞ്ചുണ്ടാക്കുന്ന കമ്പനികളുടെ ലാഭ വിഹിതം എത്ര കോടിയോളം വരുമെന്ന് ഒന്ന് കണക്ക് കൂട്ടി നോക്കിയാല്‍ അറിയാം.


ഹിപ് ഇമ്പ്ലാൻറ് (ഇടുപ്പെല്ലിന് ക്ഷതമേറ്റാല്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ചികിത്സാ ഉപാധി ) 8906 ആണ് ഇതിന്റെ യഥാര്‍ത്ഥ വില. എന്നാല്‍ ഒരു രോഗി ഇത് വാങ്ങുന്നത് 1.29 ലക്ഷം രൂപക്കാണ്. അതായത് 1448 ശതമാനാം അധിക വിലയാണ് കമ്പനി ഈടാക്കുന്നത് . നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നീ ഇമ്ബ്ലാന്‍റ് (മുട്ടുകാല്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ചികിത്സാ ഉപാധി ) ഇതിന്റെ വില 9264 ആണ്. എന്നാല്‍ രോഗികള്‍ വാങ്ങുന്നത് 46000 രൂപക്കും. മറ്റു ഉപകാരണങ്ങളായ കോട്ടണ്‍, കാനുല, ഗ്വാസ് പീസ് , ഐ കോട്ടണ്‍, ബാന്‍ഡേജ്, ഹാന്‍ഡ്റബ് തുടങ്ങി ഒട്ടുമിക്ക ഉപകരണങ്ങളുടേയും വില യഥാര്‍ത്ഥ വിലയുടെ 300 മുതല്‍ 2000 വരെ ശതമാനം അധികമാണ്.


ഹൃദയസംബന്ധമായ രോഗങ്ങളുള്ള ലക്ഷക്കണക്കിനാളുകളാണ് സ്റ്റെന്റ് ഉപയോഗിക്കുന്നത്. സർക്കാർ നിയമപ്രകാരം ഇനി സാധാരണ ലോഹ സ്റ്റെന്റുകള്‍ക്ക് ഇനി 7,500 രൂപ നല്‍കിയാല്‍ മതി. മരുന്ന് അടങ്ങിയവയ്ക്കും (ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റ്) ബയോറിസോഴ്‌സബിള്‍ സ്റ്റെന്റുകള്‍ക്കും 30,000 രൂപയും. നിലവില്‍ മരുന്നുള്ള സ്റ്റെന്റിന് ഒന്നര ലക്ഷം വരെയും ശരീരത്തില്‍ അലിഞ്ഞു ചേരുന്ന തരം വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ബയോറിസോഴ്‌സബിള്‍ സ്റ്റെന്റുകള്‍ക്ക് ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയും സാധാരണ ഇനത്തിന് അര ലക്ഷം വരെയുമാണ് ഈടാക്കുന്നത്.

ഈ അമിത ലാഭം നഷ്ട്പ്പെടാതിരിക്കാനാണ് കമ്പനികൾ കൃത്രിമ ക്ഷാമം ഉണ്ടാക്കി രോഗികളെ വലക്കുന്നത്. പല സ്വകാര്യ ആശുപത്രികളും ഇതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (4 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (5 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (5 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (7 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends