Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

അവയവദാനം അറിയേണ്ടതെല്ലാം

22 APRIL 2017 12:04 PM IST
മലയാളി വാര്‍ത്ത

മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ രോഗങ്ങളും ഉണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീര്‍ന്നു. അനേകം രോഗങ്ങള്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകള്‍ വരുത്തി തീര്‍ത്തു. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യകൂടി ഉണ്ടെങ്കിലേ അവയവദാനം സാധ്യമാകുളളു. അവയവദാനത്തിന് വേണ്ട കാര്യങ്ങളെകുറിച്ച അറിയാം.

* ശരീരത്തില്‍ മാറ്റിവയ്ക്കാവുന്ന അവയവങ്ങള്‍ :
ഗുരുതരമായ രോഗങ്ങള്‍ കാരണം അവയവങ്ങള്‍ക്കുണ്ടാകുന്ന കേട് മരുന്നുകൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ ഭേദമാക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ അവയവും മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ല. പല അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാല്‍ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണ കാരണം ആയിത്തീരാവുന്നതാണ്. 

വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം. സാഹചര്യങ്ങള്‍ക്കനുകൂലമായി മാറ്റി വയ്ക്കാന്‍ സാധ്യമായ മറ്റു അവയവങ്ങള്‍ ഇവയാണ്. കണ്ണുകള്‍ (കോര്‍ണ്ണിയ എന്ന നേത്രപടലം), ത്വക്ക്, പാന്‍ക്രിയാസ്, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, ചില അസ്ഥികള്‍, രക്തക്കുഴലുകള്‍, ചെവിക്കുള്ളിലെ അസ്ഥികള്‍, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23ഓളം അവയവങ്ങള്‍ ദാനം ചെയ്യാന്‍ പറ്റാവുന്നതാണ്. 

അവയവമാറ്റിവയ്ക്കല്‍ ചികിത്സാരീതി ഇന്നു നേരിടുന്ന ഏറ്റവും വലിയ കടമ്പ അവയവങ്ങളുടെ ദൗര്‍ലഭ്യമാണ്. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കാര്‍ക്ക് ദാനം ചെയ്യാമെങ്കിലും, ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കണ്ണ് തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ.

* അവയവങ്ങള്‍ ആര്‍ക്കൊക്കെ ദാനം ചെയ്യാം :
ശിശുക്കള്‍ മുതല്‍ വൃദ്ധരായവര്‍ വരെ ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ പ്രസക്തമായ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്. സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുക്കപ്പെടാറില്ല. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ ജീവിത ശൈലി രോഗങ്ങളുളളവര്‍ക്ക് എല്ലാ അവയവവും (വൃക്കകള്‍, ഹൃദയം) ദാനം ചെയ്യാന്‍ സാധിക്കില്ല. ആരോഗ്യമുളളതാണെങ്കില്‍ കരള്‍, ശ്വാസകോശം എന്നീ അവയവങ്ങള്‍ മാറ്റിവയ്ക്കാവുന്നതാണ്. 

* അവയവദാനം മരണശേഷം :
മരണാനന്തര അവയവദാനത്തെക്കുറിച്ച് സാധാരണക്കാരന് അപൂര്‍ണ്ണമായ അറിവേ ഉണ്ടാവുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണമെങ്കില്‍ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയില്‍ പുറത്തെടുക്കുന്ന അവയവങ്ങള്‍ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകള്‍, ഹൃദയവാല്‍വുകള്‍ തുടങ്ങിയ അവയവങ്ങള്‍ മരണശേഷവും പരിമിതമായ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളില്‍ വച്ചു മരണം സംഭവിക്കുന്നവര്‍ക്ക് പോലും സാധ്യമാണ്. 

ആന്തരിക അവയവങ്ങള്‍ മാറ്റി വയ്ക്കണം എങ്കില്‍ ജീവനോടുള്ള അവസ്ഥയില്‍ ദാതാവില്‍ നിന്നും അവ നീക്കം ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്‌കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്. വിവിധ കാരണങ്ങളാല്‍ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്‌ക ട്യൂമര്‍) മസ്തിഷ്‌കത്തിന് ഏല്‍ക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കമരണം. 'കോമ'യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയില്‍ മസ്തിഷ്‌കത്തിന് കേട് സംഭവിച്ച് നിര്‍ജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്‌കമരണം എന്നു പറയുന്നത്.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍ നിലവിലുണ്ട്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനു ശേഷം ഇതു വരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂര്‍ണ്ണമായി മരണം സംഭവിച്ചാല്‍ അവയവദാനം സാധ്യമാവുകയില്ല. 

* അവയവദാന പ്രക്രിയ :
റോഡപകടങ്ങള്‍, മസ്തിഷ്‌ക രക്തസ്രാവം, ചില തരം മസ്തിഷ്‌ക ട്യൂമറുകള്‍ എന്നിവ മൂലം മസ്തിഷ്‌കമരണംസംഭവിക്കാം. ഒരു രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ചതിന് ശേഷം, രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാണെങ്കില്‍ ആ വിവരം ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്. പല അവസരങ്ങളിലും ബന്ധുക്കള്‍ക്ക് ഇതേപ്പറ്റിയുള്ള അവബോധം ഇല്ലാത്ത പക്ഷം ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുന്നു. അവയവദാനം സാധ്യമാവണമെങ്കില്‍ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്.

പലപ്പോഴും ബന്ധുക്കളുടെ സമ്മതം ഇല്ലാത്തതു കൊണ്ട് അവയവദാനം സാധ്യമാകാതെ വരികയും അമൂല്യമായ അവയവങ്ങള്‍ പാഴായി പോവുകയും ചെയ്യുന്നുണ്ട്. ബന്ധുക്കള്‍ സമ്മതം നല്‍കി കഴിഞ്ഞാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ KNOS പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നതാണ്. മുന്‍ഗണനാക്രമത്തിലുള്ള അവയവം ലഭിക്കുന്നതിനുള്ള രോഗിയെ തിരഞ്ഞെടുക്കുന്നത് KNOS അധികൃതരാണ്. അവയവമാറ്റിവയ്ക്കലിനായി തിരഞ്ഞെടുക്കപ്പെടുന്ന രോഗി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആശുപത്രിയിലെ ചുമതലപ്പെട്ട ഡോക്ടര്‍മാര്‍ അവയവമാറ്റിവയ്ക്കലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. 

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഡോക്ടര്‍മാരുടെ പാനല്‍ അവയവദാനം നടത്തുന്ന രോഗിയില്‍ വിദഗ്ധ പരിശോധനയും ടെസ്റ്റുകളും നടത്തി മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആറു മണിക്കൂറിനു ശേഷം നടത്തി മസ്തിഷ്‌കമരണം ഒന്നു കൂടി ഉറപ്പിക്കുന്നു. ഇതിനു ശേഷം അവയവദാതാവും, അവയവം സ്വീകരിക്കുന്ന രോഗിയും തമ്മിലുള്ള രക്തഗ്രൂപ്പ് ചേര്‍ച്ചക്കു പുറമേ അവയവങ്ങള്‍ തമ്മിലുള്ള ചേര്‍ച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ് മാച്ച് എന്ന ടെസ്റ്റും നടത്തുന്നു. ഈ ടെസ്റ്റ് കേരളത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ.

ദാതാവില്‍ നിന്നും നീക്കം ചെയ്യുന്ന അവയവങ്ങള്‍ വിദൂരത്തുള്ള ആശുപത്രിയിലേക്കാണ് കൊണ്ട് പോകുന്നതെങ്കില്‍ ശീതീകരിച്ച പ്രത്യേക ലായനിയില്‍ സൂക്ഷിച്ചാണ് കൊണ്ട് പോകുന്നത്. യഥാസ്ഥാനത്ത് എത്തിച്ചേരുന്ന അവയവങ്ങള്‍ വിദഗ്ധഡോക്ടര്‍മാരുടെ സംഘം സ്വീകര്‍ത്താവില്‍ വച്ച് പിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നു. ദാതാവിന്റെ ശസ്ത്രക്രിയ വിദഗ്ധരായ ഡോക്ടര്‍മാര്‍ സൂക്ഷ്മതയോടെ ചെയ്യുന്നതിനാല്‍ യാതൊരു രീതിയിലും വികലമാക്കപ്പെടുന്നില്ല. പ്രസക്തമായ അവയവങ്ങള്‍ നീക്കം ചെയ്ത ശേഷം മൃതദേഹം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയോ സന്ദര്‍ഭോചിതമായി പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോലീസിന് വിട്ടു കൊടുക്കുകയോ ചെയ്യുന്നു.

* അവയവദാനം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്ന് :
വൃക്ക, കരള്‍ എന്നീ അവയവങ്ങളാണ് പ്രധാനമായും ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും നീക്കം ചെയ്യാവുന്നത്. ആരോഗ്യമുള്ള 2 വൃക്കകള്‍ ഉള്ള ഒരാള്‍ക്ക് ഒരു വൃക്ക ദാനം ചെയ്യാന്‍ സാധിക്കുന്നതാണ്. കരള്‍ ദാനം ചെയ്യുന്നത് അതു പകുത്ത് എടുക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയ വഴിയാണ്. നമ്മുടെ നാട്ടില്‍ സാധാരണമായി ബന്ധുക്കള്‍ തമ്മിലുള്ള അവയവമാറ്റമാണ് ഈ വിധത്തില്‍ നടക്കുന്നത്. 

ബന്ധുക്കളുടെ അവയവം ലഭ്യമല്ലാത്ത സാഹചര്യത്തില്‍, രക്തബന്ധമില്ലാത്ത ദാതാക്കളുടെ അവയവം സ്വീകരിക്കാവുന്നതാണ്. ഈ വിധത്തിലുള്ള അവയവമാറ്റം നടക്കുന്നതിനായി കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അവയവങ്ങളുടെ ചേര്‍ച്ച പരിശോധിക്കുന്ന ടെസ്റ്റുകള്‍ക്ക് ശേഷം, നിയമം അനുശാസിക്കുന്ന പ്രകാരമുള്ള അനേകം രേകള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള Ethical Commiteeസമക്ഷം സമര്‍പ്പിക്കുകയും അനുവാദം നേടേണ്ടതുമാണ്.

ഇന്‍ഡ്യയിലെ നിയമപ്രകാരം അവയവമാറ്റത്തിനായി യാതൊരു വിധ സാമ്പത്തിക ഇടപാടുകളും അനുവദനീയമല്ല. ഇപ്രകാരമുള്ള സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവും ആണ്. സ്വമേധയാ അവയവദാനത്തിനായി വരുന്ന അനേകം സഹൃദയര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വിധത്തിലുള്ള ദാതാക്കളെ ഏകോപിപ്പിച്ച് അവയമാറ്റിവയ്ക്കല്‍ സാദ്ധ്യമാക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലില്ല. ചില സ്വകാര്യ വ്യക്തികള്‍ ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. 

* അവയവദാന സമ്മതപത്രം
അവയവദാന സമ്മതപത്രവും ഡോണര്‍ കാര്‍ഡും KNOS-ന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവയവദാനത്തെപ്പറ്റി ബോധവാനായ ഒരാള്‍ ഇവ പൂരിപ്പിച്ച് കൈവശം വയ്ക്കുന്നത് അഭികാമ്യമായിരിക്കും. അവയവദാനത്തിന് നിയമപരമായി ഏറ്റവും അനിവാര്യം ബന്ധുക്കളുടെ സമ്മതമാണ്. അവയവ ദാനത്തെപ്പറ്റി ബോധവല്‍ക്കരണം വ്യാപിക്കുന്നത് വഴി കൂടുതലായി മരണാനന്തര അവയവദാനം നടക്കുമെന്നതില്‍ സംശയമില്ല.

KNOS ഹെല്‍പ് ലൈന്‍ :
Mob: 9048436617, 8281932291
Phone :0471I2528658, 2117660
Email: principalmct@gmail.com

വെബ്‌സൈറ്റുകള്‍ :
http://www.knos.org.in
www.mohanfoundation.org
www.kidneyfed.com



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends