Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം

12 DECEMBER 2025 09:00 PM IST
മലയാളി വാര്‍ത്ത
രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...

സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം ഇപ്പോൾ നിലനിൽപ്പിനായുള്ള അതീവ ഭീതിയിലാണ്. റിക്ടർ സ്കെയിലിൽ 8-ഓ അതിൽ കൂടുതലോ തീവ്രതയുള്ള മെഗാക്വേക്ക് (ഭീമൻ ഭൂകമ്പം) ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള മരണതുല്യമായ മുന്നറിയിപ്പുമായി ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) രംഗത്തെത്തിയിരിക്കുകയാണ്. ഡിസംബർ 16 വരെയാണ് ഈ ഭീഷണമായ മുന്നറിയിപ്പ് നിലനിൽക്കുന്നത്. അതായത്, ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന ഈ സമയത്തിനുള്ളിൽ, ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് ജപ്പാനെ വിഴുങ്ങിയേക്കാം എന്ന ആശങ്കയിലാണ് രാജ്യം മുഴുവൻ.'2011 ൽ വന്നതിനേക്കാൾ ഇരട്ടി ഉയരത്തിൽ സുനാമി ജപ്പാനിൽ വന്നേക്കാം';എന്നാണ് മുന്നറിയിപ്പ്  

അടുത്ത ദിവസങ്ങളിലായി 8 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള വലിയ ഭൂകമ്പങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം പ്രതികൂല സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കിവയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതുസമയവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ബുധനാഴ്ച ഹൊക്കൈഡോ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു. വടക്കുകിഴക്കൻ ജപ്പാനിൽ തിങ്കളാഴ്ച രാത്രി വൈകി 7.5 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിന് 48 മണിക്കൂറിനുള്ളിലാണ് വീണ്ടും പ്രകമ്പനമുണ്ടായിരിക്കുന്നത്. 57 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഭൂചലനങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും പേരുകേട്ട പസഫിക് "റിംഗ് ഓഫ് ഫയറിലാണ്" ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ലോകത്ത് 6-ലോ അതിൽ കൂടുതലോ തീവ്രതയുള്ള ഭൂചലനങ്ങളിൽ 20 ശതമാനവും നടക്കുന്നത് ജപ്പാനിലാണെന്ന യാഥാർത്ഥ്യം അടിവരയിടുന്നതാണ് ഈ ആഴ്ചയിലെ തുടർച്ചയായ പ്രകമ്പനങ്ങൾ.

ശാന്തമായി കാണപ്പെട്ടിരുന്ന പസഫിക് തീരങ്ങളിൽ  ഇപ്പോൾ ഭീമാകാരമായ തിരമാലകൾ അടിക്കുകയാണ് . തിങ്കളാഴ്ച (ഡിസംബർ 9) അനുഭവപ്പെട്ട 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം 50-ൽ അധികം പേർക്ക് പരിക്കേൽക്കുകയും തുടർചലനങ്ങൾ പതിവായി അനുഭവപ്പെടുകയും ചെയ്തിരുന്നു. ഓമോറി തീരം കേന്ദ്രീകരിച്ചുള്ള ഈ ഭൂകമ്പങ്ങൾ, വരാനിരിക്കുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള ഭൂമിയുടെ താക്കീതായിട്ടാണ് JMA കാണുന്നത്. ഈ മെഗാക്വേക്ക് സംഭവിച്ചാൽ, ഹോക്കൈഡോ, ഓമോറി, ഇവാറ്റെ, മിയാഗി, ഫുകുഷിമ തുടങ്ങിയ തീരപ്രദേശങ്ങളിൽ 100 അടി (30 മീറ്റർ) വരെ ഉയരമുള്ള സുനാമി തിരമാലകൾ ആഞ്ഞടിക്കുമെന്നാണ് JMA-യുടെ ഭീകരമായ പ്രവചനം. ഈ സാധ്യതകൾ മുന്നിൽക്കണ്ട്, രാജ്യത്തെ രക്ഷാപ്രവർത്തന സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്.

പ്രവചനം: ഹോക്കൈഡോ മുങ്ങും! ഓമോറിയിൽ മരണം വിതച്ച് 100 അടി തിരമാലകൾ

ഹോക്കൈഡോയിൽ (ജപ്പാൻ) 1993 ജൂലൈ 12-ന് ഉണ്ടായ ശക്തമായ ഭൂകമ്പമാണ് 1993 തെക്കുപടിഞ്ഞാറൻ ഹോക്കൈഡോ ഭൂകമ്പം അഥവാ ഒകുഷിരി ഭൂകമ്പം; ഇത് 7.7 തീവ്രത രേഖപ്പെടുത്തുകയും, ഒകുഷിരി ദ്വീപിനെ ബാധിച്ച് വലിയ സുനാമിക്ക് കാരണമായി 230 മരണങ്ങൾക്ക് ഇടയാക്കുകയും ചെയ്തു, പ്രധാനമായും ഭൂകമ്പം, സുനാമി, ഉരുൾപൊട്ടലുകൾ എന്നിവ മൂലമാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചത്

ഹൊക്കൈഡോ- സാൻറിക്കു മേഖലയിൽ ഒരു ‘മെഗാക്വേക്ക് ഉണ്ടാവുകയാണെങ്കിൽ ഇത് 98 അടി ഉയരമുള്ള സൂനാമിക്ക് കാരണമായേക്കാം. ഇതിലൂടെ ഏകദേശം 2,00,000 പേര്‍ക്ക് ജീവൻ നഷ്ടമാവുകയും 2,20,000 കെട്ടിടങ്ങൾ തകരുകയും ചെയ്യും. ഏകദേശം 31 ട്രില്യൺ യെൻ (198 ബില്യൺ ഡോളർ) സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. ശൈത്യകാലത്താണ് ദുരന്തം സംഭവിക്കുകയാണെങ്കിൽ 42,000 പേരെ ഹൈപ്പൊതെർമിയയും (ശരീരതാപനില അപകടകരമായി കുറയുന്ന അവസ്ഥ) ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹൊക്കൈഡോ മുതൽ ചിബ പ്രിഫെക്ചർ വരെയുള്ള 182 മുനിസിപ്പാലിറ്റികളിൽ ‘മെഗാക്വേക്ക്’ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.


കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി അനുഭവപ്പെട്ട ഭൂചലനങ്ങൾക്ക് പിന്നാലെയാണ് JMA പുതിയ  മുന്നറിയിപ്പ് പുറത്തിറക്കിയത്. ഡിസംബർ 9-ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നൂറുകണക്കിന് ആളുകളെ പരിക്കേൽപ്പിച്ചു. അതിനുശേഷം 6.4, 5.7, 4.9 തീവ്രതയുള്ള തുടർചലനങ്ങൾ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ ഭൂകമ്പ പരമ്പരകൾ, വരാനിരിക്കുന്ന വലിയ വിപത്തിനായുള്ള ഭൂമിയുടെ താക്കീതായിരുന്നു. ഈ മുന്നറിയിപ്പ് ഒരു പ്രവചനം മാത്രമാണെങ്കിലും, അത് യാഥാർത്ഥ്യമായാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ജപ്പാൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായിരിക്കും.

മെഗാക്വേക്ക് സൃഷ്ടിക്കാൻ സാധ്യതയുള്ള സുനാമി തിരമാലകളുടെ ഉയരം ലോകത്തെ ഞെട്ടിക്കുന്നതാണ്. പല പ്രദേശങ്ങളെയും 30 മുതൽ 65 അടി വരെ ഉയരമുള്ള തിരമാലകൾ ബാധിച്ചേക്കാം. എന്നാൽ, ഏറ്റവും ഭീകരമായ പ്രവചനം എരിമോ ടൗണിനും ഓമോറിയിലെ പസഫിക് തീരങ്ങൾ, ഇവാറ്റെ, മിയാഗി, ഫുകുഷിമ തുടങ്ങിയ പ്രദേശങ്ങൾക്കുമാണ്. ഇവിടെ തിരമാലകളുടെ ഉയരം ഏകദേശം 100 അടി (30 മീറ്റർ) വരെ എത്താൻ സാധ്യതയുണ്ട്. 10 നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ തിരമാലകൾ നഗരങ്ങളെ പൂർണ്ണമായും തുടച്ചുനീക്കിയേക്കാം. പടിഞ്ഞാറൻ ഹോക്കൈഡോയിലെ ടോമാകോമായി, ഹാക്കോഡേറ്റ് പോലുള്ള പ്രദേശങ്ങളും 30 അടി തിരമാലകളുടെ ഭീഷണിയിലാണ്.

മെഗാക്വേക്ക് ഉണ്ടായാൽ ഏറ്റവും കൂടുതൽ കുലുക്കം അനുഭവപ്പെടുക ഹോക്കൈഡോയിലായിരിക്കും. ജപ്പാൻ ഭൂകമ്പ തീവ്രതാ സ്കെയിൽ അനുസരിച്ച്, അക്കേഷി ടൗണിൽ തീവ്രത 7 രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് കെട്ടിടങ്ങൾ പൂർണ്ണമായി തകരാനും, റോഡുകൾ പിളരാനും സാധ്യതയുള്ള ഏറ്റവും ഉയർന്ന തീവ്രതയാണ്. എരിമോയുടെ കിഴക്കൻ പ്രദേശങ്ങളിൽ പോലും 6+ തീവ്രത രേഖപ്പെടുത്തും.

ജപ്പാന്റെ നവീകരിച്ച ഭൂകമ്പ മുന്നറിയിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങൾ. ഡിസംബർ 16-ന് മുമ്പ് എപ്പോൾ വേണമെങ്കിലും ഈ വിപത്ത് സംഭവിച്ചേക്കാം എന്ന മുന്നറിയിപ്പ്, രാജ്യത്തെ കടുത്ത ഭീതിയിലും അനിശ്ചിതത്വത്തിലുമാണ് ആക്കിയിരിക്കുന്നത്. രാജ്യം മുഴുവൻ, ഈ ദുരന്തം ഉണ്ടാകരുത് എന്ന് പ്രാർത്ഥിച്ച്, ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്.

അതേസമയം, തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 34 പേർക്ക് പരുക്കേറ്റതായും റോഡുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പം, ഹൊക്കൈഡോ, സാൻറികു തീരങ്ങളിൽ അപകടസാധ്യത വർദ്ധിപ്പിച്ചതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ജപ്പാന് താഴെയുള്ള പസഫിക് പ്ലേറ്റ് ജപ്പാന്‍– ചിഷിമ ട്രഞ്ചുകളായി രൂപപ്പെടുന്നത് ഇവിടെവച്ചാണ്. ജപ്പാന്‍– ചിഷിമ ട്രഞ്ചുകള്‍ മുമ്പ് നിരവധി വലിയ ഭൂകമ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2011ലെ ദുരന്തത്തിന് കാരണവും ജപ്പാൻ ട്രഞ്ചുമായി ബന്ധപ്പെട്ട ചലനമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം, നിലവിലുള്ളത് ഒരു പ്രവചനമല്ലെന്നും 8 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് കാരണം ഒരു ശതമാനം മാത്രമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ഭൂകമ്പമാപിനിയിൽ 8ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ശക്തിയേറിയ ഭൂകമ്പത്തെയാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം വിനാശകരമായ ഭൂകമ്പങ്ങള്‍ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും വലിയ സൂനാമികൾക്ക് ഇത് കാരണമാകാറുണ്ട്. മെഗാക്വേക്കിനെ തുടർന്ന് ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിൽ വലിയ സമ്മർദ്ദം സംഭവിക്കുകയും ഇത് ശക്തിയേറിയ ഭൂകമ്പത്തിന് കാരണമാകുകയും ചെയ്യും. 2022ൽ, ജപ്പാനിലെ ഭൂകമ്പ ഗവേഷണ സമിതി അടുത്ത 30 വർഷത്തിനുള്ളിൽ ഒരു മെഗാക്വേക്ക് ഉണ്ടാകാനുള്ള സാധ്യത 70 മുതല്‍ 80% വരെയാണെന്ന് പ്രവചിച്ചിരുന്നു.

നേരത്തേ ഈ വര്‍ഷം ഏപ്രിലിലും ‘മെഗാക്വേക്ക്’ മുന്നറിയിപ്പുണ്ടായിരുന്നു. വിനാശകരമായ സുനാമികൾ സൃഷ്ടിക്കാനും മൂന്ന് ലക്ഷം പേരുടെ ജീവന്‍ അപഹരിക്കാനും പോന്ന സംഹാരശേഷിയായിരിക്കും ഈ ഭൂകമ്പത്തിന് ഉണ്ടായിരിക്കുക എന്നാണ് അന്നത്തെ മുന്നറിയിപ്പിലുണ്ടായിരുന്നത്. 2,000 പേർ കൊല്ലപ്പെടുകയും 3400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മ്യാൻമറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയായിരുന്നു ഈ മുന്നറിയിപ്പ്. നാന്‍കായി ട്രഫിലെ ചലനങ്ങളെ തുടര്‍ന്നായിരുന്നു ഈ മുന്നറിയിപ്പ്. ഇതിനു താഴെയാണ് യുറേഷ്യൻ ഫലകം ഫിലിപ്പൈൻ കടൽ ഫലകവുമായി കൂട്ടിയിടിക്കുന്നത്.

നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സൂനാമി സാധ്യതാ പ്രദേശം. ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി ആൻഡ് എർത്ത്‌ക്വേക്ക് എന്‍ജിനീയറിങ്ങിലെ സീസ്‌മോളജിസ്റ്റ് സെയ്‌കോ കിറ്റ പറയുന്നു. ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. കൂടാതെ 400-ലധികം സജീവ അഗ്നിപർവ്വതങ്ങളുള്ള പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയർ' എന്ന് വിളിക്കപ്പെടുന്ന മേഖലയും ജപ്പാനിലൂടെയാണ് കടന്നുപോകുന്നത്.

ഭൂകമ്പം ലോകത്ത് എവിടെയും എപ്പോഴും ഉണ്ടാകും എന്ന് മുൻകൂട്ടി പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ ഇന്നും ലഭ്യമല്ല. എങ്കിലും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ഉയർന്ന അപകടസാധ്യതയുള്ള സമയം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സാങ്കേതിക വിദ്യകൾ ജപ്പാനില്‍ അടക്കം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സർക്കാർ പുറപ്പെടുവിക്കുന്ന ഓരോ പുതിയ വിവരങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാനും തയ്യാറായിരിക്കാനും ഭൂകമ്പമുണ്ടായാൽ ഉടൻ ഒഴിഞ്ഞുമാറാൻ തയ്യാറാകാനുമാണ് ജാപ്പനീസ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.


 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (22 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (34 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (40 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (1 hour ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

Malayali Vartha Recommends