Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

രതിമൂര്‍ച്ഛയുടെ രസതന്ത്രം: തലച്ചോറില്‍ എത്തുന്ന സംവേദനങ്ങളെ വിശകലനം ചെയ്യുമ്പോഴുണ്ടാകുന്ന ജൈവരാസമാറ്റങ്ങളാണ് രതിമൂര്‍ച്ഛ അനുഭവേദ്യമാക്കുന്നത്!

21 DECEMBER 2017 02:32 PM IST
മലയാളി വാര്‍ത്ത

രതിയുടെ മഹാവിസ്‌ഫോടനമാണ് രതിമൂര്‍ച്ഛ. ആണ്‍-പെണ്‍ ഉടലുകള്‍ അലിഞ്ഞ് ഒന്നാകുന്ന സുവര്‍ണ നിമിഷം. എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്ഛകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികളുണ്ട്.

പുരുഷന്റെ ലൈംഗികതയും രതിമൂര്‍ച്ഛയും സ്ഖലനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. സ്ഖലനവും രതിമൂര്‍ച്ഛയും രണ്ടാണെന്നാണ് ശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് സ്ഖലനം ഉണ്ടായി എന്നതുകൊണ്ട് രതിമൂര്‍ഛയുണ്ടാവണമെന്നില്ല. രതിമൂര്‍ച്ഛയുണ്ടായാല്‍ സ്ഖലനം നിര്‍ബന്ധമില്ല.

30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട് എന്നുവേണം കരുതാന്‍. ലൈംഗികമായി ബന്ധപ്പെട്ടു എന്നതുകൊണ്ട് എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും രതിമൂര്‍ച്ഛ ഉണ്ടാവണമെന്നില്ല എന്നാണ് ഇതില്‍നിന്നും മനസിലാക്കേണ്ടത്.

സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട് വളരെക്കുറച്ച് സമയത്തിനുള്ളില്‍ പുരുഷന് രതിമൂര്‍ച്ഛ സംഭവിക്കുന്നു. മസ്തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച് പ്രൊലാക്ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും,പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ് സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്ഖലനവും രതിമൂര്‍ച്ഛയുമെല്ലാം സംഭവിക്കുന്നത്.

ലിംഗ-യോനി സംയോഗം മാത്രമല്ല രതി. എല്ലാവരും മനുഷ്യരാണെങ്കിലും വളരെ അടുത്തറിയുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും വിശ്വാസങ്ങളും ഉള്ളവരാണെന്നും, കാലദേശമനുസരിച്ച് മനുഷ്യരുടെ സംസ്‌ക്കാരത്തിനും വളരെയധികം മാറ്റങ്ങള്‍ ഉണ്ടെന്നും നമുക്ക് കാണാം. അതിനാല്‍ രതി എന്നത് ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കണം. അതായത് പരസ്പര താല്‍പ്പര്യം രതിയുടെ അടിസ്ഥാനമായിരിക്കണം. രതിയിലൂടെ സുഖം, അനുഭൂതി, സന്തോഷം എന്നത് ഇണകള്‍ ഇരുവര്‍ക്കും ഒരുപോലെ അനുഭവേദ്യമാവുമ്പോഴാണ് അത് സന്തോഷകരമായ രതിയാവുന്നത്.

രതി എന്നത് ഗുരുവില്ലാത്ത കല എന്നതുകൊണ്ട് തന്നെയാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഏതെന്ന് ചോദിച്ചാല്‍ അല്‍പ്പം അത്ഭുതംതോന്നാമെങ്കിലും ഇരുചെവികള്‍ക്കിടയിലുള്ള മസ്തിഷ്‌കം എന്നതുതന്നെയാണ് ശരിയായ ഉത്തരം. പ്രധാന ലൈംഗികാവയവങ്ങളായ പുരുഷനിലെ ലിംഗവും വൃഷ്ണവും, സ്ത്രീയിലെ യോനിയും, ഗര്‍ഭാശയവും അണ്ഡാശയവും എല്ലാം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലൈംഗികത എന്നത് മനസുമായി അഭേദ്യബന്ധമുണ്ടെന്ന് പറയുന്നത്.

ഓക്‌സിട്ടോസിന്‍, ഡോപ്പമിന്‍ എന്നീ ജൈവ-രാസതന്മാത്രകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്തിക്കുന്നത്. നമ്മുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ താല്‍ക്കാലികമായി 'സ്വിച്ച് ഓഫ്' ആവുന്നതിനാലാണ് രതിമൂര്‍ച്ഛയില്‍ പങ്കാളികള്‍ പരസ്പരം മതിമറന്ന് അനുഭൂതിയിലെത്തുന്നത്. പക്ഷേ, അതിന് സ്വച്ഛമായ മനസ് വേണമെന്ന് മാത്രം.

കാരണം ലൈംഗികമായ ബന്ധപ്പെടലിനെ വെറും ശാരീരികമായ പ്രവര്‍ത്തനങ്ങളായി കാണുകയും, ഭാര്യയ്ക്ക് ഭര്‍ത്താവിനോടും, ഭര്‍ത്താവിന് ഭാര്യയോടുമുള്ള ഒരു കടമ ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പംതന്നെ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ് നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് രതിമൂര്‍ച്ഛ ആസ്വദിക്കാന്‍ ആവാതെ പോവുന്നത്. മനസും ശരീരവും ഒരവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവാണ് ഇവിടെ വേണ്ടത്.

രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസൂഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ. അതിനാലാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നത്. സംഗീതനിശയിലെ സിംഫണിയിലെ ലയംപോലെയാണ് രതിമൂര്‍ച്ഛ. വ്യക്തി താല്‍പ്പര്യവും പരസ്പര വിശ്വാസവുമാണ് ഈയൊരവസ്ഥ പ്രാപ്യമാക്കാന്‍ വേണ്ടത്. കിടപ്പറയിലെത്തുമ്പോഴും പിന്തുടരുന്ന മോഹഭംഗങ്ങളും ആധിയുമാണ് യഥാര്‍ഥ വില്ലന്‍.അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ദമ്പതികളെ ആദ്യം പരസ്പരം അറിയാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഏതുകാര്യത്തിലും എന്നതുപോലെ ആരോഗ്യകരമായ ശരിയായ മനോനിയന്ത്രണം ആണ് രതിമൂര്‍ച്ഛയുണ്ടാവാന്‍ അടിസ്ഥാനമായി വേണ്ടത്.

ലൈംഗികാവയവങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന സംവേദനങ്ങള്‍ തലച്ചോറിലേക്ക് എത്തി, ഈ സംവേദനങ്ങളെ തലച്ചോറില്‍ ശരിയായി വിശകലനം ചെയ്യുമ്പോഴാണ് മേല്‍പ്പറഞ്ഞ ജൈവരാസമാറ്റങ്ങള്‍ സംഭവിക്കുന്നത്. അപ്പോഴാണ് രതിമൂര്‍ച്ഛ എന്ന അനുഭൂതി അനുഭവേദ്യമാകുന്നത്. ഇതിനായി ഹൈപോ ഗ്രാസ്ട്രിക്, പെല്‍വിക്, പുഡന്‍ഡല്‍, വേഗസ് എന്നീ പ്രധാന പേരുകളില്‍ അറിയപ്പെടുന്ന നാഡീ ഞരമ്പുകളിലൂടെയാണ് ഈവിധ സംവേദനങ്ങള്‍ തലയില്‍ എത്തുന്നത്.

തലച്ചോറിലെ അനുഭൂതിയുടെ കേന്ദ്രം അഥവാ പ്ലഷര്‍സെന്ററില്‍ വികാരങ്ങളുടെ ഉദ്ദീപനം മൂലം അമൈഗ്ഡാല, ന്യൂക്ലിയാസ് അക്യൂംബന്‍സ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഡോപമിന്‍ എന്ന ജൈവ-രാസതന്മാത്രകളെ സ്വതന്ത്രമാക്കുകയും, സെറിബല്ലം എന്ന ഭാഗം മസിലുകളുടെ സങ്കോചവികാസങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും, പിറ്റിയൂട്ടറിഗ്രന്ഥി സുഖാനുഭൂതി നല്‍കാന്‍ സഹായിക്കുന്ന എന്റോര്‍ഫിന്‍, ഓക്‌സിട്ടോസിന്‍, വാസോപ്രസിന്‍ എന്നീ ജൈവ-രാസതന്മാത്രകളെ സ്വതന്ത്രമാക്കുന്നതിന്റെ കൂടി ഫലമായിട്ടാണ് ബോധമണ്ഡലത്തെ സ്വാധീനിച്ച് പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും, സ്‌നേഹവും പരസ്പരബന്ധവും ഊട്ടിയുറപ്പിക്കുകയും ലൈംഗികബന്ധത്തിലൂടെ അര്‍ധ നാരീശ്വര സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ മാനസികമായി ഉയര്‍ത്തുന്നതും.

ഇതോടൊപ്പം ഇടതു കണ്ണിന്റെ പിറകിലായി നമ്മുടെ ബോധവും സ്വഭാവവും നിയന്ത്രിക്കുന്ന ലാറ്ററല്‍ ഓര്‍ബിറ്റോ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗവും നേരത്തേ പറഞ്ഞ രീതിയില്‍ താല്‍ക്കാലികമായി സ്വിച്ച് ഓഫ് ആവുന്നതിനാലാണ് രതിമൂര്‍ച്ഛയ്ക്ക് ശേഷം പരിസരബോധം ഇല്ലാത്തവിധം ഉറക്കവും, ആലസ്യവും മസിലുകളുടെ അയവും, സുഖാനുഭൂതിയും എല്ലാം നമുക്ക് അനുഭവേദ്യമാക്കുന്നത്.

സ്ത്രീകളില്‍ പക്ഷേ, ആകാംക്ഷയെ നിലനിര്‍ത്തുന്ന പെരിഅക്വിഡക്ടല്‍ ഗൈറെ കൂടുതലായി ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ ഫലമായും, ഇതോടൊപ്പം അമൈഗ്ഡാല, ഹിപ്പോകംപസ് എന്നീ ഭാഗങ്ങള്‍ പുരുഷന്മാരില്‍ സ്വിച്ച് ഓഫ് ആവുന്നത്ര വേഗത്തില്‍ സ്ത്രീകളില്‍ സ്വിച്ച് ഓഫ് ആവാത്തതിനാലും ആണ് സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത്.

രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം സൃഷ്ടിക്കാന്‍ ഒരു പരിധിവരെ മനുഷ്യന് സാധിക്കും. എന്നാല്‍ രതിമൂര്‍ച്ഛ അഭിനയിക്കുമ്പോള്‍ മുമ്പു പറഞ്ഞ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല എന്ന് മാത്രമല്ല മസ്തിഷ്‌കം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു. ബഹുമുഖ പ്രവൃത്തികള്‍ ഒരേസമയം ചെയ്യാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവാണ് ഇവിടെ വെളിവാകുന്നത്.

ഈ രീതിയിലുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് പുരുഷനെ അപേക്ഷിച്ച് അല്‍പ്പം കുറവായതുകൂടികൊണ്ടാണ് സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കുറച്ചുസമയം വേണ്ടിവരുന്നത്. എന്നാല്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ കുറേ സമയത്തേക്കെങ്കിലും മാറ്റിവയ്ക്കാനും രതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതിനാലാണ് മേല്‍പ്പറയുന്ന വിഷയങ്ങള്‍ കൂടുതലായി പുരുഷനെ ബാധിക്കാത്തതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (5 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (5 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (5 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (6 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (7 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (9 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (9 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (9 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (10 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (10 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (10 hours ago)

Malayali Vartha Recommends