Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

നിന്ന നില്‍പില്‍ കത്തിപ്പോയി; മരണകാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍!

04 JANUARY 2018 05:06 PM IST
മലയാളി വാര്‍ത്ത

ലണ്ടനില്‍ തെരുവിലൂടെ പതിവു നടത്തത്തിനിറങ്ങിയതാണ് ജോണ്‍ നോളന്‍ എന്ന വയോധികന്‍. ഒട്ടും ആരോഗ്യമില്ല അദ്ദേഹത്തിന്. നേരത്തേ ഒരു മസ്തിഷ്‌കാഘാതം വന്നതിന്റെ ക്ഷീണവുമുണ്ട്. എന്നാലും ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്താല്‍ ഒരുവിധത്തില്‍ നടക്കാം. അദ്ദേഹത്തിന്റെ ഒപ്പമാകട്ടെ ആരുമുണ്ടായിരുന്നുമില്ല. അല്‍പദൂരം നടന്നേയുള്ളൂ പരിസരവാസികള്‍ ഞെട്ടിപ്പോയി. നോളന്റെ ദേഹത്തു പെട്ടെന്നു തീപിടിച്ചു, ആളിക്കത്തുന്നു. എന്നാല്‍ എവിടെ നിന്നാണു തീ വന്നതെന്നു മാത്രം ആര്‍ക്കും മനസ്സിലായില്ല. ജനം ഓടിക്കൂടുമ്പോള്‍ നോളന്റെ തലയും മുഖവും വീര്‍ത്തുവന്ന അവസ്ഥയിലായിരുന്നു. മുടി കരിഞ്ഞ് തലയോടു ചേര്‍ന്നൊട്ടിയ നിലയിലും. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.

മാരകമായ പൊള്ളലാണ് ഏറ്റിരുന്നത്. വൈകാതെ തന്നെ എയര്‍ ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്കയച്ചു. പക്ഷേ ആശുപത്രിയിലെത്തി അല്‍പസമയം കഴിഞ്ഞതോടെ മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ മാരകമായ പൊള്ളലായിരുന്നു മരണകാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അധികമാരോടും മിണ്ടുക പോലും പതിവില്ല നോളന്‍, ശത്രുക്കളുമില്ല. അങ്ങനെയൊരാളെ തീവച്ചു കൊല്ലേണ്ട ആവശ്യമില്ലെന്നു മക്കള്‍ പറയുന്നു. മാത്രവുമല്ല തീപിടിക്കാന്‍ സഹായിക്കുന്ന യാതൊന്നും നോളന്റെ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരുന്നില്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. പെട്രോളോ മണ്ണെണ്ണയോ ഒന്നുമില്ല. നോളന്‍ വീണയിടത്താകട്ടെ തീച്ചൂടേറ്റതിന്റെ കാര്യമായ ലക്ഷണങ്ങളുമില്ല.

ഒരു മനുഷ്യന്റെ ശരീരത്തെ മാത്രം ലക്ഷ്യമിട്ട്, അതു തനിയെ തീപിടിച്ച അവസ്ഥ. വൈദ്യശാസ്ത്രത്തില്‍ ഇതിനെ 'സ്‌പൊണ്ടേനിയസ് ഹ്യൂമന്‍ കംബഷന്‍' എന്നു പേരിട്ടു വിളിക്കുന്നവരുണ്ട്. തീയുടെ ഉറവിടം എവിടെ നിന്നാണെന്നറിയാത്ത വിധം ശരീരം കത്തി നശിക്കുന്ന അവസ്ഥയാണിത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇതു റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. 1700-കളിലാണ് ആദ്യമായി ഇത്തരമൊരു വാക്ക് പ്രയോഗത്തില്‍ വരുന്നത്. ഏഴാം നൂറ്റാണ്ടിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളതായി ചരിത്രകാരന്മാര്‍ പറയുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ 'ബ്ലീക് ഹൗസ്' എന്ന പുസ്തകത്തിലെ കള്ളുകുടിയന്‍ ക്രൂക്ക് ഇത്തരത്തില്‍ നിന്ന നില്‍പില്‍ കത്തിപ്പോകുന്ന കഥ പറയുന്നുണ്ട്. കഥയാണെങ്കിലും മനുഷ്യന്റെ മദ്യപാന ശീലം ഇക്കാര്യത്തില്‍ ഒരു ഭീഷണിയാണെന്നു പറയുന്ന ഡോക്ടര്‍മാരുണ്ട്. ശരീരത്തിലെ കൊഴുപ്പിനെയും ഇത്തരത്തിലുള്ള 'ആന്തരിക തീപിടിത്തത്തിനു' കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഉരുകിയ കൊഴുപ്പ് ശരീരത്തില്‍ തീയുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് അത്തരക്കാരുടെ വാദം.

ചരിത്രത്തില്‍ ഇന്നേവരെ ഇത്തരത്തിലുള്ള ഇരുന്നൂറോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതിലേറെയും കെട്ടിടങ്ങള്‍ക്ക് അകത്തു വച്ചായിരുന്നു. സമീപത്തൊരു അടുപ്പോ നെരിപ്പോടോ ഉണ്ടായിരുന്നു താനും. ഇവയില്‍ നിന്ന് അകലം പാലിച്ച നിലയിലായിരുന്നു പലരുടെയും മൃതദേഹം. പക്ഷേ എങ്ങനെയാണ് തീ ഇത്രയും ദൂരത്തു നിന്ന് ശരീരത്തെ കത്തിച്ചതെന്നാണ് ഇന്നും തുടരുന്ന സംശയം. നോളന്റെ കാര്യത്തില്‍ പക്ഷേ ഇതൊന്നും വിലപ്പോവില്ല. നടുത്തെരുവില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. പൊലീസ് എന്തായാലും സംഭവം ഏകദേശം എഴുതിത്തള്ളിയ മട്ടാണ്. ഇക്കാര്യത്തിലൊരു വിശദീകരണം നല്‍കാന്‍ നോളന്റെ മരണം കണ്ട സാക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നു അവര്‍. എന്നാല്‍ ഇത്തരം തീപിടിത്തത്തില്‍പ്പെടുന്നവരുടെ ചില ആന്തരികാവയവങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിക്കാതിരിക്കുന്നതും ഗവേഷകരെ കുഴക്കുന്നുണ്ട്. ഇതാണ് ശരീരത്തിനകത്തു നിന്നു തന്നെയാണ് തീയുണ്ടാകുന്നതെന്ന സംശയം ബലപ്പെടുത്തുന്നത്.

ഫൊറന്‍സിക് വിദഗ്ധരില്‍ ചിലര്‍ ഇതിനെ 'വിക്ക് എഫക്ട്' എന്നും വിളിക്കുന്നു. തീപിടിത്തത്തില്‍ കൊല്ലപ്പെടുന്ന വ്യക്തിയുടെ വസ്ത്രം ഒരു 'വിക്ക്' അഥവാ 'തിരി' പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവരുടെ വിശദീകരണം. സമീപത്തെവിടെ നിന്നെങ്കിലും തീപ്പൊരി വീണാല്‍ ശരീരത്തെ ആദ്യം നല്ലപോലെ 'പുകച്ചു' മാത്രമേ തീയായി പടരുകയുള്ളൂവെന്നും ഇവര്‍ പറയുന്നു. ആ 'ദഹനം' തീയായി പടരുമ്പോള്‍ മാത്രമേ പലരും അറിയുക പോലുമുള്ളൂ. എന്തായാലും നോളന്റെ മരണത്തോടെ വൈദ്യശാസ്ത്രം ഈ 'ആന്തരിക അഗ്‌നിതാണ്ഡവ'ത്തിന്റെ രഹസ്യം കണ്ടെത്താനുള്ള ശ്രമം പിന്നെയും ശക്തമാക്കിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (5 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (5 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (5 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (6 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (7 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (9 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (9 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (9 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (10 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (10 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (11 hours ago)

Malayali Vartha Recommends