Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

നിന്ന നില്‍പില്‍ കത്തിപ്പോയി; മരണകാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍!

04 JANUARY 2018 05:06 PM IST
മലയാളി വാര്‍ത്ത

ലണ്ടനില്‍ തെരുവിലൂടെ പതിവു നടത്തത്തിനിറങ്ങിയതാണ് ജോണ്‍ നോളന്‍ എന്ന വയോധികന്‍. ഒട്ടും ആരോഗ്യമില്ല അദ്ദേഹത്തിന്. നേരത്തേ ഒരു മസ്തിഷ്‌കാഘാതം വന്നതിന്റെ ക്ഷീണവുമുണ്ട്. എന്നാലും ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്താല്‍ ഒരുവിധത്തില്‍ നടക്കാം. അദ്ദേഹത്തിന്റെ ഒപ്പമാകട്ടെ ആരുമുണ്ടായിരുന്നുമില്ല. അല്‍പദൂരം നടന്നേയുള്ളൂ പരിസരവാസികള്‍ ഞെട്ടിപ്പോയി. നോളന്റെ ദേഹത്തു പെട്ടെന്നു തീപിടിച്ചു, ആളിക്കത്തുന്നു. എന്നാല്‍ എവിടെ നിന്നാണു തീ വന്നതെന്നു മാത്രം ആര്‍ക്കും മനസ്സിലായില്ല. ജനം ഓടിക്കൂടുമ്പോള്‍ നോളന്റെ തലയും മുഖവും വീര്‍ത്തുവന്ന അവസ്ഥയിലായിരുന്നു. മുടി കരിഞ്ഞ് തലയോടു ചേര്‍ന്നൊട്ടിയ നിലയിലും. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.

മാരകമായ പൊള്ളലാണ് ഏറ്റിരുന്നത്. വൈകാതെ തന്നെ എയര്‍ ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്കയച്ചു. പക്ഷേ ആശുപത്രിയിലെത്തി അല്‍പസമയം കഴിഞ്ഞതോടെ മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ മാരകമായ പൊള്ളലായിരുന്നു മരണകാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അധികമാരോടും മിണ്ടുക പോലും പതിവില്ല നോളന്‍, ശത്രുക്കളുമില്ല. അങ്ങനെയൊരാളെ തീവച്ചു കൊല്ലേണ്ട ആവശ്യമില്ലെന്നു മക്കള്‍ പറയുന്നു. മാത്രവുമല്ല തീപിടിക്കാന്‍ സഹായിക്കുന്ന യാതൊന്നും നോളന്റെ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരുന്നില്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. പെട്രോളോ മണ്ണെണ്ണയോ ഒന്നുമില്ല. നോളന്‍ വീണയിടത്താകട്ടെ തീച്ചൂടേറ്റതിന്റെ കാര്യമായ ലക്ഷണങ്ങളുമില്ല.

ഒരു മനുഷ്യന്റെ ശരീരത്തെ മാത്രം ലക്ഷ്യമിട്ട്, അതു തനിയെ തീപിടിച്ച അവസ്ഥ. വൈദ്യശാസ്ത്രത്തില്‍ ഇതിനെ 'സ്‌പൊണ്ടേനിയസ് ഹ്യൂമന്‍ കംബഷന്‍' എന്നു പേരിട്ടു വിളിക്കുന്നവരുണ്ട്. തീയുടെ ഉറവിടം എവിടെ നിന്നാണെന്നറിയാത്ത വിധം ശരീരം കത്തി നശിക്കുന്ന അവസ്ഥയാണിത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇതു റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. 1700-കളിലാണ് ആദ്യമായി ഇത്തരമൊരു വാക്ക് പ്രയോഗത്തില്‍ വരുന്നത്. ഏഴാം നൂറ്റാണ്ടിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളതായി ചരിത്രകാരന്മാര്‍ പറയുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ 'ബ്ലീക് ഹൗസ്' എന്ന പുസ്തകത്തിലെ കള്ളുകുടിയന്‍ ക്രൂക്ക് ഇത്തരത്തില്‍ നിന്ന നില്‍പില്‍ കത്തിപ്പോകുന്ന കഥ പറയുന്നുണ്ട്. കഥയാണെങ്കിലും മനുഷ്യന്റെ മദ്യപാന ശീലം ഇക്കാര്യത്തില്‍ ഒരു ഭീഷണിയാണെന്നു പറയുന്ന ഡോക്ടര്‍മാരുണ്ട്. ശരീരത്തിലെ കൊഴുപ്പിനെയും ഇത്തരത്തിലുള്ള 'ആന്തരിക തീപിടിത്തത്തിനു' കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഉരുകിയ കൊഴുപ്പ് ശരീരത്തില്‍ തീയുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് അത്തരക്കാരുടെ വാദം.

ചരിത്രത്തില്‍ ഇന്നേവരെ ഇത്തരത്തിലുള്ള ഇരുന്നൂറോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതിലേറെയും കെട്ടിടങ്ങള്‍ക്ക് അകത്തു വച്ചായിരുന്നു. സമീപത്തൊരു അടുപ്പോ നെരിപ്പോടോ ഉണ്ടായിരുന്നു താനും. ഇവയില്‍ നിന്ന് അകലം പാലിച്ച നിലയിലായിരുന്നു പലരുടെയും മൃതദേഹം. പക്ഷേ എങ്ങനെയാണ് തീ ഇത്രയും ദൂരത്തു നിന്ന് ശരീരത്തെ കത്തിച്ചതെന്നാണ് ഇന്നും തുടരുന്ന സംശയം. നോളന്റെ കാര്യത്തില്‍ പക്ഷേ ഇതൊന്നും വിലപ്പോവില്ല. നടുത്തെരുവില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. പൊലീസ് എന്തായാലും സംഭവം ഏകദേശം എഴുതിത്തള്ളിയ മട്ടാണ്. ഇക്കാര്യത്തിലൊരു വിശദീകരണം നല്‍കാന്‍ നോളന്റെ മരണം കണ്ട സാക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നു അവര്‍. എന്നാല്‍ ഇത്തരം തീപിടിത്തത്തില്‍പ്പെടുന്നവരുടെ ചില ആന്തരികാവയവങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിക്കാതിരിക്കുന്നതും ഗവേഷകരെ കുഴക്കുന്നുണ്ട്. ഇതാണ് ശരീരത്തിനകത്തു നിന്നു തന്നെയാണ് തീയുണ്ടാകുന്നതെന്ന സംശയം ബലപ്പെടുത്തുന്നത്.

ഫൊറന്‍സിക് വിദഗ്ധരില്‍ ചിലര്‍ ഇതിനെ 'വിക്ക് എഫക്ട്' എന്നും വിളിക്കുന്നു. തീപിടിത്തത്തില്‍ കൊല്ലപ്പെടുന്ന വ്യക്തിയുടെ വസ്ത്രം ഒരു 'വിക്ക്' അഥവാ 'തിരി' പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവരുടെ വിശദീകരണം. സമീപത്തെവിടെ നിന്നെങ്കിലും തീപ്പൊരി വീണാല്‍ ശരീരത്തെ ആദ്യം നല്ലപോലെ 'പുകച്ചു' മാത്രമേ തീയായി പടരുകയുള്ളൂവെന്നും ഇവര്‍ പറയുന്നു. ആ 'ദഹനം' തീയായി പടരുമ്പോള്‍ മാത്രമേ പലരും അറിയുക പോലുമുള്ളൂ. എന്തായാലും നോളന്റെ മരണത്തോടെ വൈദ്യശാസ്ത്രം ഈ 'ആന്തരിക അഗ്‌നിതാണ്ഡവ'ത്തിന്റെ രഹസ്യം കണ്ടെത്താനുള്ള ശ്രമം പിന്നെയും ശക്തമാക്കിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (23 minutes ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (57 minutes ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (1 hour ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (1 hour ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (2 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (2 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (2 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (2 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (2 hours ago)

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷ  (2 hours ago)

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (3 hours ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (3 hours ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (3 hours ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (4 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (5 hours ago)

Malayali Vartha Recommends