Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വീട്ടുവളപ്പില്‍ അരുമപ്പക്ഷികളുടെ വര്‍ണപ്രപഞ്ചം ഒരുക്കാം

12 MAY 2017 05:06 PM IST
മലയാളി വാര്‍ത്ത

കുട്ടിക്കാനത്ത് പ്ലാന്ററായി ജോലി ചെയ്തിരുന്ന കുര്യന്‍ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്. മൂന്നര ഏക്കര്‍ സ്ഥലം കോട്ടയം ജില്ലയിലെ കുഴിമറ്റത്ത് ഉണ്ടായിരുന്നിട്ടും ഈ പ്രദേശത്ത് കൃഷിയിലൂടെ വിജയം നേടാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. മൂന്ന് ഏക്കറില്‍ നെല്‍കൃഷി ഇന്നുമുണ്ട്. കടങ്ങള്‍ വീട്ടാന്‍ ഇദ്ദേഹത്തെ സഹായിച്ചത് ഓമനപ്പക്ഷികളാണ് പക്ഷികളെന്നാല്‍ അലങ്കാരക്കോഴികള്‍ തന്നെ.

അരുമപ്പക്ഷികളുടെ വര്‍ണപ്രപഞ്ചമാണ് കുര്യന്‍ ജോണിന്റെ വീട്ടുവളപ്പ്. ആദ്യകാലത്തെ തൊഴുത്തിലാണ് ഫെസന്റ് ഇനത്തില്‍പ്പെട്ട പക്ഷികളും മറ്റും വാഴുന്നത്. അലങ്കാരക്കോഴികള്‍ക്കായി വീടിനോട് ചേര്‍ന്ന് ഷെഡുകള്‍ കെട്ടിയിട്ടുണ്ട്. കൂടാതെ കമ്പിവലകള്‍ ഉപയോഗിച്ചുള്ള കുടുകളും ഉണ്ട്.

നല്ല ഇണക്കവും അനുകരണശേഷിയും ഉള്ള ജനപ്രിയതാരങ്ങളാണ് ഫെസന്റ് ഇനത്തില്‍പ്പെട്ട പക്ഷികള്‍. അതുപോലെ പെട്ടെന്ന് ഇണങ്ങുന്നവയാണ് അലങ്കാരക്കോഴികള്‍. വര്‍ണങ്ങളും വര്‍ണ വിന്യാസവും മുഖത്തും ശരീരത്തിലുമുള്ള പുള്ളികളും വരകളും ചിത്രപ്പണികളും തലപ്പൂവുകളും കൊണ്ട് വൈവിധ്യങ്ങള്‍ നിറഞ്ഞ നാല്പതില്‍ പരം കോഴിയിനങ്ങള്‍. ഭൂരിഭാഗവും വിദേശയിനങ്ങള്‍ തന്നെയാണ്. മൂവായിരം രൂപമുതല്‍ മുപ്പതിനായിരം രൂപവരെ ജോഡികള്‍ക്ക് വില വരുന്ന പക്ഷികളില്‍ ഗോള്‍ഡന്‍ ഫെസന്റ്, ലോഡി ആംസ്റ്റയര്‍ തുടങ്ങിയവയാണ് കൗതുകക്കാര്‍.



അലങ്കാരക്കോഴികളുടെ നിരയില്‍ 45 ഇനങ്ങളെ കാണാം. തൂവെള്ള തൂവലിന് കറുപ്പ് അരികിട്ട സെബറേറ്റ് ബാന്റം, നീളന്‍ തൂവലുകളുടെ കിരീടം വച്ച പോളീഷ് ക്യാപ്, ചുവന്ന തലപ്പൂവുള്ള റോസ് കോന്പ്, സില്‍ക്ക് രോമപ്പട്ട് പുതച്ചപോലുള്ള സില്‍ക്കി, ചെമ്മരിയാടിന്റെ രോമം പോലെ ചുരുണ്ടുകൂടി തുവലുകളാല്‍ നിറഞ്ഞ പ്രീസിലര്‍, തിളക്കമാര്‍ന്ന വര്‍ണത്തുവലുകള്‍കൊണ്ട് നിറഞ്ഞ ഫിനിക്‌സ്, ഫൗഡന്‍ ബാന്റം, കറുപ്പും സ്വര്‍ണനിറവും കൊണ്ട് അഴകാര്‍ന്ന സൈപ്രസ്ബാന്റം, ഫാം ബര്‍ഗ്, വലിയ തടിയന്മാരായ ബ്രമ്മ ഇങ്ങനെ പട്ടിക നീളുന്നു. ജോഡികള്‍ക്ക് അയ്യായിരും മുതല്‍ ഇരുപത്തയ്യായിരം രൂപവരെയാണ് കുഞ്ഞുങ്ങളുടെ വില. ഫാം സന്ദര്‍ശിക്കുന്നവര്‍ ഇഷ്ടപ്പെടുന്ന ചില ഇനങ്ങള്‍ മോഹവിലയ്ക്ക് നല്‍കുന്ന രീതിയും ഇവിടെയുണ്ട്.



പക്ഷിക്കൂട്ടില്‍ പക്ഷികള്‍ക്ക് യഥേഷ്ടം പറന്നു കളിക്കാന്‍ വേണ്ടസ്ഥലസൗകര്യം നല്‍കിയിട്ടുണ്ട്. കോഴികള്‍ക്ക് ആവശ്യത്തിനുവേണ്ട സൗകര്യമാണ് നല്‍കുന്നത്. ഇവ കൂടുതല്‍ ഓടി നടന്നാല്‍ മുട്ടകള്‍ ഇടുന്നത് കുറയും. ഒരേ ഇനത്തിന്റെ ജോഡികളാണ് ഓരോ കൂട്ടിലും ഉള്ളത്. മറ്റ് ഇനങ്ങളുമായി കൂട്ടുകൂടുവാനോ ഇണചേരുവാനോ അനുവദിക്കുന്നില്ല. പക്ഷിവളര്‍ത്തലുകാര്‍ക്ക് ആകര്‍ഷക ഇനങ്ങളുടെ ആണ്‍ ഇനങ്ങളെയാണ് വേണ്ടത്. മുട്ടയിടാന്‍ സൗകര്യം ഉണ്ടാക്കുന്നവരാണ് ജോഡികളെ തെരഞ്ഞടുക്കുന്നത്. ഓരോ കൂട്ടിലും മുട്ടയിടുന്നതിനുള്ള സൗകര്യം പ്രത്യേകം തയാറാക്കിയിട്ടുണ്ട്. തറയില്‍ ചിന്തേര് പൊടി വിതറിയിട്ടിരിക്കുന്നു. കാഷ്ഠം വീണ് ഉണ്ടാകുന്ന ദുര്‍ഗന്ധവും മറ്റും ഒഴിവാക്കാനാണിത്. നെറ്റിന്റെ കുടുകള്‍ക്കടിയില്‍ പ്രത്യേക ഷീറ്റ് വിരിച്ച് ചിന്തേറ് പൊടി നിരത്തിയിട്ടുണ്ട്. ഒരാഴ്ചത്തെ കാഷ്ഠം വീണ് കഴിയുമ്പോഴാണ് ചിന്തേര്‌പൊടി ഉള്‍പ്പെടെ കാഷ്ഠം മാറ്റുന്നത്. ഇത് വളമായി കൃഷിക്ക് ഉപയോഗിക്കുന്നു.ദിവസം മുഴുവനും കുടിക്കാന്‍ പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുന്നു. തീറ്റകള്‍ക്ക് മറ്റൊരു പാത്രമുണ്ട്.



കോഴികളുടെ മുട്ട ഹാച്ചറിയില്‍ വിരിച്ചെടുക്കുന്നു. സാധാരണ ചൂടില്‍, കാര്‍ഡ്‌ബോര്‍ഡിലാണ് രണ്ടാഴ്ച വളര്‍ത്തുന്നത്. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്കായുള്ള കൂട്ടിലേക്ക് മാറ്റും. പ്രകൃതിയോട് ഇണങ്ങിനാടന്‍ രീതിയില്‍ വളര്‍ന്ന് വരുന്നതുകൊണ്ട് ഏതു കാലാവസ്ഥയിലും വളരുവാനുള്ള കരുത്ത് ഇവയ്ക്കുണ്ടാകുന്നു. ഓരോന്നിനും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പ്രതിരോധ കുത്തിവയ്പും വിരമരുന്നും നല്‍കുന്നു. രണ്ടു മാസം കഴിയുന്‌പോഴാണ് കുഞ്ഞുങ്ങളെ വില്‍ക്കുന്നത്.

പക്ഷികളില്‍ പുരുഷന്‍മാര്‍ക്കാണ് സൗന്ദര്യം കൂടുതല്‍. പട്ടുപോലെ തിളക്കമുള്ളതും നീളമുള്ളതുമായ തുവലുകളാണ് ഇവയുടെ ആകര്‍ഷകത്വം. പ്രായപൂര്‍ത്തിയായവയ്ക്ക് വിലകൂടും. കണ്ണിനും മനസിനും കൗതുകം ജനിപ്പിക്കുന്ന രീതിയില്‍ പക്ഷികള്‍ മാറുന്നത് പ്രായപൂര്‍ത്തിയാകുന്‌പോഴാണ്. പതിമൂന്നു വര്‍ഷം കൊണ്ട് പക്ഷികളുടെ തോഴനായി മാറിയ കുര്യന്‍ ജോണ്‍ പരിചരണ രീതികള്‍ പറഞ്ഞുകൊടുക്കാന്‍ എപ്പോഴും തയാറാണ്. ഫോണ്‍: 9447791867

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (4 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (6 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (7 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends