Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...


ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...


തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല


സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയാക്കി, പ്രയോജനം ലഭിക്കുന്നത് 62 ലക്ഷം പേർക്ക്, 31.34 ലക്ഷം സ്ത്രീകൾക്ക് സുരക്ഷാപെൻഷൻ.... മാസം 1000 രൂപ വീതം, അഞ്ച് ലക്ഷം യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് മാസം 1000 രൂപ വീതം.... എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി

കൃഷിയും നിയമവും : നിങ്ങള്‍ക്ക് ഇത്തരം പരാതികള്‍ ഉണ്ടോ?

07 AUGUST 2017 05:03 PM IST
മലയാളി വാര്‍ത്ത

ഒരു വീടു വയ്ക്കാന്‍ ശ്രമം തുടങ്ങി. വീടു വയ്ക്കുന്ന സ്ഥലത്തേക്ക് അടുത്ത പുരയിടത്തിലെ (സര്‍ക്കാര്‍ വക സ്ഥലം) ഒരു വലിയ മരത്തിന്റെ ശാഖകള്‍ താഴ്ന്നു നില്‍ക്കുന്നതിനാല്‍ അത് മുറിക്കാനായി ബന്ധപ്പെട്ട ഓഫിസര്‍ (DFO)
മുമ്പാകെ അപേക്ഷ കൊടുത്തു. എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പല തവണ നേരിട്ടും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടു. എങ്കിലും ഒരു പുരോഗതിയുമില്ല. അതേ സമയം വീടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇനി മരം മുറിക്കുമ്പോള്‍ നാശനഷ്ടമുണ്ടാകാം. പ്രശ്‌ന പരിഹാരത്തിന് ആരെയാണ് സമീപിക്കേണ്ടത്. ഇത്തരം പരാതികള്‍ പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്.

അടുത്ത പുരയിടത്തിലെ 'സര്‍ക്കാര്‍ വക സ്ഥലം' എന്നു മാത്രം പറഞ്ഞാല്‍ ഭൂമി ഏതു വകുപ്പിന്റെ അധീനതയിലാണെന്നു വ്യക്തമാവില്ല. 1957- ലെ കേരള ഭൂസംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ വക സ്ഥലവും പുറമ്പോക്കുകളും നിര്‍വചിച്ചിട്ടുണ്ട്. പിഡബ്ലിയുഡിയുടെ അധീനതയിലുള്ള റോഡ് പുറമ്പോക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപന (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) നിയന്ത്രണത്തിലുള്ള പുറമ്പോക്ക്, റവന്യൂ പുറമ്പോക്ക് തുടങ്ങി പുറമ്പോക്കു തന്നെ പലതരത്തിലുണ്ട്. ഇവയില്‍ ഏതില്‍പ്പെട്ടതാണ് വിവാദ മരം നില്‍ക്കുന്ന ഭൂമിയെന്നു വില്ലേജ് ഓഫിസില്‍നിന്ന് അറിയാം. അത് അറിയാന്‍ ബന്ധപ്പെട്ട അധികാരിക്കു പരാതി കൊടുക്കാം. സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനും (ആര്‍.ഡി.ഒ) ശല്യം ഒഴിവാക്കിത്തരാന്‍ അധികാരമുണ്ട്. ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം കൊടുക്കാം. ഇതുകൊണ്ടൊന്നും പരിഹാരമാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരും. സര്‍ക്കാര്‍ വക സ്ഥലത്തെ മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റുന്നതിന് സ്വകാര്യ വ്യക്തിക്ക് അവകാശമില്ല.

പറമ്പിന്റെ അതിര്‍ത്തിയിലായി നില്‍ക്കുന്ന രണ്ട് പ്രിയോര്‍ മാവുകളില്‍നിന്ന് മാങ്ങകള്‍ പഴുത്ത് അയല്‍പറമ്പുകളില്‍ വീഴാറുണ്ട്. ഒരു അയല്‍ക്കാരി ആ മാവുകള്‍ വെട്ടി മാറ്റാന്‍ നിര്‍ബന്ധിക്കുന്നു. 25 വര്‍ഷത്തോളം പഴക്കമുള്ള ഈ മാവുകള്‍ കായ ബലത്തെക്കാളുപരി നല്ല തണല്‍ നല്‍കുന്നുണ്ട്. പ്രകൃതിസ്‌നേഹിയായ ഒരാള്‍ക്ക് മാവില്‍നിന്നുള്ള വരുമാനത്തെക്കാളും അതിന്റെ പരിരക്ഷയാണു പ്രധാനം. ലോകം മുഴുവനും മരം നടാന്‍ പറയുന്ന ഈ കാലത്ത്, അതു വെട്ടാന്‍ പ്രേരിപ്പിക്കുന്നവരോട് എന്താണ് സമാധാനം പറയുക. ഇതുപോലെ പ്രതിസന്ധിയിലുള്ളവര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍ ആഗ്രഹിക്കുന്നവരുണ്ടാകാം.

ചോദ്യകര്‍ത്താവ് ഉന്നയിച്ച പ്രശ്‌നവും പ്രകൃതിസ്‌നേഹി എന്ന നിലയില്‍ പ്രകടിപ്പിച്ച വികാരവും ആര്‍ക്കും മനസ്സിലാകും. വര്‍ത്തമാനകാലം നേരിടുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനമാണെന്നും വിവേചനരഹിതമായി മരങ്ങള്‍ വെട്ടിമാറ്റുന്നതും നശിപ്പിക്കുന്നതും ഗൗരവപൂര്‍വം കാണേണ്ടതാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ ആര്‍ക്കും എവിടെയും മരം നട്ടുപിടിപ്പിക്കാന്‍ സ്വാതന്ത്ര്യം നിയമം നല്‍കുന്നില്ല. പ്രസക്തമായ ചില നിയമങ്ങളെപ്പറ്റി പരാമര്‍ശിക്കാം.

ഒരു വ്യക്തിക്ക് നിയമാനുസൃതമുള്ള ഏതാവശ്യത്തിനും തന്റെ വസ്തു യഥേഷ്ടം ഉപയോഗിക്കാനും പരമാവധി അനുഭവസൗകര്യങ്ങള്‍ക്കു കോട്ടം വരാതെ പരിരരക്ഷിക്കാനും അനിഷേധ്യമായ അവകാശമുണ്ട്. ഈ അവകാശം സ്വാഭാവികമായി സിദ്ധിക്കുന്നതാണ്. അയല്‍ വസ്തു ഉടമയ്ക്കും ഈ അവകാശം ഉണ്ടെന്ന് ഓര്‍മിക്കുക. അതുകൊണ്ട് വസ്തു ഉടമയെന്ന അവകാശം നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അയല്‍വസ്തു ഉടമയ്ക്ക് സ്വാഭാവികമായി സിദ്ധിച്ചിട്ടുള്ള അനുഭവ സൗകര്യങ്ങള്‍ക്കു ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയമം അനുവദിക്കുന്നില്ല. രണ്ടു പേരുടെയും അവകാശങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോഴാണ് അയല്‍പക്ക വഴക്കുകള്‍ ഉണ്ടാകുക.

നമ്മുടെ വസ്തുവില്‍ മരം വച്ചു പിടിപ്പിക്കുമ്പോള്‍ അതു ഭാവിയില്‍ അയല്‍വസ്തു ഉടമയ്ക്ക് ശല്യമാകരുത്. മറ്റൊരു പുരയിടത്തിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും ശാഖകളും പലപ്പോഴും തര്‍ക്കത്തിലേക്കും വഴക്കിലേക്കും നയിക്കും. പടര്‍ന്നു വളരുന്ന മരങ്ങള്‍ അതിരില്‍ വച്ചു പിടിപ്പിക്കാതിരിക്കുകയാണു നല്ലത്. ഇപ്പോള്‍ മിക്ക വീടുകളും ചെറിയ ചെറിയ പ്ലോട്ടുകളിലാണെന്നും ഓര്‍ക്കുക. അയല്‍പക്കത്തുളളവര്‍ക്ക് ഉപദ്രവകരമാകാത്ത രീതിയിലേ നമ്മളുടെ വസ്തു ഉപയോഗിക്കാവൂ.

അയല്‍പക്കത്തേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങളോ ശല്യം ചെയ്യുന്ന ശാഖകളോ മുറിച്ചു മാറ്റുന്നതിന് വിവിധ നിയമ നടപടികള്‍ പരാതിക്കാര്‍ക്കു സ്വീകരിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളില്‍ ഇക്കാര്യം സംബന്ധിച്ചു പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് ആക്ട് 238-ാം വകുപ്പനുസരിച്ച് ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ കായ്കളോ വീഴാനും തന്‍മൂലം ആര്‍ക്കെങ്കിലുമോ, എടുപ്പുകള്‍ക്കോ, കൃഷിക്കോ ആപത്തുണ്ടാകാന്‍ ഇടയുണ്ടെന്നും ഗ്രാമപഞ്ചായത്തിനു ബോധ്യമായാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാം. മുനിസിപ്പാലിറ്റി നിയമത്തിലും ഇതുപോലെ വ്യവസഥ ചെയ്തിട്ടുണ്ട്.

മറ്റൊരു മാര്‍ഗം ക്രിമിനല്‍ നടപടി നിയമം 133-ാം വകുപ്പനുസരിച്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിനെ (ആര്‍.ഡി.ഒ) സമീപിക്കുകയെന്നുള്ളതാണ്. അടുത്തുള്ളവരുടെ ജീവനോ, സ്വത്തിനോ സംഭവിച്ചേക്കാവുന്ന അപകടസാധ്യതയാണ് സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് പരിഗണിക്കുന്നത്.

പരാതിക്കാരന് സിവില്‍ കോടതിയെയും സമീപിക്കാം. മരം മുറിച്ചു മാറ്റണമെന്ന് ആജ്ഞാപിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നു ഹൈക്കോടതി വിധികളുണ്ട്. മരമോ, ശാഖയോ അന്യപുരയിടത്തിലേക്ക് അതിക്രമിച്ചു നില്‍പ്പുണ്ടെങ്കില്‍ അയല്‍വസ്തുവിന്റെ ഉടമസ്ഥന് എന്തെങ്കിലും നഷ്ടം ഉണ്ടാകണമെന്നില്ല. എന്നാല്‍ മരം അയല്‍പുരയിടത്തിലേക്കു കടന്നു നില്‍ക്കുകയാണെന്നും അയല്‍വസ്തു ഉടമസ്ഥന്റെ അനുഭവ സൗകര്യങ്ങള്‍ക്ക് അതു ഹാനികരമാണെന്നും തെളിയിച്ചാല്‍ വെട്ടിമാറ്റേണ്ടിവരും. മരമോ, ശാഖയോ അന്യപുരയിടത്തിലേക്കു കടന്നു നില്‍ക്കുന്നതുകൊണ്ട് ആ ഭാഗത്തു കൃഷി അസാധ്യമാകുന്നത് ഉദാഹരണം. പഴക്കമുള്ള വൃക്ഷമാണെന്നോ ഇതുവരെ അവിടെ കൃഷി ചെയ്തിട്ടില്ലെന്നോ പറയുന്നത് സമാധാനമല്ല. മരത്തിന്റെ പേരിലായാലും മറ്റൊരാളുടെ വസ്തുവിന്റെ അനുഭവസൗകര്യങ്ങള്‍ക്കോ ഉപയോഗത്തിനോ തടസ്സമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ തിളച്ച മീന്‍കറി ഒഴിച്ച് ആക്രമിച്ച് ഭര്‍ത്താവ്  (5 hours ago)

കെ എസ് ആര്‍ ടി സിയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

15കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും  (7 hours ago)

ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ; ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷം  (7 hours ago)

ശബരിമല സ്വര്‍ണപാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍  (7 hours ago)

ഏകമകളെ നഷ്ടപ്പെട്ട ഒരച്ഛനോട് ഒരു ദയയുമില്ല; തന്റെ ഏകമകളുടെ മരണശേഷം നഗരത്തിലെ വിവിധ തലങ്ങളില്‍ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതനായ ഒരച്ഛന്‍  (8 hours ago)

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ  (9 hours ago)

ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ  (9 hours ago)

പാകിസ്ഥാന്റെ നെഞ്ച് തകര്‍ത്ത് താലിബാന്‍ ആക്രമണം !! തെഹ്‌രീകെ താലിബാന്റെ ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു; തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന  (9 hours ago)

റഷ്യയും ഇറാനും കൈകോര്‍ത്താല്‍ സൂയസ് കനാല്‍ കാലിയാകും ! ഇനി വെറും 19 ദിവസം മതി....ചരിത്രം മാറി മറയുന്നു ഇന്ത്യയ്ക്ക് വലിയ നേട്ടം  (9 hours ago)

എസ് ഐ ടി ചോദിച്ചിട്ടും ദേവസ്വംബോര്‍ഡ് കൊടുക്കാതെ മുക്കിയ രേഖകള്‍ ഹൈക്കോടതി കയറി തൂക്കി !! രേഖകള്‍ അന്വേഷണത്തിന് സംഘത്തിന് കൈമാറിയിരിക്കണമെന്ന് കോടതി പൊട്ടിച്ചു ; അയ്യപ്പന്റെ ഭാഗ്യം ഒന്നും ഇടിവെട്ടി പോ  (9 hours ago)

ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...  (11 hours ago)

രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമായി: വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍; 1300 സര്‍ക്കാര്‍ ലാബുകള്‍, 131 തരം പരിശോധനകള്‍  (11 hours ago)

ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...  (11 hours ago)

പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിൽ വാക് വേ രൂപകൽപന; നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്  (11 hours ago)

Malayali Vartha Recommends