സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടുമൊരു മലയാളി എത്താനുള്ള സാധ്യതകൾ തെളിയുന്നു
സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടുമൊരു മലയാളി എത്താനുള്ള സാധ്യതകൾ തെളിയുന്നു. നിലവിലുള്ള ഡിജിപി അനിൽകാന്ത് ജൂൺ 30ന് വിരമിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ അഞ്ചുപേരുടെ പ്രാധമിക പട്ടിക തയ്യാറാക്കി യുപിഎസ് സിക്കു കൈമാറിയത്..പട്ടികയിൽ മലയാളിയായ എഡിജിപി കെ പത്മകുമാറാണ് ഒന്നാം സ്ഥാനത്ത്.. പോലീസ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപിയായ പത്മകുമാർ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്.
2025 വരെ കാലാവധിയുണ്ട്..ട്രാൻസ്പോർട്ട് കമ്മീഷണർ,തീരസംരക്ഷൺസേനാ മേധാവി,പോലീസ് അക്കാദമി ഡയറക്ടർ തുടങ്ങി നിരവധി പദവികളിൽ പേരെടുത്തിട്ടുണ്ട്..ചുരുളി എന്ന സിനിമയിൽ നിയമവിരുദ്ധമായ പരാമർശങ്ങൾ കടന്നുകൂടിയോ എന്നുള്ള നിരീക്ഷണത്തിന് ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ കൂടിയായിരുന്നു പത്മകുമാർ.
നിയമവിരുദ്ധ ഭാഗങ്ങൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. കേരളത്തിൽ ഡിജിപി റാങ്കിലെത്തിയ ആദ്യവനിത ആർ ശ്രീലേഖയ്ക്ക് ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവി നൽകാത്തത് ഏറെ വിവാദമായിരുന്നു. അന്ൽകാന്തിന് സർവീസ് കാലാവധി നീട്ടിനൽകിയത് സിപിഎമ്മിന്റെ അനിഷ്ടക്കാരായ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ വേണ്ടിയാണെന്നും ആക്ഷേപം ഉയർന്നതാണ്.
എന്തായാലും ഡിജിപി അനിൽകാന്തിന് ജൂൺ 30 ന് വിരമിച്ചേ മതിയാകൂ. അതാണ് സർക്കാർ പുതിയ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.സംസ്ഥാനം നൽകുന്ന പട്ടികയിൽനിന്നാകും യു പി എസ് സി ഒരാളെ ഡിജിപിയായി നിശ്ചയിക്കക.ഈ പട്ടികയിലാണ് പിണറായിക്ക് താൽപ്പര്യമുള്ള പത്മകുമാർ ഒന്നാമതായി സ്ഥാനം പിടിച്ചത്.പത്മകുമാർ ഡിജിപിയായാൽ വീണ്ടും ഈ സ്ഥാനത്ത് എത്തുന്ന മലയാളികൂടിയാകും അദ്ദേങം.
നേരത്തെ ടി പി സെൻകുമാറാണ് ഈ സ്ഥാനത്തിരുന്ന മലയാളി ഡിജിപി.അദ്ദേഹമാകട്ടെ പിണറായിയോട് നിയമയുദ്ധം നടത്തി ഡിജിപിയായി എത്തുകയായിരുന്നു..ഒരുപക്ഷെ മുഖ്യമന്ത്രി എതിർത്തിട്ടും ഡിജിപി പദവിയിലെത്തിയ അപൂർവ്വം വ്യക്തികൂടിയാണ് സെൻകുമാർ..ഇത്തവണ എഡിജിപിമാരായ കെ പദ്‌മകുമാറിനെകൂടാതെ, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്‌കുമാര്‍, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍.ഇവരിൽ പത്മകുമാർ അല്ലാതെ മറ്റൊരാൾ ഡിജിപി ആകാനുള്ള സാധ്യത വളരെ കുറവാണ്.എങ്കിലും കേരളമല്ലെ അവസാന നിമിഷം കാര്യങ്ങൾ തകിടം മറിഞ്ഞേക്കാമെന്നും ടി പി സെൻകുമാറിനെ ചൂണ്ടിക്കാട്ടി വേണമെങ്കിൽ പറയുകയും ചെയ്യാം.
https://www.facebook.com/Malayalivartha