ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടും കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തിപ്പോൾ ഒന്നാംക്ലാസിൽ ചേരുന്ന പ്രായം അഞ്ചുവയസ്സാണ്.എന്നാൽ കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഇത് ആറുവയസാക്കി മാറ്റി.എന്നാൽ ഇതൊന്നും കേരളമറിഞ്ഞില്ലെന്നും തത്കാലം നിലവിലുള്ള സ്ഥിതി തുടരുമെന്നൊക്കെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. പക്ഷെ ശിവൻകുട്ടി പറയുന്നതിലൊന്നും കാര്യമില്ലെന്നുള്ള കേന്ദ്രവിശദീകരണം ഇപ്പോൾ വന്നിട്ടുണ്ട്. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടും കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം..
ഒന്നാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട് 2021ല്‍ തന്നെ അതാത് സംസ്ഥാനങ്ങളെ അറിയിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ വിഷയത്തില്‍ മറുപടി നല്‍കാതിരുന്നത് കൊണ്ടാണ് നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 9നാണ് കേന്ദ്രം സര്‍ക്കുലര്‍ വീണ്ടും പുറത്തിറക്കിയത്.
പ്രീ പ്രൈമറിതലത്തില്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് പ്രത്യേകമായി രൂപകല്‍പന ചെയ്തു നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു..
കേന്ദ്രീയ വിദ്യാലങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡം കഴിഞ്ഞവര്‍ഷം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഇത് നടപ്പാക്കാന്‍ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഇതില്‍നിന്ന് പിന്നോട്ടുപോകുകയായിരുന്നു. ഇതോടെയാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
ആദ്യ മൂന്നുവര്‍ഷം പ്രീ പ്രൈമറി (നഴ്‌സറി, എല്‍കെജി, യുകെജി) തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങള്‍ ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയിലുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എല്‍കെജി, യുകെജി ക്ലാസുകള്‍ക്കുവേണ്ടി ആരംഭിക്കുന്ന, ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് എസ്സിഇആര്‍ടി രൂപകല്‍പന ചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തണമെന്നാണ് ശിവൻകുട്ടി മന്ത്രിയുടെ വിശദീകരണം.. വിദഗ്ധ സമിതി, അധ്യാപക രക്ഷകര്‍തൃ സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷം വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നുമാണ് മന്ത്രി പറഞ്ഞത്.
പക്ഷെ ഇവിടെയൊരു പ്രശ്നംവരുന്നത് അടുത്ത വർഷം ഒന്നാംക്ലാസിൽ നാമമാത്രമായേ കുട്ടികൾ ഉണ്ടാവൂഎന്നതാണ്.കാരണം ആറ് വയസ്സുള്ളവർ എല്ലാം അന്ന് രണ്ടാംക്ലാസിൽ എത്തിയിരിക്കും.അതായത് ഇന്ന് അഞ്ചുവയസുള്ള കുട്ടികളെല്ലാം ഒന്നാംക്ലാസിൽ പഠിക്കുകയാണല്ലോ...അഞ്ചുവയസ്സുള്ളവർ അംഗണവാടിയിലും യുകെജിയിലും ഒരുകൊല്ലംകൂടി പഠിക്കാതെ തരമില്ല.ഒന്നാംക്ലാസ് കാലിയാകുമ്പോൾ യുകെജിയും അംഗണവാടിയും ഹൗസ്ഫുൾ ആകുമെന്ന് ഇതിലൂടെ ഉറപ്പിക്കാം.
ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്ന പ്രായം കൂട്ടുന്നതിനൊപ്പം അടുത്തവര്‍ഷം അധ്യാപക വിദ്യാര്‍ഥി അനുപാതം പുനര്‍ നിര്‍ണ്ണയിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. കേന്ദ്രം നിര്‍ദ്ദേശമനുസരിച്ച് സ്‌കൂള്‍ ഒരു യൂണിറ്റായി കണ്ട് 1:30 ആയി അനുപാതം നിശ്ചയിക്കണമെന്നാണ്. എന്നാല്‍ ക്ലാസ് ഒരു യൂണിറ്റായി കണ്ട് അനുപാതം 1:30 ആക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. സ്‌കൂള്‍ ഒരു യൂണിറ്റായി എടുത്താല്‍ കേരളത്തിലെ അധ്യാപകരുടെ എണ്ണം വീണ്ടും കുറയും.നിലവില്‍ 3000-ല്‍പ്പരം സ്‌കൂളുകള്‍ അനാദായകരമാണ്. 100 കുട്ടികളില്‍ താഴെയുള്ള സ്ക്കൂളുകളെ അനാദായകരമായി കണക്കാക്കുകയാണിപ്പോൾ..ഇതുകൂടാതെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ് എൽപി വിഭാഗത്തിൽ ഉൾപ്പെടുന്നത്.നിലവിൽ കേരളത്തിൽ നാലാംക്ലാസുവരെയാണ് എൽപി വിഭാഗം.അഞ്ചാംക്ലാസ് വരെ എൽപി ആകുമ്പോൾ 6,7,8 ക്ലാസുകളാണ് യുപി വിഭാഗം.9,10,11,12 ക്ലാസുകള ഹൈസ്ക്കൂൾ യൂണിറ്റും...ഇതൊന്നും അറിഞ്ഞില്ലെന്നൊക്കെ ആദ്യമൊക്കെ പറയുമെങ്കിലും കേരളത്തിലും ഇത് നടപ്പാക്കിയേപറ്റുവെന്ന് മന്ത്രി ശിവൻകുട്ടിക്കും നന്നായി അറിയാം..
https://www.facebook.com/Malayalivartha