Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

സെപ്റ്റംബർ 15 ന് ലോകാവസാനം..!? ഇനി 35 മണിക്കൂർ മാത്രം... കൂറ്റൻ ഛിന്ന​ഗ്രഹം ഭൂമിയിൽ പതിച്ചാൽ സംഭവിക്കുന്നത് ..എന്താണ് ഛിന്നഗ്രഹം?

14 SEPTEMBER 2024 02:20 PM IST
മലയാളി വാര്‍ത്ത

നമുക്ക് ജീവിക്കാന്‍ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ ....മനുഷ്യരാശി നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഇസ്രോ മേധാവി എസ്.

ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന അതിഭീമന്‍ഛിന്നഗ്രഹമായ 2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സെപ്തംബർ 15 ാം തീയതിയാണ് ഇത് ഭൂമിയ്ക്ക് അടുത്തുകൂടെ കടന്നുപോകുക. ഇതിന്റെ സഞ്ചാരപാത നിലവിൽ നിരീക്ഷിച്ചുവരികയാണ്. ഭൂമിക്ക് ഭീഷണിയാവാൻ സാധ്യത കുറവാണെങ്കിലും നാസ കനത്ത ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.720 അടി വ്യാസമുള്ള ഛിന്നഗ്രഹമാണിത്.


മണിക്കൂറിൽ 25,000 മൈൽ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 620,000 മൈൽ അകലമുണ്ടാകും 2024 ഒഎൻഉം ഭൂമിയും തമ്മിൽ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻറെ 2.6 ഇരട്ടി വരും ഈ അകലം. എങ്കിലും 2024 ഒഎൻ ഛിന്നഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭൂമിക്ക് സൃഷ്ടിക്കും എന്നതിനാൽ നാസ കടുത്ത ജാഗ്രതയിലാണ്. സത്യത്തിൽ എന്താണ് ഛിന്നഗ്രഹം? അത് ഭൂമിയില്‍ പതിച്ചാല്‍ വംശനാശം സംഭവിക്കുമോ?

 

 


എന്താണ് ഛിന്നഗ്രഹം? അത് ഭൂമിയില്‍ പതിച്ചാല്‍ വംശനാശം സംഭവിക്കുമോ?

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡ്. ഭൂമിയിലെ ഒരു നഗരത്തോളം വലുപ്പം മാത്രമേ ചിന്നഗ്രഹത്തിന് ഉണ്ടാവുകയുള്ളൂ.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലാണ് ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്. ദൂരദര്‍ശിനികളിലൂടെ നോക്കുമ്പോള്‍ ഒരു പ്രകാശ കേന്ദ്രമായാണ് ഇവയെ കാണുക. ഉരുണ്ടതും നീളമുള്ളതുമായ പല രൂപത്തിൽ ചിന്നഗ്രഹങ്ങളെ കാണാം. ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാകും. ഛിന്നഗ്രഹത്തെക്കുറിച്ചുള്ള പഠനം ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകള്‍ക്ക് സഹായകരമാകും.


ഭൂമിയിൽ കൂട്ടിയിടിച്ച് വലിയ ദുരന്തങ്ങളുണ്ടാക്കാനും ചിന്നഗ്രഹത്തിന് സാധിക്കും. 1908 ജൂണ്‍ 30-ന് റഷ്യയിലെ സൈബീരിയ തുന്‍ഗസ്‌ക വനപ്രദേശത്ത് ഛിന്നഗ്രഹം പതിച്ചുണ്ടായ അപകടം ഇതിന് ഉദാഹരണമാണ്. രണ്ട് മെഗാടണ്‍ ശക്തിയുള്ള ആ സ്ഫോടനത്തില്‍ തുന്‍ഗസ്‌ക വനപ്രദേശത്തെ 2150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ എട്ടു കോടിയോളം മരങ്ങള്‍ നിലംപരിശായി. സ്ഫോടനത്തിന്റെ തരംഗങ്ങളും ഉഷ്ണതരംഗവും കിലോമീറ്ററുകള്‍ക്കപ്പുറത്തേക്കു വരെയെത്തി.

 

 

ഛിന്നഗ്രഹങ്ങള്‍ മറ്റു ഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് സാധാരണ സംഭവമാണ്. ഭൂമിയിൽ ദിനോസറുകൾക്കു വംശനാശം സംഭവിക്കാൻ കാരണം സമാനമായ ഒരു കൂട്ടിയിടയാണെന്നാണ് അനുമാനം.

അപ്പോഫിസ് എന്ന ചിന്നഗ്രഹമാണ് ഇപ്പോൾ ഭൂമിക്ക് ഭീഷണിയുയർത്തി വന്നുകൊണ്ടിരിക്കുന്നത്. അത്യന്തം അപകടകാരിയായ ഈ ഛിന്നഗ്രഹം 2029 ഏപ്രിൽ 13 നും 2036 ലും ഭൂമിക്ക് തൊട്ടടുത്തെത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറയുന്നത്. 370 മീറ്റർ വ്യാസമാണ് അപ്പോഫിസിനുള്ളത്. 72 ശതമാനമാണ് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത. കൂട്ടിയിടിച്ചാൽ ഭൂമിയില്‍ മനുഷ്യവംശത്തെ തന്നെ ഇല്ലാതാകുമെന്നും ഐഎസ്ആർഒ ചെയർമാൻ പറയുന്നു.

ചിന്നഗ്രഹങ്ങളെക്കുറിച്ച് വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ പഠനം നടത്താറുണ്ട്. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റാനാവുമോയെന്ന് പരീക്ഷിക്കാന്‍ നാസ വിക്ഷേപിച്ച പേടകമാണ് ഡാർട്ട്. ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കാനിടയുള്ള ഛിന്നഗ്രഹങ്ങളെ ഇത്തരം പ്രതിരോധ മാര്‍ഗങ്ങളിലൂടെ വഴിതിരിച്ച് വിടാനാവുമോയെന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. പ്രപഞ്ച ശക്തികളെ ശാസ്ത്രം കൊണ്ട് അതിജീവിക്കാനുള്ള മനുഷ്യന്റെ ശേഷി കാലം തെളിയിച്ചതാണ്. ഛിന്നഗ്രഹത്തെയും ശാസ്ത്രം മെരുക്കുമെന്ന് തന്നെ കരുതാം.

 


നാസയുടെ കാലിഫോർണിയയിലുള്ള ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിയാണ് 2024 ON ഛിന്നഗ്രഹത്തിൻറെ സഞ്ചാരപാത പിന്തുടരുന്നത്. ഇതിനായി അത്യാധുനിക ഒപ്റ്റിക്കൽ ടെലസ്‌കോപ്പുകളും റഡാറുകളും ഉപയോഗിക്കുന്നു. 2024 ONൻറെ വലിപ്പം, ആകൃതി, ഘടന തുടങ്ങിയവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിക്കാവും.2024 ONനെ കുറിച്ച് പഠിക്കുന്നതിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയും വിവിധ സർവകലാശാലകളും നാസയുമായി സഹകരിക്കുന്നുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (9 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (23 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (42 minutes ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (47 minutes ago)

പിന്തുണച്ച് ട്രംപ്  (58 minutes ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (1 hour ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (1 hour ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (1 hour ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (2 hours ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (2 hours ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (2 hours ago)

'മോൻത' കരതൊട്ടത് അർദ്ധരാത്രി  (2 hours ago)

Malayali Vartha Recommends