മൂന്നുമാസത്തെ ലോക്ഡൗണിന് ശേഷം സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക്; നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കർഫ്യൂ പൂർണമായും നീക്കി

മൂന്നുമാസത്തെ ലോക്ഡൗണിന് ശേഷം സൗദി അറേബ്യ സാധാരണജീവിതത്തിലേക്ക്. രാജ്യത്തെ നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ മുഴുവൻ മേഖലകളിലും കർഫ്യൂ പൂർണമായും നീക്കിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവിടുകയുണ്ടായി. ഞായറാഴ്ച അതായത് ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വരുകയുണ്ടായി. കർഫ്യു പിൻവലിക്കുന്നതോടെ എല്ലാ സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളും പൂർണമായും പ്രവർത്തിച്ചു തുടങ്ങുന്നതായിരിക്കും. അതോടൊപ്പം തന്നെ കോവിഡിനെ നേരിടാൻ മാർച്ച് 23നാണ് രാജ്യത്ത് ആദ്യമായി കർഫ്യൂ ഏർപ്പെടുത്തിയത്.
എന്നാൽ അത് ഭാഗിക നിരോധനാജ്ഞയായിരുന്നു. പിന്നീട് അത് സമ്പൂർണ കർഫ്യൂ ആക്കി മാറ്റുകയും ചെയ്തിരുന്നു. മെയ് 26ന് കർഫ്യൂ ഭാഗികമായി നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് കർഫ്യൂ സമ്പൂർണമായി നീക്കം ചെയ്തുകൊണ്ടുള്ള പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. സൗദി അറേബ്യയിൽ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന ആരോഗ്യവകുപ്പിെൻറ കീഴിലുള്ള കോവിഡ് സ്ഥിതി വിലയിരുത്തൽ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കർഫ്യു പിൻവലിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























