കടുത്ത തീരുമാനവുമായി സൗദി; ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാൽ പതിനായിരം റിയാൽ പിഴ, കോറോണയെ തുരത്താൻ പുതുമാർഗം

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത മുന്നറിയിപ്പാണ് സൗദി നൽകുന്നത്. സൗദിയിൽ ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി. സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽനാ അപ്ലിക്കേഷനിൽ ആരോഗ്യസ്ഥിതി തെളിയിക്കേണ്ടതാണ്. ചട്ടങ്ങൾ പാലിക്കാത്തവരെ കുറിച്ച് വിവരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സൗദിയിൽ കോവിഡിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത സംബന്ധിച്ച് പലതവണ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്. തുടർന്ന് വരും കാലങ്ങളിൽ കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹാനി ജൗകതർ വ്യക്തമാക്കി. രാജ്യത്തെ കാലാവസ്ഥയിൽ വരാനിരിക്കുന്ന മാറ്റവും, വീടിനകത്തും പുറത്തുമായി കുടുംബങ്ങളുടെ ഒത്ത് ചേരലുകൾ വർധിച്ചതും ഇതിന് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിൽ ജനങ്ങൾ അശ്രദ്ധരാകുന്നതും കേസുകൾ വർധിക്കാൻ കാരമമാകുമെന്ന് അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha



























