പ്രവാസികൾക്ക് സന്തോഷ വാർത്ത; ദുബായ് ഭരണകൂടം വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി, കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു, പ്രവാസികളില്‍ നിന്ന് ഒരാള്‍ക്ക് 50 ദിര്‍ഹം ഫീസ് ഈടാക്കും!

അങ്ങനെയിതാ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ വാർത്ത എത്തി. എന്തിനും ഒരു മുഴം മുന്നേ നിൽക്കുന്ന യുഎഇയെ ഏറെ ആശ്ചര്യത്തോടെയാണ് ലോകം കാണുന്നത്. ഇപ്പോഴിതാ കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ദുബായ് ഭരണകൂടം വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി. കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപോർട്ടുകൾ വ്യക്തമാക്കുനന്ത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ പ്രിവന്റീവ് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. അബ്ദുല്ല അല്‍ റസാസിയാണ് ഇത് അറിയിച്ചത് തന്നെ. ഇതുവഴി യുഎഇ പൗരന്‍മാര്‍ക്ക് സൗജന്യമായിട്ടാണ് വാക്‌സിന്‍ നല്‍കുന്നതെങ്കിലും പ്രവാസികളില്‍ നിന്ന് ഒരാള്‍ക്ക് 50 ദിര്‍ഹം ഫീസ് ഈടാക്കുന്നതാണ്. അതേസമയം, പ്രവാസികളായ 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുന്നതാണ്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ തീവ്രത കുറയ്ക്കുകയാണ് വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് പ്രൊമോഷന്‍ ആന്റ് എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. ഹിന്ദ് അല്‍ അവാദി വ്യക്തമാക്കിയത്. പൊതുവെ കണ്ടുവരുന്ന പകര്‍ച്ചപ്പനി തടയുന്നതിനുള്ള വാക്‌സിനാണ് ഇതുവഴി ഇവർക്ക് നല്‍കുന്നത്. പനി, ശരീര വേദന, തലവേദന, ശക്തമായ ചുമ, ശ്വാസ തടസ്സം, ക്ഷീണം, ജലദോഷം, തൊണ്ട വേദന, കണ്ണ് വേദന തുടങ്ങിയ അസുഖങ്ങള്‍ തടയുകയെന്നതാണ് വാക്‌സിനേഷനിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
അതേസമയം ജുമൈറ ലെയ്ക് ടവേഴ്‌സ്, മിര്‍ദിഫ്, സിറ്റി വാക്ക് എന്നിവിടങ്ങളിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ വാക്‌സിന്‍ നല്‍കുന്നതാണ്. ഇതിനു പുറമെ, അല്‍ ബദാ, അല്‍ ലുസൈല്‍, അല്‍ മന്‍ഖൂല്‍, അല്‍ സഫ, നാദ് അല്‍ ശബാ, സബീല്‍, മിസ്ഹര്‍, തവാര്‍ എന്നിവിടങ്ങളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും ഇതേദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ സേവനം ലഭ്യമാക്കാൻ സാധിക്കും.
അല്‍ മംസറിലെ ഹെല്‍ത്ത് സെന്ററില്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും സേവനം. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ മൊബൈല്‍ ആപ്പ് വഴി വാക്‌സിനേഷന് അപ്പോയിന്റ്‌മെന്റ് എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് വാക്‌സിന്‍ സേവനം നല്‍കാന്‍ അനുമതിയുണ്ടെങ്കിലും ചെലവ് 100 ദിര്‍ഹമില്‍ കൂടരുതെന്ന് പ്രത്യേക നിര്‍ദ്ദേശം നല്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























